Kerala

ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകം: അമ്മാവന്‍ അറസ്റ്റില്‍,കൊലപാതകം വഴിവിട്ട ബന്ധം നടക്കാത്തതിനാല്‍ ?

അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു

Published by

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മാവന്‍ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഇയാളുടെ സഹോദരിയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങള്‍ക്ക് ഹരികുമാര്‍ ശ്രമിച്ചിരുന്നുവെന്നും ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്.

കുഞ്ഞിന്റെ അമ്മയുടെ പങ്കില്‍ സംശയമുണ്ടെങ്കിലും തല്‍ക്കാലം ചോദ്യം ചെയ്ത് വിട്ടയച്ചു.അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.പല പ്രശ്‌നങ്ങളില്‍ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യം കാട്ടി. കുട്ടി തന്റെ ആവശ്യങ്ങള്‍ക്ക് തടസമെന്ന് കണ്ടതോടെ കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം.എന്നാല്‍ ഇയാള്‍ പറഞ്ഞത് പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ ഇളയമകള്‍ ദേവേന്ദുവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കിട്ടിയത്. ഏറെ നാളെയായി ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും അകന്നു കഴിയാണ്. ഇവര്‍ക്ക് എട്ട് വയസുള്ള മകള്‍ കൂടിയുണ്ട്. ശ്രീജിത്ത് ഇടയ്‌ക്കിടെ മാത്രമാണ് വീട്ടിലെത്തിയിരുന്നത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു ഇതിന്റെ പേരില്‍ കുടുംബത്തില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.

അമ്മയുടെ കുടുംബവീട്ടിലാണ് കുഞ്ഞിനെ സംസ്‌കരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by