Kerala

നെന്മാറയിലെ ഇരട്ടക്കൊലപാതകം: ചെന്താമരയ്‌ക്കായുളള തെരച്ചില്‍ ബുധനാഴ്ച തുടരും

പ്രതിക്കായി രണ്ട് മണിക്കൂറോളം നൂറോളം നാട്ടുകാരും പൊലീസുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല

Published by

പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകം നടത്തിയ ചെന്താമരയെ പോത്തുണ്ടിക്കടുത്ത് മട്ടായില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചില്‍ പൊലീസ് ഇന്നത്തേക്ക് നിര്‍ത്തി.ബുധനാഴ്ച രാവിലെ വീണ്ടും തെരച്ചില്‍ തുടരും.

അതിനിടെ പോത്തുണ്ടി ബോയന്‍ നഗറിലെ ചെന്താമരയുടെ വീട്ടു പരിസരത്തും തറവാട്ടിന് സമീപവും കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് നാല് കിലോമീറ്റര്‍ അകലെ വനത്തോട് ചേര്‍ന്ന ജനവാസ പ്രദേശത്താണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ചെന്താമരയെ കണ്ടെന്ന് വാര്‍ത്ത പരന്നത്. മട്ടായിലെ ക്ഷേത്രത്തിന് സമീപമാണ് ചെന്താമരയെ കണ്ടത്. പിന്നാലെ പൊലീസും നാട്ടുകാരും തെരച്ചില്‍ തുടങ്ങി.

പ്രതിക്കായി രണ്ട് മണിക്കൂറോളം നൂറോളം നാട്ടുകാരും പൊലീസുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി ചെറിയമ്മയുടെ വീട് ലക്ഷ്യമാക്കി കാടുകയറി വന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by