India

റെക്കോർഡുകൾ ഭേദിച്ച് അയോദ്ധ്യ ; 30 മണിക്കൂറിനുള്ളിൽ രാം ലല്ല ദർശനത്തിന് എത്തിയത് 25 ലക്ഷം ഭക്തർ

Published by

ലക്നൗ : റെക്കോർഡുകൾ ഭേദിച്ച് അയോദ്ധ്യ . 30 മണിക്കൂറിനുള്ളിൽ രാം ലല്ല ദർശനത്തിന് എത്തിയത് 25 ലക്ഷം ഭക്തർ.വലിയൊരു വിഭാഗം ഭക്തർ ഇപ്പോഴും ഇവിടെയ്‌ക്കായി എത്തുന്നുണ്ട്. രാമക്ഷേത്രം , ഹനുമാൻഗർഹി ക്ഷേത്രങ്ങളിലേക്ക് മാത്രമാണ് ഭക്തർ നീങ്ങുന്നത്. വരുന്ന അമാവാസിയും ബസന്ത് പഞ്ചമിയും വരെ അയോധ്യ ഭക്തരെക്കൊണ്ട് നിറയുമെന്നാണ് കരുതുന്നത്.

പ്രയാഗ്‌രാജിലെ മഹാകുംഭം കണക്കിലെടുത്ത്,അയോധ്യയിൽ ധാരാളം ഭക്തർ എത്താനുള്ള സാധ്യത നേരത്തെ തന്നെ യോഗി സർക്കാർ വ്യക്തമാക്കിയിരുന്നു. അയോധ്യയിലെത്തുന്ന ഭക്തർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ജില്ലാ ഭരണകൂടം നിരന്തര നിരീക്ഷണത്തിലാണ്. ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ, ഐജി പ്രവീൺ കുമാർ, ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് എന്നിവർ ക്രൗഡ് മാനേജ്‌മെൻ്റ് സംബന്ധിച്ച് ഫെയർ ഏരിയകളിൽ തുടർച്ചയായി പരിശോധന നടത്തുന്നുണ്ട്. രാമക്ഷേത്രത്തിൽ യോഗം ചേർന്ന് ക്രൗഡ് മാനേജ്‌മെൻ്റിനുള്ള ക്രമീകരണങ്ങളും അവർ ചെയ്യുന്നുണ്ട്.

രാമക്ഷേത്ര തിരക്ക് കണക്കിലെടുത്ത് സർക്കാർ അയോധ്യയിലെ റോഡുകൾക്ക് വീതികൂട്ടിയിരുന്നു. കോടികൾ മുടക്കി അയോധ്യയിൽ റാംപത്ത് നിർമിച്ചെങ്കിലും വൻ ജനക്കൂട്ടം എത്തിയതോടെ രാംപത്തും നിറഞ്ഞു. ഇതുകൂടാതെ ജന്മഭൂമി പാതയിലും രാമക്ഷേത്രത്തിലേക്കുള്ള ഭക്തി പാതയിലേക്കും ഹനുമാൻഗർഹിയിലേക്കുള്ള ധർമപഥിലേക്കും ഭക്തരുടെ തിരക്ക് വർധിക്കുകയാണ്. . തിരക്ക് കണക്കിലെടുത്ത് രാം മന്ദിറിലും ഹനുമാൻഗർഹിയിലും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by