Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാല് രാഗങ്ങളില്‍ ചാലിച്ചെടുത്ത ഒരു പാട്ട്…എംബിഎസ് ശാസ്ത്രീയസംഗീതമറിയാത്ത ജയചന്ദ്രനെക്കൊണ്ട് ഒരാഴ്ച കഷ്ടപ്പെട്ടിരുന്ന് പാടിച്ചെടുത്ത ആ പാട്ട്….

ഒരു അര്‍ധശാസ്ത്രീയസംഗീതഗാനമാണെങ്കിലും അതിന് ശാസ്ത്രീയസംഗീതം പഠിക്കാത്ത ജയചന്ദ്രന്റെ ഭാവസാന്ദ്രമായ ശബ്ദം മതി എന്ന് ഉറപ്പിച്ച എംബിഎസ് എന്ന് വിളിക്കപ്പെടുന്ന എം.ബി.ശ്രീനിവാസന് വലിയൊരു കയ്യടി കൊടുക്കണം. അല്ലെങ്കില്‍ നമുക്ക് നിത്യഹരിതമായ ആ പാട്ട് കൈവിട്ടുപോയേനെ. അതാണ്.പി ജയചന്ദ്രന്റെ പാട്ടുകളിൽ ഏറ്റവും വ്യത്യസ്തമായ രാഗം ശ്രീരാഗം എന്ന അസുലഭ ഗാനം.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Jan 23, 2025, 09:14 pm IST
in Music, Entertainment
സംഗീതസംവിധായകന്‍ എം.ബി. ശ്രീനിവാസന്‍ (ഇടത്ത്)

സംഗീതസംവിധായകന്‍ എം.ബി. ശ്രീനിവാസന്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഒരു അര്‍ധശാസ്ത്രീയസംഗീതഗാനമാണെങ്കിലും അതിന് ശാസ്ത്രീയസംഗീതം പഠിക്കാത്ത ജയചന്ദ്രന്റെ ഭാവസാന്ദ്രമായ ശബ്ദം മതി എന്ന് ഉറപ്പിച്ച എംബിഎസ് എന്ന് വിളിക്കപ്പെടുന്ന എം.ബി.ശ്രീനിവാസന് വലിയൊരു കയ്യടി കൊടുക്കണം. അല്ലെങ്കില്‍ നമുക്ക് നിത്യഹരിതമായ ആ പാട്ട് കൈവിട്ടുപോയേനെ. അതാണ്.പി ജയചന്ദ്രന്റെ പാട്ടുകളിൽ ഏറ്റവും വ്യത്യസ്തമായ രാഗം ശ്രീരാഗം എന്ന അസുലഭ ഗാനം.

എം ടി സിനിമയായ ‘ബന്ധന’ത്തിന് വേണ്ടി ഒഎന്‍വി സാർ രചിച്ച് എം ബി ശ്രീനിവാസൻ സംഗീതം നൽകിയ രാഗം ശ്രീരാഗം എന്ന ഗാനം ജയചന്ദ്രന് സംസ്ഥാന അവാർഡ് നേടിക്കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. അത്രയ്‌ക്ക് പരിശ്രമം ആ ഗാനത്തിന്റെ പിറവിക്ക് പിന്നിലുണ്ട്. തനിക്ക് ശാസ്ത്രീയ സംഗീതം അറിയില്ലെന്ന് പറഞ്ഞ് എംബിഎസിന്റെ പിടിയില്‍ നിന്നും ജയചന്ദ്രന്‍ പല തവണ ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷെ തനിക്ക് ഈ പാട്ടിന് ജയചന്ദ്രന്റെ ശബ്ദം തന്നെ വേണമെന്ന് എംബിഎസിന് നിര്‍ബന്ധം. നാല് രാഗങ്ങളിലൂടെ കടന്നുപോകുന്ന ഈ പാട്ട് പഠിച്ചെടുത്ത് പാടാന്‍ ജയചന്ദ്രന്‍ ഒരാഴ്ചയോളം എടുത്തു. പക്ഷെ എംബിഎസിന് ഉറപ്പുണ്ടായിരുന്നു, എല്ലാം കഴിഞ്ഞാല്‍ മലയാളിക്ക് ഒരിയ്‌ക്കലും തള്ളിക്കളയാന്‍ പറ്റാത്ത പാട്ടായി അത് മാറുമെന്ന്. അത് തന്നെ സംഭവിച്ചു.

എംബി ശ്രീനിവാസന്‍ ഒരു രാഗമാലികയായാണ് ഈ ഗാനം സംഗീതം ചെയ്തത്. ഒരു ഗാനത്തില്‍ പല്ലവിയും അനുപല്ലവിയും ചരണവും വേറെ വേറെ രാഗങ്ങളില്‍ സംഗീതം ചെയ്യുമ്പോള്‍ അതിനെ രാഗമാലിക എന്ന് വിളിക്കാം. ഗായകരെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണിത്. ശാസ്ത്രീയസംഗീതത്തിന്റെ അടിത്തറയുള്ളവര്‍ക്ക് രാഗങ്ങളില്‍ നല്ല പരിജ്ഞാനം ഉണ്ടാകും എന്നതിനാല്‍ ഒരു പാട്ടിലെ വരികള്‍ വേറെ വേറെ രാഗങ്ങളില്‍ പാടാന്‍ പ്രയാസമുണ്ടാവില്ല. യേശുദാസ് ഇതില്‍ ഒരു വിദഗ്ധനായിരുന്നു. എത്രയോ രാഗമാലികകളായ സിനിമാഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.

ഗഹനമായ സംഗീതത്തിലുള്ള എംബിഎസിന്റെ അപരിമേയമായ അറിവിന്റെ പൂർണ്ണതയാണ് രാഗം ശ്രീരാഗം.
ശ്രീ, ഹംസധ്വനി, വസന്ത , മലയമാരുതം എന്നിങ്ങനെ നാല് രാഗങ്ങളാണ് ആ പാട്ടിൽ വരുന്നത്. നാല് രാഗങ്ങളും പ്രിയപ്പെട്ടതാണ്.

ശ്രീ രാഗത്തിലാണ് പല്ലവി സജ്ജീകരിച്ചിരിക്കുന്നത്.

രാഗം ശ്രീരാഗം ഉദയശ്രീ രാഗം
രാഗം ശ്രീരാഗം ഉദയശ്രീ രാഗം
മധുകര മധുര ശ്രുതിയിൽ
ഹൃദയ സരോവരമുണരും രാഗം
മധുകര മധുര ശ്രുതിയിൽ
ഹൃദയ സരോവരമുണരും രാഗം
തുടുതുടെ വിടരും പൂവിൻ കവിളിൽ
പടരും നിർവൃതി രാഗം
തുടുതുടെ വിടരും പൂവിൻ കവിളിൽ
പടരും നിർവൃതി രാഗം

ഇതത്രയും ശ്രീരാഗത്തില്‍ ഒരുക്കിയിരിക്കുന്നു.

പിന്നീട് ഹംസധ്വനി രാഗത്തിലേക്ക് ഗാനം കടക്കുന്നു

രാഗം ഹംസധ്വനി രാഗം
കള ഹംസധ്വനി രാഗം
രാഗം ഹംസധ്വനി രാഗം
ദാഹം സംഗമദാഹം…
ജീവനിലാളും ഇണയരയന്നങ്ങൾ പാടും മദകര രാഗം
ദാഹം സംഗമദാഹം…
ജീവനിലാളും ഇണയരയന്നങ്ങൾ പാടും മദകര രാഗം
തളരാതാടും തിരയുടെ പദതാളം
തളരാതാടും തിരയുടെ പദതാളം

ഇതില്‍ ഹംസധ്വനിയിൽ ചിട്ടപ്പെടുത്തിയ
“ജീവനിലാളും ഇണയരയന്നങ്ങൾ പാടും മദകര രാഗം
ദാഹം സംഗമദാഹം” എന്ന വരികള്‍ ജയചന്ദ്രന്റെ ആലാപനത്തില്‍ വികാരദീപ്തമാണ്.

തുടര്‍ന്നങ്ങോട്ട് വസന്തരാഗത്തിന്റെ ഒഴുക്കാണ്.

രാഗം വസന്തരാഗം
പ്രപഞ്ച മധുവന വസന്ത രാഗം
രാഗം വസന്ത രാഗം
പ്രപഞ്ച മധുവന വസന്ത രാഗം
രാഗിണിയാം പ്രിയ വസുധേ
അനുരാഗിണിയാം പ്രിയ വസുധേ
പുഷ്പ പരാഗം നിറുകയിലണിയൂ
അനുരാഗിണിയാം പ്രിയ വസുധേ
പുഷ്പ പരാഗം നിറുകയിലണിയൂ
വർണവിരാജിതമാം ഋതുരാജസദസിൽ
ഋതുരാജസദസിൽ രാഗം…താനം…പല്ലവി പാടൂ
രാഗം താനം പല്ലവി പാടൂ.

തുടര്‍ന്നങ്ങോട്ട് മലയമാരുതരാഗം കടന്നുവരുന്നു.

രാഗം മാരുത രാഗം മലയമാരുത രാഗം
മലയാനിലകരലാളിത രാഗം മലയമാരുത രാഗം
സുരഭിലമേതോ സ്മൃതിയുടെ ലഹരിയിൽ
നിറയും മിഴിയോടെ
വിട പറയും ദിനവധുവിൻ കവിളിൽ
വിടരും കുങ്കുമരാഗം
വിട പറയും ദിനവധുവിൻ കവിളിൽ
വിടരും കുങ്കുമരാഗം മലയമാരുത രാഗം

മലയ മാരുതരാഗത്തിലാണ്
“സുരഭിലമേതോ സ്മൃതിയുടെ ലഹരിയിൽ
നിറയും മിഴിയോടെ
വിട പറയും ദിനവധുവിൻ കവിളിൽ
വിടരും കുങ്കുമരാഗം”- ഇവിടെ ഈ ഗാനം ഒരു വിഷാദത്തിന്റെ കുങ്കുമഛായ കൈവരിക്കുന്നു.

നാല് വര്‍ണ്ണങ്ങളിലുള്ള മുത്തുകള്‍ ഒരു ചരടിലെന്നോണം കോര്‍ത്തിരിക്കുകയാണ് എംബിഎസ്. അദ്ദേഹത്തിന്റെ രാഗങ്ങളിലുള്ള അറിവാണ് ഈ ഇന്ദ്രജാലസ്പര്‍ശം സാധ്യമാക്കിയത്.

ഓരോ രാഗത്തിന്റെ പേരും വരികളിലേക്ക് തനിമ ചോരാതെ കൊണ്ടുവരാന്‍ കഴിഞ്ഞത് ഒഎന്‍വി എന്ന ഗാനരചയിതാവിന്റെ കൃതഹസ്തത.

ഏഴ് ദിവസമെടുത്തെങ്കിലും രാഗഭാവങ്ങളെ വരികളിലേക്കും എംബിഎസിന്റെ സംഗീതത്തിലേക്ക് വിന്യസിക്കുന്നതില്‍ ജയചന്ദ്രന്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു.

ഇതില്‍ ഒഎന്‍വിയുടെ കാവ്യഭംഗിയും, എംബിഎസിന്റെ സംഗീതഗരിമയും , ജയചന്ദ്രന്റെ ആലാപനത്തിലെ ഭാവപ്രകാശവും കൂടിക്കലര്‍ന്ന് അവാച്യമായ ഒരു അനുഭൂതി ശ്രോതാവിന് പകര്‍ന്ന് കിട്ടുകയാണ്.

 

Tags: #ONV#PJayachandran#RagamSreeragam#MBSreenivasan#StateAaward #MT#Bandhanam#Ragamalika
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ജയചന്ദ്രന് വേണ്ടി ശ്രീകുമാരന്‍തമ്പി രചിച്ചത് 187 ഗാനങ്ങള്‍; വേറിട്ടുപോയത് തന്റെ അനുജനാണെന്ന് തമ്പി

Editorial

അനുരാഗ ഗാനം പോലെ…

Kerala

മലയാളി മറക്കില്ല ജയചന്ദ്രന്റെ ഈ 5 ഗാനങ്ങള്‍….മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം അഞ്ച് തവണ ജയചന്ദ്രനിലേക്ക് എത്തിച്ചത് ഈ ഗാനങ്ങള്‍

Music

ജയചന്ദ്രന്‍ എന്ന ഭാവഗായകന്റെ ജീവിതത്തില്‍ ഒരു പാട്ടുകൊണ്ട് സ്വാമിയൊന്നു തൊട്ടു…നീലാംബരി രാഗത്തില്‍ ‘ഹര്‍ഷബാഷ്പം തൂകി’; അത് അനശ്വരമായി

Kerala

തെന്നിന്ത്യൻ സംഗീതത്തിന് നിത്യസുഗന്ധം പകർന്ന അനശ്വരഗായകന്‍: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ്

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies