Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബഹിരാകാശത്ത് ഭാരതത്തിന് പുത്തന്‍ ചരിത്രം

ബഹിരാകാശ നിലയത്തോടൊപ്പം ഭാരതത്തിന്റെ സ്വപ്നമാണ് മനുഷ്യനെ ബഹിരാകാശത്തും അതുവഴി ചന്ദ്രനിലും എത്തിക്കുക എന്നതും. ചന്ദ്രനില്‍ നിന്ന് സൂര്യനിലേയ്‌ക്കും കണ്ണും മനസ്സും നട്ടുള്ള പരീക്ഷണങ്ങള്‍ക്കും ഭാരതം തുടക്കം കുറിച്ചു കഴിഞ്ഞിട്ടുമുണ്ട്. മറ്റുള്ളവര്‍ തോറ്റുപിന്‍മാറുന്നിടത്ത് പൊരുതി നില്‍ക്കാനും പരാജയങ്ങളിലും വിടാതെ പിന്‍തുടര്‍ന്നു വിജയം എത്തിപ്പിടിക്കാനുമുള്ള ഭാരതത്തിന്റെ കരുത്തിനു പിന്നില്‍, വിജയം മാത്രം മുന്നില്‍ക്കണ്ടു നിസ്വാര്‍ഥ സേവനം നടത്തുന്ന ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധമാണുള്ളത്.

Janmabhumi Online by Janmabhumi Online
Jan 17, 2025, 12:34 pm IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതത്തിന് ഇതു കുതിപ്പിന്റെ പുതുവര്‍ഷമായി മാറുകയാണ്. മൂന്നു യുദ്ധക്കപ്പലുകള്‍ ഒരുമിച്ചു കടലിലിറക്കി ആഴിയില്‍ ആധിപത്യമുറപ്പിച്ചതിനു തൊട്ടടുത്ത ദിവസം ബഹിരാകാശത്ത് വിപ്ലവകരമായ നേട്ടം കൈവരിച്ച ഭാരതം ചിരിത്രപരമായ മികവാണ്, സ്പെയ്സ് ഡോക്കിങ്ങ് പരീക്ഷണ(സ്പെയ്ഡെക്സ്) വിജയത്തിലൂടെ പ്രകടമാക്കിയിരിക്കുന്നത്. ബഹിരാകാശ ഗവേഷണ, പര്യവേക്ഷണ മേഖലയില്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന കാല്‍വയ്‌പ്പാണിത്. അതി സങ്കീര്‍ണമായ ഈ സാങ്കേതിക വിദ്യ വിജയകരമായി നടപ്പാക്കുന്ന നാലാമത്തെ രാജ്യമായിക്കഴിഞ്ഞു ഇതോടെ ഭാരതം. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങള്‍ മാത്രമാണ് നമ്മളെക്കൂടാതെ ഈ നേട്ടം അവകാശപ്പെടാവുന്നവര്‍. ഭാരതത്തിന്റെ ഭാവി ദൗത്യങ്ങള്‍ക്ക് അടിത്തറ പാകുന്ന നേട്ടമായി ഇതു വിശേഷിപ്പിക്കപ്പെടുന്നു. സ്വന്തം ബഹിരാകാശ നിലയം എന്ന സ്വപ്നത്തിലേയ്‌ക്ക് ഉറ്റു നോക്കുന്ന രാജ്യത്തിന് അതിലേയ്‌ക്കുള്ള യാത്രയില്‍ കരുത്തുറ്റ ചവിട്ടുപടിയും ഊര്‍ജ സ്രോതസ്സുമായിരിക്കും ഈ വിജയം. ചന്ദ്രയാന്‍ നാലിലും ഐഎസ്ആര്‍ഒയുടെ മറ്റു ചാന്ദ്ര, സൗര പര്യവേക്ഷണങ്ങളിലും ഉള്‍പ്പെടെ ഇത് വലിയ മുതല്‍ക്കൂട്ടാകും. ബഹിരാകാശത്തുവച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ഭരതം ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയത്. ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള ചെയ്‌സര്‍ (എസ്ഡിഎക്‌സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്‌സ് 02) എന്നീ ഉപഗ്രഹങ്ങളെയുംകൊണ്ട് പിഎസ്എല്‍വി സി 60 കുതിച്ചുയര്‍ന്നത് ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് ആണ്. ബഹിരാകാശത്ത് എത്തിച്ച ഇവ 20 കിലോമീറ്റര്‍ അകലത്തിലാണു സഞ്ചരിച്ചുകൊണ്ടിരുന്നത്. ഇവയുടെ അകലം ക്രമത്തില്‍ കുറച്ചുകൊണ്ടുവന്ന് പരസ്പരം യോജിപ്പിക്കുന്ന പ്രക്രിയയാണ് പൂര്‍ത്തിയായത്. പത്തുദിവസംകൊണ്ടു പൂര്‍ത്തിയാക്കാമെന്നു കരുതിയ പരീക്ഷണം പതിനേഴാം ദിവസമാണ് വിജയിച്ചത്. ബഹിരാകാശത്തു വച്ചുള്ള നാലാം പരീക്ഷണത്തിലാണ് ലക്ഷ്യം കാണാനായത്.

ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് 476 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് എത്തിച്ചത്. പിന്നീട് ഉപഗ്രഹങ്ങള്‍ 10-15 കിലോമീറ്റര്‍ അകലത്തിലെത്തിയതുമുതല്‍ 5 കിലോമീറ്റര്‍, ഒന്നര കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, മൂന്ന് മീറ്റര്‍ എന്നിങ്ങനെ സാവധാനം അകലം കുറച്ച് കൊണ്ടുവന്നു. തുടര്‍ന്നായിരുന്നു ബന്ധിപ്പിക്കല്‍. 18 ഗ്രൗണ്ട് സ്റ്റേഷനുകളും അന്താരാഷ്‌ട്ര സൗകര്യങ്ങളും ഉപയോഗിച്ച് ഐഎസ്ആര്‍ഒ ഈ ഉപഗ്രഹങ്ങളെ കൃത്യമായി നിരീക്ഷിച്ചിരുന്നു. ഉപഗ്രഹങ്ങളിലൊന്നായ ചേസര്‍ പകര്‍ത്തിയ ഭൂമിയുടെ സെല്‍ഫി വീഡിയോയില്‍ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ചലിക്കുന്ന ഭൂമിയെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. മേഘങ്ങളെ അടയാളപ്പെടുത്തുന്ന വെള്ള നിറത്തിനിടയില്‍ നീലചാലുകളും കാണപ്പെട്ടു. സമുദ്രങ്ങളാണ് നീല നിറത്തില്‍ ദൃശ്യമായതെന്നാണ് നിഗമനം. ചേസറിലെ വീഡിയോ നിരീക്ഷണ കാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

നേരത്തെ ചന്ദ്രോപരിതലത്തില്‍ ഏറെ ദുര്‍ഘടം പിടിച്ച ഭാഗത്ത് ഉപഗ്രഹം സോഫ്റ്റ് ലാന്‍ഡ് ചെയ്യിച്ച് ഭാരതം ചരിത്രം കുറിച്ചിരുന്നു. ആ നേട്ടം കൈവരിച്ച ആദ്യ രാജ്യമാണ് നമ്മുടേത്. രണ്ടാം ശ്രമത്തിലാണ് അതു സാധ്യമായതെങ്കിലും, തുടങ്ങിവച്ചതില്‍ നിന്നു പിന്‍മാറാതെ, അപാകത പഠിച്ച്മനസ്സിലാക്കി വിജയത്തിലേയ്‌ക്കു കയറാനുള്ള ദൃഢനിശ്ചയം അന്നു ലോകം കണ്ട് ആദരിച്ചിരുന്നു. അവസാന നിമിഷങ്ങളില്‍ പാളിപ്പോയ ആദ്യ പരീക്ഷണത്തിലെ പിഴവ് എന്തെന്നു മനസ്സിലാക്കി അതു പരിഹരിച്ച് നടത്തിയ രണ്ടാം ശ്രമത്തിലെ വിജയം രാജ്യത്തിനു നല്‍കിയ ആത്മവിശ്വാസവും ആഗോളതലത്തില്‍ കിട്ടിയ അംഗീകാരവും ചെറുതല്ല. ബഹിരാകാശ നിലയത്തോടൊപ്പം ഭാരതത്തിന്റെ സ്വപ്നമാണ് മനുഷ്യനെ ബഹിരാകാശത്തും അതുവഴി ചന്ദ്രനിലും എത്തിക്കുക എന്നതും. ചന്ദ്രനില്‍ നിന്ന് സൂര്യനിലേയ്‌ക്കും കണ്ണും മനസ്സും നട്ടുള്ള പരീക്ഷണങ്ങള്‍ക്കും ഭാരതം തുടക്കം കുറിച്ചു കഴിഞ്ഞിട്ടുമുണ്ട്. മറ്റുള്ളവര്‍ തോറ്റു പിന്‍മാറുന്നിടത്ത് പൊരുതി നില്‍ക്കാനും പരാജയങ്ങളിലും വിടാതെ പിന്‍തുടര്‍ന്നു വിജയം എത്തിപ്പിടിക്കാനുമുള്ള ഭാരതത്തിന്റെ കരുത്തിനു പിന്നില്‍, വിജയം മാത്രം മുന്നില്‍ക്കണ്ടു നിസ്വാര്‍ഥ സേവനം നടത്തുന്ന ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധമാണുള്ളത്. ഒപ്പം, എന്നും കൂടെനിന്നു പ്രോല്‍സാഹിപ്പിക്കുന്ന ഭരണ നേതൃത്വവും. ചന്ദ്രയാന്‍ രണ്ടിന്റെ അപ്രതീക്ഷിത പരാജയത്തിലും ശാസ്ത്രജ്ഞരെ തോളില്‍ത്തട്ടി ആശ്വസിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്ത നരേന്ദ്ര മോദിയെപ്പോലൊരു പ്രധാനമന്ത്രിയാണ് ശാസ്ത്ര ലോകത്തും നമ്മുടെ കരുത്ത്. വിജയത്തിലേയ്‌ക്കുള്ള യാത്രയില്‍ സാങ്കേതിക മികവു മാത്രമല്ല മനസ്സും ഒരു ഘടകമാണല്ലോ. ആ തിരിച്ചറിവാണ് ഭാരതത്തിന്റെ ശക്തി. അതാണ് സീമകളെ മറികടക്കുന്നതും.

 

Tags: indiaISROHistorySpace
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് ആഗോളനേതൃപദവി, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കല്‍, ചൈനയെ വെല്ലുവിളിക്കല്‍; മോദിയുടെ ലക്ഷ്യം ഇവയെന്ന് യുഎസ് റിപ്പോര്‍ട്ട്

India

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

India

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

India

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

India

തട്ടിപ്പ് നടത്തി രാജ്യംവിട്ട കൊടുംകുറ്റവാളിയെ യുഎസ് ഭാരതത്തിന് കൈമാറി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു: 11 ജില്ലകളിൽ റെഡ് അലർട്ട്: വ്യാപക നാശനഷ്ടം, അവധി

മുതിർന്ന സിപിഎം നേതാക്കൾ പ്രതികളായുള്ള കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ഇന്ന് കുറ്റപത്രം സമർപ്പിക്കും

ഒമാനില്‍ മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്സ് മരിച്ചു

ഉര്‍സുല വോണ്‍ വിളിച്ചു, തീരുവക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടി നല്‍കി ട്രംപ്

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

എന്താണ് അയ്യപ്പന്‍ തീയാട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies