Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

പാലും മുട്ടയും പോലുമില്ല, സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂട്ടുന്നു; കായികതാരങ്ങള്‍ ഭക്ഷണത്തിനായി ‘ഭിക്ഷയെടുക്കല്‍’ സമരത്തിന്

സി.കെ. രാജേഷ്‌കുമാര്‍ by സി.കെ. രാജേഷ്‌കുമാര്‍
Jan 14, 2025, 03:51 pm IST
in Athletics, Sports

കോട്ടയം: കായിക താരങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാനില്ലാത്ത സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തിനായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന ഗ്രാന്‍ഡ് കഴിഞ്ഞ എട്ട് മാസമായി മുടങ്ങിയതാണ് വലിയ പ്രതിസന്ധിയിലേക്ക് ഹോസ്റ്റലുകളെ എത്തിച്ചത്.

വളരെ ഗുരുതരമായ ഈ സാഹചര്യം കണക്കിലെടുത്ത് ഹോസ്റ്റലുകളിലെ കായികതാരങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ 20 മുതല്‍ ഭിക്ഷയെടുക്കല്‍ സമരത്തിനിറങ്ങാന്‍ തയാറെടുക്കുകയാണ്. 47 ഹോസ്റ്റലുകളിലായി ആയിരത്തോളം കായികതാരങ്ങളുണ്ട്. ഇതില്‍ ഭൂരിഭാഗം ഹോസ്റ്റലുകളും പ്രതിസന്ധിയിലാണ്. അഞ്ഞൂറിലേറെ കുട്ടികളാണ് സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്താന്‍ തയാറെടുക്കുന്നത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകള്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകളിലെയും സ്ഥാപനങ്ങളിലെയും അധികൃതരാണ് ഇതുവരെ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയത്. ശമ്പളം പോലും മുടങ്ങിയ കായികാധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റുമൊക്കെ സഹകരിച്ച് ഭക്ഷണം നല്‍കി.

കടം വാങ്ങിച്ചും മറ്റുമാണ് ഇതുവരെ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത്. എന്നാല്‍, പല കടകളിലും വലിയ തുകകള്‍ നല്‍കാനുണ്ട്. പലചരക്ക്, ഇറച്ചി എന്നിവ വാങ്ങിയ ഇനത്തില്‍ ഭീമമായ തുകയാണ് സ്ഥാപനങ്ങള്‍ വിവിധ ഏജന്‍സികള്‍ക്ക് നല്‍കാനുള്ളത്. ഇങ്ങനെ തുടരാനാവില്ലെന്നും, ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഹോസ്റ്റലുകള്‍ അടച്ചുപൂട്ടുകയേ തരമുള്ളൂവെന്നും സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു.
പരിമിതമായ സാഹചര്യങ്ങളിലുള്ളവരാണ് ഹോസ്റ്റലുകളില്‍ കഴിയുന്നവരില്‍ അധികവും. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിളി അവഗണിച്ചാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ വിശ്വസിച്ച് കുട്ടികള്‍ കേരളം തന്നെ തെരഞ്ഞെടുത്തത്. എന്നാല്‍, ജീവിക്കാന്‍ വേണ്ട ഭക്ഷണത്തിനുള്ള പൈസ പോലും തരാത്തതില്‍ കുട്ടികള്‍ വിഷമത്തിലാണ്. ഒരു ലക്ഷത്തോളം കുട്ടികള്‍ക്കായി കൗണ്‍സില്‍ നടത്തിയ ട്രയല്‍സില്‍ നിന്നാണ് ആയിരത്തോളം കുട്ടികളെ തെരഞ്ഞെടുത്തത്.

കാരണം ധനവകുപ്പ്
ധനവകുപ്പില്‍ നിന്ന് കൗണ്‍സിലിനുള്ള പ്ലാന്‍ ഫണ്ട് കഴിഞ്ഞ 10 മാസത്തിലേറെയായി നല്‍കാത്തതാണ് പ്രതിസന്ധിയെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു. പലവട്ടം സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി. കൗണ്‍സില്‍ ഒരു ഓട്ടോണമസ് ബോഡിയാണെങ്കിലും സര്‍ക്കാര്‍ ഗ്രാന്‍ഡ് ഇല്ലാതെ മുന്നോട്ടുപോകാനാവില്ല. ഗ്രാന്‍ഡ് ഉടന്‍തന്നെ ലഭ്യമാക്കിത്തരുമെന്ന് മൂന്നു മാസം മുമ്പ് കായിക വകുപ്പ് നല്‍കിയ ഉറപ്പ് ജലരേഖയായി. കായിക വകുപ്പിനൊപ്പമുള്ള യുവജനകാര്യത്തിനും മറ്റുമുള്ള വിഹിതം ധനവകുപ്പ് കൃത്യമായി നല്‍കുന്നുണ്ട്. കായികവകുപ്പിന്റെ ഈ അനങ്ങാപ്പാറ നയവും ധനവകുപ്പിന്റെ മുഖംതിരിക്കലും കായിക താരങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കിയിരിക്കുകയാണ്. ധനവകുപ്പും കായിക വകുപ്പും ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത് കേരളത്തിലെ കായികം കൈകാര്യം ചെയ്യുന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അട്ടിമറിക്കാനാണോ എന്ന സംശയവുമുയരുന്നുണ്ട്. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ക്ക് പണം ലഭ്യമാക്കാന്‍ ധനവകുപ്പ് ഉടന്‍ ഇടപെടണമെന്ന ആവശ്യവുമായാണ് കായിക താരങ്ങള്‍ ഭിക്ഷയെടുക്കല്‍ സമരത്തിനിറങ്ങുന്നത്. സ്‌പോര്‍ട്‌സ് ഹോസ്റ്റലിലുള്ള ഒരു കുട്ടിക്ക് ഭക്ഷണത്തിനായി ദിനം തോറും 250 രൂപ വച്ച് കൗണ്‍സില്‍ നല്‍കിക്കൊള്ളാമെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെട്ട കരാര്‍. പാലും മുട്ടയും മാംസവും കുട്ടികള്‍ക്ക് ദിനം തോറും നല്‍കേണ്ടതുണ്ട്.

കായിക പരിശീലകന്‍ 15 മുതല്‍ സമരത്തിന്
ശമ്പളപ്രശ്‌നത്തില്‍ കായിക പരിശീലകരും പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുകയാണ്. നാളെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക അധ്യപകര്‍ ജന്മഭൂമിയോട് പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി താത്കാലിക അധ്യാപകര്‍ക്കും ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്കും പാചകക്കാര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. 28,000 രൂപയാണ് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കായികാധ്യാപകരുടെ ശമ്പളം. ശ്രദ്ധേയമായ കാര്യം കഴിഞ്ഞ 13 വര്‍ഷമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഒരു കായികാധ്യാപകനും സ്ഥിര നിയമനം നല്‍കിയിട്ടില്ല എന്നതാണ്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവര്‍ക്കാകട്ടെ, ശമ്പളവുമില്ല. തൊഴില്‍ നിയമങ്ങളും അവകാശങ്ങളും കൃത്യമായി പാലിക്കേണ്ട സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് ദ്രോഹപരമാണെന്ന് കായികാധ്യാപകര്‍ ചൂണ്ടിക്കാട്ടി. 10 ശമ്പളക്കമ്മീഷന്‍ കുടിശിക നല്‍കുക, 11-ാം ശമ്പളക്കമ്മീഷന്‍ പരിഷ്‌കാരം നടപ്പിലാക്കുക, ഒഴിഞ്ഞുകിടക്കുന്ന കായികാധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കായികാധ്യാപകര്‍ സമരത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കായികാധ്യാപകര്‍ സമരത്തിനെത്തും.

Tags: shut downathletesMilk and eggsports hostel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Athletics

കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

Kerala

ഷാഫിയുടേത് കഞ്ഞിക്കുഴിയില്‍ സതീശന്മാര്‍ തോറ്റു പോകുന്ന ഷോ, അടിച്ചൊതുക്കുമെന്ന ഭീഷണിയുമായി ഡിവൈഎഫ്‌ഐ

Sports

വേള്‍ഡ് അത്‌ലറ്റിക്‌സ് ടൂര്‍ ഞായറാഴ്ച ഭുവനേശ്വറില്‍; 17 രാജ്യങ്ങളിലെ അത്‌ലറ്റുകള്‍ പങ്കെടുക്കും

പി.വി.കെ. നെടുങ്ങാടി, പി. നാരായണന്‍
Kerala

1975 ജൂലൈ 2; ആ ക്രൂരതയ്‌ക്ക് അമ്പതാണ്ട്, ജന്മഭൂമി അടച്ചുപൂട്ടി, പത്രാധിപർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.