Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനുരാഗ് കശ്യപും കേരളത്തിലേക്ക്; മോദി വിരുദ്ധനിലപാടുകാര്‍ക്കെല്ലാം സുരക്ഷിതതാവളം കേരളം

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള മഹാആയുധി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബോളിവുഡിലെ മോദി വിരുദ്ധരെല്ലാം പുതിയ സങ്കേതം തേടുന്ന തിരക്കിലാണ്. അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ് അനുരാഗ് കശ്യപ് എന്ന ചലച്ചിത്ര സംവിധായകനും.

Janmabhumi Online by Janmabhumi Online
Jan 13, 2025, 05:01 pm IST
in India
അനുരാഗ് കശ്യപ് പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന വിദ്യാര്‍ത്ഥിസമരത്തില്‍ മോദി സര്‍ക്കാരിനെതിരെ പ്രസംഗിക്കുന്നു

അനുരാഗ് കശ്യപ് പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന വിദ്യാര്‍ത്ഥിസമരത്തില്‍ മോദി സര്‍ക്കാരിനെതിരെ പ്രസംഗിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള മഹാആയുധി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബോളിവുഡിലെ മോദി വിരുദ്ധരെല്ലാം പുതിയ സങ്കേതം തേടുന്ന തിരക്കിലാണ്. അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ് അനുരാഗ് കശ്യപ് എന്ന ചലച്ചിത്ര സംവിധായകനും. ഇതിന് മുന്‍പ് കോണ്‍ഗ്രസ്-ഉദ്ധവ്താക്കറെ-ശരദ് പവാര്‍ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ മഹാരാഷ്ട ഭരിച്ചിരുന്നപ്പോള്‍ പൗരത്വഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്ട്രിയ്‌ക്കും എതിരെ ബഹളം കൂട്ടിയ സംവിധായകനാണ് അനുരാഗ് കശ്യപ്.

അന്ന് മഹാരാഷ്‌ട്രയില്‍ ഓരോ പ്രശ്നത്തിലും മോദി സര്‍ക്കാരിനെതിരെ ബഹളം കൂട്ടിയവരാണ് അനുരാഗ് കശ്യപ്, താപ്സി പന്നു, സ്വര ഭാസ്കര്‍ എന്നിവര്‍. ഗൂഗിളില്‍ അനുരാഗ് കശ്യപിനെ പരതി നോക്കിയാല്‍ അദ്ദേഹം ചെയ്ത സിനിമകളേക്കാള്‍ എത്രയോ മടങ്ങ് മോദിയ്‌ക്കും മോദി സര്‍ക്കാരിനും എതിരെ അദ്ദേഹം നടത്തിയ വിമര്‍ശനങ്ങളായിരിക്കും കാണുക. ഏറ്റവുമൊടുവില്‍ പത്താന്‍ എന്ന ഷാരൂഖ് ഖാന്‍ സിനിമയിലെ ബേഷാറാം രംഗ് എന്ന നൃത്തരംഗത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി മോദി അവരെ വിമര്‍ശിച്ചിരുന്നു. അനാവശ്യമായി സിനിമയുടെ പേരില്‍ വിവാദമുണ്ടാക്കുക വഴി സനാതനധര്‍മ്മത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് മോദി സിനിമാഗാനത്തിനെതിരെ ബഹളം കൂട്ടുന്നവരെ ഉദ്ബോധിപ്പിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലും മോദി ഉപദേശം നല്‍കാന്‍ വൈകിയെന്നും ആള്‍ക്കൂട്ടം നിയന്ത്രണം വിട്ട് കഴിഞ്ഞതിന് ശേഷമാണ് മോദി ഇക്കാര്യത്തില്‍ ഉപദേശം നല്‍കിയത് എന്ന് വരെ അനുരാഗ് കശ്യപ് പ്രസ്താവിച്ചിരുന്നു.

യോഗി സര്‍ക്കാര്‍ അനുരാഗ് കശ്യപ് ഉള്‍പ്പെടെയുള്ള 171 സിനിമക്കാര്‍ക്ക് മാസം തോറും 50000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി പിന്‍വലിച്ചിരുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് ഖാലിദ് ഇങ്ങിനെ പെന്‍ഷന്‍ നല്‍കുക വഴി ഖജനാവിലെ നികുതിപ്പണം അനാവശ്യമായി പാഴാക്കുകയാണെന്ന് വിമര്‍ശിച്ചിരുന്നു. കാര്യങ്ങള്‍ പഠിച്ച യോഗിയ്‌ക്കും ഇത് ശരിയാണെന്ന് തോന്നി. ഉത്തര്‍പ്രദേശില്‍ ഓരോ വര്‍ഷവും യഷ് ഭാരതി സമ്മാന്‍ ലഭിക്കുന്ന സിനിമക്കാര്‍ക്കാണ് പെന്‍ഷന്‍ നല്‍കിയിരുന്നത്. പക്ഷെ അമിതാഭ് ബച്ചനും കുടുംബവും ഈ പെന്‍ഷന്‍ വേണ്ടെന്ന് യുപി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ പെന്‍ഷന്‍ യോഗി സര്‍ക്കാര്‍ നിരോധിച്ചതും അനുരാഗ് കശ്യപിനെ പ്രകോപിപ്പിച്ചിരുന്നു.

കുറെ നാള്‍ മോദി വിരുദ്ധത പ്രസംഗിച്ച അദ്ദേഹം മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാവുകയും മഹാരാഷ്‌ട്രയില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുകയും ചെയ്തതോടെയാണ് പൊടുന്നനെ നിശ്ശബ്ദനായത്. അതുവരെ യോഗേന്ദ്രയാദവ്, ഹര്‍ഷ് മാന്‍ഡര്‍, അരുന്ധതി റോയി തുടങ്ങിയവര്‍ക്കൊപ്പം ശക്തമായി ബിജെപി വിരുദ്ധ നിലപാടുകള്‍ എടുത്ത വ്യക്തിയാണ് അനുരാഗ് കശ്യപ്.

ഇപ്പോള്‍ കേരളത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ അദ്ദേഹം ഇനി കേരളത്തെ തന്റെ വാസസ്ഥലമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബോളിവുഡിന്റെ സൃഷ്ടിപരമായ പ്രതിസന്ധി മറികടക്കാന്‍ കേരളത്തിലേക്ക് താമസം മാറുകയാണെന്ന് ഈയിടെ അനുരാഗ് കശ്യപ് പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തില്‍ എവിടെയാണ് താമസമാക്കുക എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. സിനിമ നിര്‍മ്മിക്കുന്നതിന് മുന്‍പ് അത് എങ്ങിനെ വില്‍ക്കാം എന്ന കാര്യമാണ് ബോളിവുഡ് ആലോചിക്കുന്നത്. സിനിമനിര്‍മ്മാണത്തിന്റെ സന്തോഷം അതോടെ ചോര്‍ന്നുപോകുമെന്നും ഇതില്‍ മടുപ്പുണ്ടെന്നും അതിനാല്‍ ബോളിവുഡ് വിടുകയാണെന്നുമാണ് അനുരാഗ് കശ്യപ് പറയുന്ന ന്യായീകരണം. അടുത്തിടെ ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബ് എന്ന സിനിമയില്‍ അനുരാഗ് കശ്യപ് ഒരു വേഷം ചെയ്തിരുന്നു. അതിന് ശേഷമാണ് കേരളത്തിലേക്ക് താമസം മാറ്റുകയാണെന്ന കാര്യം അനുരാഗ് കശ്യപ് തന്നെ വെളിപ്പെടുത്തിയത്. എല്ലാ ജിഹാദി അനുകൂലികള്‍ക്കും സുരക്ഷിതതാവളമായി കേരളം തുടരുകയാണ്.

ഇടത് വിദ്യാര്‍ത്ഥിളിലൂടെ ജീവനക്കാരെ ഉപയോഗിച്ച് ജാതിക്കലാപം ഉയര്‍ത്തിവിട്ട് ഒരു സിനിമാ കോളെജില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണനെയും ശങ്കര്‍ മോഹനെയും പുകച്ച് പുറത്തുചാടിച്ചത് മറക്കാറായിട്ടില്ല. ഈ സംഭവത്തില്‍ ഇടത് അനുഭാവികളായ സിനിമക്കാര്‍ക്കും അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നു. കൊച്ചിയിലെ ഒരു ഇടത് താവളമായ കോളെജ് ആണ് കട്ടിംഗ് സൗത്ത് എന്ന ആശയത്തിന് ചുക്കാന്‍ പിടിച്ചത്. കേരളത്തിലെ കാമ്പസുകള്‍ ജെഎന്‍യു പോലെ ആക്കി മാറ്റുന്നതിനുള്ള ഗൂഢാലോചനകള്‍ കേരളത്തില്‍ കൊണ്ടുപിടിച്ചു നടക്കുന്നു. ഇതില്‍ ഇടത് ചായ് വുള്ള സിനിമക്കാരും ഭാഗഭാക്കാണ്. ഈ ക്യാമ്പിലേക്ക് എത്തിച്ചേരുകയാണോ അനുരാഗ് കശ്യപും എന്നും സംശയം ചില കോണില്‍ നിന്നും ഉയരുന്നുണ്ട്. മിക്കവാറും കൊച്ചിയിലായിരിക്കും അനുരാഗ് കശ്യപ് താമസമാക്കുക എന്നറിയുന്നു. ഇനി ഈ മണ്ണില്‍ നിന്നുകൊണ്ട് പുതിയ സിനിമ സൃഷ്ടിക്കാനാണോ മോദി സര്‍ക്കാരിനെതിരെ പുതിയ സമരമുഖം തുറക്കാനാണോ എന്ന് കണ്ടറിയാം.

Tags: #AntiModi#AnuragKashyap#RifleClub#AntiCAA#AntiNRC#CitizenshipAmendmentAct#Swarabhasker#TaapseePannu#AshiqAbu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രാഹ്മണന് മേല്‍ മൂത്രമൊഴിക്കു’മെന്ന ഭീഷണിയുമായി അനുരാഗ് കശ്യപ്; ബിജെപിയ്‌ക്ക് മേല്‍ക്കോയ്മയുള്ള ബോളിവുഡ് വിട്ട് കേരളം വീടാക്കിയത് മോദി വിരുദ്ധതയ്‌ക്കോ?

Kerala

കേരളത്തിലെ മനോരമയില്‍ ഉള്‍പ്പെടെ പ്രധാനവാര്‍ത്തകള്‍ ഇന്നലെ കഴിഞ്ഞ കേരള ബജറ്റ്; ബിജെപിയുടെ ദല്‍ഹിവിജയത്തെ ബ്ലാക്കൗട്ട് ചെയ്ത് കേരളം

ബേഡ് ഗേള്‍ എന്ന സിനിമയില്‍ നിന്നും ഒരു രംഗം (ഇടത്ത്) അനുരാഗ് കശ്യപ് (വലത്ത്)
Entertainment

ഇതിനൊക്കെയാണോ അനുരാഗ് കശ്യപ് കേരളത്തില്‍ താമസമാക്കുന്നത്? ബ്രാഹ്മണപെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന ചിത്രവുമായി അനുരാഗ്

ധ്രുവ് റാഠി (വലത്ത്) ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ കലാപം (ഇടത്ത്)
India

വികസനം എന്തെന്ന് ബംഗ്ലാദേശ് കാണിച്ചു തരുമെന്ന് ധ്രുവ് റാഠി; ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്ത, ഹിന്ദുക്കളെ ആക്രമിക്കുന്ന ബംഗ്ലാദേശോ വികസിച്ചതെന്ന് ട്രോള്‍

Entertainment

ആവശ്യമെങ്കിൽ പേരുമാറ്റുമെന്ന് സുഡാപ്പി സിനിമാ സംഘടന ;പേര് മാറ്റിയാലും ഇല്ലെങ്കിലും ദേശവിരുദ്ധർ ദേശവിരുദ്ധർ തന്നെ സന്ദീപ് വാരിയർ

പുതിയ വാര്‍ത്തകള്‍

കൊളസ്‌ട്രോൾ എന്ന വില്ലനെ കുറയ്‌ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാൽ മതി

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies