India

നൂറ്റാണ്ടുകളുടെ ത്യാഗത്തിന്റെയും, തപസ്സിന്റെയും, പോരാട്ടത്തിന്റെയും ഫലമാണ് അയോധ്യ രാമക്ഷേത്രം : നരേന്ദ്രമോദി

Published by

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിന്റെ ഒന്നാം വാർഷികത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ക്ഷേത്രത്തെ “നമ്മുടെ സംസ്കാരത്തിന്റെയും ആത്മീയതയുടെയും മഹത്തായ പൈതൃകം” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

“അയോധ്യ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികത്തിൽ എല്ലാ രാജ്യവാസികൾക്കും ആശംസകൾ. നൂറ്റാണ്ടുകളുടെ ത്യാഗത്തിനും തപസ്സിനും പോരാട്ടത്തിനും ശേഷം നിർമ്മിച്ച ഈ ക്ഷേത്രം നമ്മുടെ സംസ്കാരത്തിന്റെയും ആത്മീയതയുടെയും മഹത്തായ പൈതൃകമാണ്. വികസിത ഇന്ത്യയുടെ ദൃഢനിശ്ചയം നിറവേറ്റുന്നതിൽ ഈ ദിവ്യവും ഗംഭീരവുമായ രാമക്ഷേത്രം ഒരു വലിയ പ്രചോദനമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട് “ മോദി എക്സിൽ കുറിച്ചു.

ശുക്ല യജുർവേദത്തിലെ മന്ത്രങ്ങൾ ചൊല്ലുന്ന അഗ്നിഹോത്രത്തോടെയാണ് വാർഷികാഘോഷം ആരംഭിച്ചത്. തുടർന്ന് 6 ലക്ഷം ശ്രീരാമ മന്ത്ര ജപവും രാമ രക്ഷാ സ്തോത്രവും ഹനുമാൻ ചാലിസയും ചൊല്ലും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by