Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹൈറേഞ്ച് ജനത; പുതിയ വനനിയമവും ആശങ്കകളും

കെ.എസ്. പുരുഷോത്തമന്‍ by കെ.എസ്. പുരുഷോത്തമന്‍
Jan 9, 2025, 12:59 pm IST
in Vicharam, Article
FacebookTwitterWhatsAppTelegramLinkedinEmail

മഞ്ഞ് പെയ്യുന്ന ഹൈറേഞ്ചില്‍ പ്രക്ഷോഭങ്ങളുടെ ചൂടുയരുന്നു. വനംവകുപ്പ് നടപ്പിലാക്കുന്ന പുതിയ വനനിയമമാണ് ഹൈറേഞ്ച് മേഖലയില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. 1961 ലെ നിലവിലുള്ള വനനിയമം മാറ്റി പുതിയ നിയമം കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയത്. മന്ത്രിസഭ തയ്യാറാക്കിയ ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് വനം വകുപ്പ് മന്ത്രിയുടെ നീക്കം.

ഈ നിയമം നടപ്പിലായാല്‍ ഇടുക്കിയിലെ സാധാരണ ജനങ്ങളുടെ ജീവിതം കഷ്ടത്തിലാകുമെന്ന തിരിച്ചറിവുകൊണ്ടാണ് ജനങ്ങള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങുന്നത്. മതസൗഹാര്‍ദ കൂട്ടായ്മയും ബിജെപിയും യുഡിഎഫുമാണ് സമരരംഗത്തിറങ്ങുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കരിനിയമമാണിവിടെ നടപ്പിലാക്കാന്‍ പോകുന്നതെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലവില്‍ കേരള പോലീസിനു മാത്രമുള്ള പല അധികാരങ്ങളും വനപാലകര്‍ക്ക് ചാര്‍ത്തിക്കൊടുക്കാനും പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഒരു സാധാരണ ഫോറസ്റ്റ് ഗാര്‍ഡിനു പോലും ഒരാളെ അറസ്റ്റ് ചെയ്യണമെങ്കില്‍ വാറണ്ടോ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോ വേണ്ട. നിസാര കാരണങ്ങള്‍ക്കോ വൈരാഗ്യത്തിന്റെ പേരിലോ ഇത് ദുരുപയോഗം ചെയ്യപ്പെടാമെന്ന ആക്ഷേപവും ശക്തമാണ്. നിലവിലുള്ള ഏലത്തോട്ടങ്ങളില്‍ പകുതിയോളം വരുന്നത് കുത്തകപ്പാട്ട വ്യവസ്ഥയിലാണ്. 20 വര്‍ഷത്തേക്ക് സര്‍ക്കാരിലേക്ക് പാട്ടത്തുക കെട്ടിവെച്ചാണ് ഏലം കൃഷി ചെയ്യുന്നത്. കാലാവധി തീരുന്നതനുസരിച്ച് പുതുക്കി നല്‍കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇതിന് വിരുദ്ധമായാണ് സര്‍ക്കാര്‍ നിലപാട്.

കുത്തകപ്പാട്ടം പുതുക്കി നല്‍കാനോ പാട്ടത്തുക ഈടാക്കാനോ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. വനവിസ്തൃതി കൂട്ടുന്നതിനും കര്‍ഷകരെ സ്വന്തം കൃഷിയിടത്തില്‍ നിന്നും ഭാവിയില്‍ ഇറക്കിവിടുന്നതിനുമിടയാക്കുമെന്ന ആശങ്കയിലാണ് ജില്ലയിലെ ജനങ്ങള്‍. അതിന്റെ മുന്നോടിയായാണ് പുതിയ കരിനിയമം കൊണ്ടുവരുന്നതെന്ന സംശയവും ജനങ്ങള്‍ക്കുണ്ട്.

വനത്തേയും വന്യമൃഗങ്ങളേയും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നിലവിലുള്ളതാണ്. ഇതൊന്നും കാര്യക്ഷമമായി പാലിക്കാത്ത വനപാലകര്‍ക്ക് പോലീസിനുള്ളതിനേക്കാള്‍ അധികാരം പുതുതായി നല്കുന്നത് ദുരുദ്ദേശപരമാണെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനങ്ങളുള്ളത് ഇടുക്കിയിലാണ്. അതില്‍ തന്നെ മൂന്ന് ശതമാനം വര്‍ധനവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഉണ്ടായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആ നിലയില്‍ അനാവശ്യമായ പുതിയ നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ജനദ്രോഹമാണെന്ന തിരിച്ചറിവാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണം.

പുതിയ വനനിയമത്തിലെ ജനദ്രോഹ വശങ്ങള്‍

1. നിലവില്‍ കേരള പോലീസിനുള്ള ചില അധികാരങ്ങള്‍ വനം വകുപ്പ് ജീവനക്കാര്‍ക്കും നല്‍കുന്നു.
2. ഏതൊരു വ്യക്തിയെയും കുറ്റക്കാരനാണെന്ന് പറഞ്ഞ് വാറണ്ടോ ഉന്നതാധികാരികളുടെ മുന്‍കൂട്ടിയുള്ള അനുമതിയോ ഇല്ലാതെ അറസ്റ്റ് ചെയ്യാം.
3. വനം കൊള്ളയ്‌ക്കല്ലാതെയും വനത്തില്‍ വെറുതെ പ്രവേശിച്ചാലും അതിക്രമിച്ചു കയറി എന്ന കുറ്റവും കൃത്യനിര്‍വ്വഹണത്തിന് തടസം വരുത്തി എന്ന ജാമ്യമില്ലാ വകുപ്പും ചുമത്തി അറസ്റ്റു ചെയ്യാം.
4. ഈ അധികാരം വനം വകുപ്പിലെ ഒരു സാധാരണ ഗാര്‍ഡിനും വാച്ചര്‍ക്കും വരെയുണ്ടായിരിക്കും.
5. സാക്ഷിയില്ലെങ്കിലും ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാം.
6. ഹൈറേഞ്ചിലെ ഏലം കര്‍ഷകരുടെ കുത്തകപ്പാട്ടം പുതുക്കി നല്‍കുന്നില്ല. ഇതിനര്‍ത്ഥം ഇത് വനഭൂമിയാണെന്ന് കണക്കാക്കി കര്‍ഷകരെ ഇറക്കിവിടാം.
7. വനഭൂമിയുടെ വിസ്തൃതി കൂട്ടുകയെന്നതും ലക്ഷ്യം

Tags: protestpeoplehigh rangeforest actconcerns
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

India

‘തമിഴ്‌നാട്ടില്‍ ഡിഎംകെ ഭരണം അവസാനിക്കുംവരെ ജനങ്ങള്‍ സ്വയം സംരക്ഷിക്കേണ്ട അവസ്ഥ’യെന്ന് എടപ്പാടി പളനിസ്വാമി

India

പാകിസ്ഥാനിൽ പോയ മുസ്ലീങ്ങൾക്ക് നഷ്ടം മാത്രമേ ഉള്ളൂ ; ഇന്ത്യയിൽ എല്ലാ മതങ്ങളിലുമുള്ള ആളുകൾ ഒരുമിച്ച് ജീവിക്കുന്നു ; ഇതാണ് അഭിമാനം ; ഗുലാം നബി ആസാദ്

Environment

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

Kerala

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies