Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; വീടൊന്നിന് 30 ലക്ഷം; നിര്‍മാണ ചെലവിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 08:10 am IST
in Kerala

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് തയാറാക്കിയ പദ്ധതിയില്‍ വീടുകളുടെ നിര്‍മാണച്ചെലവ് ഇരട്ടിപ്പിച്ച് കാണിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് ആക്ഷേപം. ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് 1000 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുള്ള വീടൊന്നിന് 30 ലക്ഷമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ചെലവ്.

ഇടതുപക്ഷം അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ പദ്ധതികളെല്ലാം നല്കി പരിപോഷിപ്പിക്കുന്ന വിവാദ നിര്‍മാണ കമ്പനി ഊരാളുങ്കലിനാണ് നിര്‍മാണച്ചുമതല. മേല്‍നോട്ടം കിഫ്ബിക്കും. വന്‍കിട നിര്‍മാണ കമ്പനികള്‍ മുതല്‍ സാധാരണ കെട്ടിട നിര്‍മാണ കമ്പനികള്‍ വരെ ലക്ഷ്വറി വീടുകള്‍ തയാറാക്കുന്നതിനുപോലും സ്‌ക്വയര്‍ ഫീറ്റിന് ശരാശരി 2000 മുതല്‍ 2500 വരെയുള്ള നിരക്കാണ് ഈടാക്കുന്നത് എന്നിരിക്കേ ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ ഏകപക്ഷീയമായി വീടൊന്നിന് 30 ലക്ഷം നിരക്കില്‍ ഊരാളുങ്കലിന് കരാര്‍ ഉറപ്പിച്ചതോടെയാണ് അഴിമതിയാരോപണം ഉയര്‍ന്നത്. ഭരണപക്ഷത്തുള്ളവര്‍ക്കും ഇടനിലക്കാര്‍ക്കും കമ്മിഷന്‍ തട്ടാനുള്ള നീക്കമെന്നാണ് ഉയരുന്ന ആരോപണം. ലൈഫ്മിഷന്‍ പദ്ധതിയനുസരിച്ച് 400 സ്‌ക്വയര്‍ ഫീറ്റ് വീടുനിര്‍മാണത്തിന് നാലു ലക്ഷം രൂപയാണ് ഗുണഭോക്താവിന് ലഭിക്കുക. പട്ടികവര്‍ഗ സങ്കേതങ്ങളിലെ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് ആറു ലക്ഷവും എന്നിരിക്കേയാണ് പുനരധിവാസം എന്ന പേരില്‍ വന്‍തുക ഈടാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.

വീട് നിര്‍മിച്ച് നല്കാമെന്ന് വാഗ്ദാനം ചെയ്‌തെത്തിയ സ്‌പോണ്‍സര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഓരോ വീടിനും 30 ലക്ഷം ചെലവുണ്ടാകുമെന്ന് അറിയിച്ചത്. സ്‌പോണ്‍സര്‍മാരായി എത്തിയവരെല്ലാം പരമാവധി 15 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവായി കണക്കാക്കിയിരുന്നത്. 30 സ്‌പോണ്‍സര്‍മാരാണ് വാഗ്ദാനവുമായി വന്നിരിക്കുന്നത്. 30 ലക്ഷം എന്നത് അപ്രയോഗികമാണെന്ന് ചില സ്‌പോണ്‍സര്‍മാര്‍ അറിയിച്ചതോടെ 25 ലക്ഷമായി കുറയുമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പുനരധിവാസത്തിന്റെ മറവില്‍ വ്യക്തമായ കണക്കില്ലാതെ ഊരാളുങ്കലിന് പണം വാരിക്കോരി നല്കുകയാണ് ലക്ഷ്യമെന്ന ആരോപണം ശക്തമായി.

ടൗണ്‍ഷിപ്പില്‍ അഞ്ചു സെന്റ് സ്ഥലവും വീടും മാത്രം നല്കുമെന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി ദുരന്ത ബാധിതര്‍ രംഗത്തെത്തി. കല്‍പ്പറ്റ ടൗണിലെ ബൈപാസിനോട് ചേര്‍ന്നുള്ള എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും വീടും നെടുമ്പാലയില്‍ 10 സെന്റും വീടും നല്കാനാണ് നിലവിലെ തീരുമാനം. ഇരു സ്ഥലത്തെയും ഭൂമി വിലയിലുള്ള വ്യത്യാസം കണക്കിലെടുത്താണിത്. ദുരന്തമുണ്ടായി അഞ്ച് മാസം കഴിഞ്ഞിട്ടും പൂര്‍ണമായ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാന്‍ സാധിക്കാത്തതിനെതിരേയും വിമര്‍ശനമുണ്ട്. 25നകം പട്ടിക പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആദ്യ പട്ടികയില്‍ 388 പേരുകളേ ഉള്‍പ്പെട്ടിരുന്നുള്ളൂ. അതില്‍ തന്നെ പലതും ആവര്‍ത്തനമായിരുന്നു. ഇതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് ആക്ഷേപങ്ങള്‍ പരിഹരിച്ച് പുതിയ പട്ടിക പുറത്തിറക്കുമെന്ന് അറിയിച്ചത്.

Tags: Kerala GovernmentMassive corruptionWayanadRehabilitationMundakai-Churalmala Rehabilitationconstruction cost
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.