India

120 വർഷം പഴക്കമുള്ള ശിവക്ഷേത്രം 20 വർഷമായി അടച്ചിട്ട നിലയിൽ ; പൂജകൾ വിലക്കിയത് പ്രാദേശിക ഇസ്ലാമിസ്റ്റുകൾ : അന്വേഷണം ആരംഭിച്ചു

Published by

ലക്നൗ : അമേഠിയിൽ 120 വർഷം പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തി. മുസാഫിർഖാന ഔറംഗബാദ് ഗ്രാമത്തിലെ ഈ ക്ഷേത്രത്തിൽ പൂജകൾ നടത്തുന്നത് പ്രാദേശിക മുസ്ലീങ്ങൾ കഴിഞ്ഞ 20 വർഷമായി വിലക്കിയിരുന്നു . സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എസ്ഡിഎമ്മിന് പരാതി നൽകിയിട്ടുണ്ട്. എസ്ഡിഎം അന്വേഷണ ചുമതല തഹസിൽദാർക്ക് കൈമാറി.

120 വർഷം പഴക്കമുള്ള പഞ്ച ശിഖർ ശിവക്ഷേത്രം മുസ്ലീം സമുദായം അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്.ഗ്രാമത്തിലെ ഒരു ദളിത് കുടുംബമാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നും അതിനുശേഷം ഈ ക്ഷേത്രം പ്രദേശത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രമായിരുന്നുവെന്നും ഗ്രാമവാസികൾ പറയുന്നു. എന്നിട്ടും, കഴിഞ്ഞ കുറേ വർഷങ്ങളായി, ക്ഷേത്രത്തിനുള്ളിൽ പൂജാ കർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് ഹിന്ദുക്കളെ വിലക്കി. തിങ്കളാഴ്ച ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അതുൽ സിങ്ങിന്റെ നേതൃത്വത്തിൽ ഗ്രാമവാസികൾ എസ്.ഡി.എം പ്രീതി തിവാരിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകി .

അന്വേഷണം തഹസിൽദാർക്ക് കൈമാറിയതായി എസ്ഡിഎം പ്രീതി തിവാരി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by