Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അര്‍ഹിച്ചിരുന്നില്ലേ ഒരു വിടവാങ്ങല്‍ ടെസ്റ്റ്

Janmabhumi Online by Janmabhumi Online
Dec 20, 2024, 09:24 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ലോക ക്രിക്കറ്റിന്റെ ഔന്നത്യത്തിലേക്കെത്തിയ ഭാരത ക്രിക്കറ്റ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, അഥവാ 2010ന് ശേഷം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. ലോകത്തെ വിവിധ പിച്ചുകളിലെത്തി ആധികാരികത ഊട്ടി ഉറപ്പിച്ചുകൊണ്ട് പലതവണ ചരിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതും ഇതേ കാലഘട്ടത്തില്‍ തന്നെ. അതിനും മുമ്പേയുള്ള കാലത്താണ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങള്‍ ഭാരത ക്രിക്കറ്റില്‍ സജീവമായി നിലനിന്നിരുന്നത്. പക്ഷെ ഭാരതം ഒരു ടീം എന്ന നിലയില്‍ ലോകം ഏറ്റെടുക്കാന്‍ തുടങ്ങിയത് ഇപ്പോഴത്തെ ഒന്നര പതിറ്റാണ്ട് കാലത്തിനിടെയാണ്. ഈ കാലമത്രയും ടെസ്റ്റ് ക്രിക്കറ്റില്‍ ടീം കൈവരിച്ച നേട്ടങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് ചെന്നൈ നഗരത്തില്‍ നിന്നും ലോക ക്രിക്കറ്റിന്റെ എണ്ണം പറഞ്ഞ സ്പിന്‍ ബൗളറായി മാറിയ രവിചന്ദ്രന്‍ അശ്വിന്‍ എന്ന ആര്‍. അശ്വിന്‍.

വളരെ ആകസ്മികമായാണ് കഴിഞ്ഞ ദിവസം അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ വിവരത്തിന്റെ സ്വീകര്‍ത്താക്കളായ മറ്റുള്ളവര്‍ക്കെല്ലാം ഇതൊരു അപ്രതീക്ഷിത തീരുമാനമായിരിക്കാം. പക്ഷെ ടീം അംഗങ്ങള്‍ക്കും ബിസിസിഐയ്‌ക്കും ഇതേ കുറിച്ച് വ്യക്തമായ അറിവുകള്‍ ഉണ്ടായിട്ടുണ്ടാകാം. ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാം, ധാരണയിലെത്തിയിരിക്കാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരാനിരിക്കെ പ്രധാനപ്പെട്ടൊരു പരമ്പരയ്‌ക്കായി നിശ്ചയിച്ചിട്ടുള്ള ടീമില്‍ നിന്നും പൊടുന്നനെ പിന്‍മാറല്‍ അല്ലാതെ സാധ്യമല്ലല്ലോ. ഇങ്ങനെ ഒരു ആവശ്യം മുന്നിലെത്തുമ്പോള്‍ ഭാരത ക്രിക്കറ്റില്‍ ഇത്രയും കാലം അദ്ദേഹം നല്‍കിയ സംഭാവന പരിഗണിച്ച് ഒരു മികച്ച വിരമിക്കല്‍ മത്സരം തന്നെ ആസൂത്രണം ചെയ്യാമായിരുന്നതാണ്. ഭാരത ക്രിക്കറ്റിനേക്കാള്‍ ഉപരി ലോക ക്രിക്കറ്റിന് തന്നെ മായാത്ത പേരായി കുറിക്കപ്പെട്ടിരിക്കുന്ന പേരാണ് ആര്‍. അശ്വിന്‍. അതിലേക്ക് വളര്‍ന്നു പന്തലിക്കാന്‍ പാകത്തില്‍ അശ്വിനെ പരുവപ്പെടുത്തിയ 15 വര്‍ഷത്തെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ഭാരത ക്രിക്കറ്റില്‍ എക്കാലത്തും സ്പിന്നര്‍മാര്‍ക്ക് ഒരു പ്രധാന റോള്‍ ഉണ്ടായിരുന്നു. 2009ല്‍ ഇതിഹാസതാരം അനില്‍ കുംബ്ലെ ഒഴിയുമ്പോള്‍ ബാറ്റണ്‍ ഏറ്റെടുക്കാന്‍ ഹര്‍ബജന്‍ സിങ് ഉണ്ടായിരുന്നു. ഹര്‍ബജന്റെ സ്വാഭാവിക വിരമിക്കലിനും മുമ്പേയായിരുന്നു അശ്വിന്റെ രംഗപ്രേവശം. റണ്ണപ്പ് തീരെയില്ലാതെ ഏതാനും ചുവടുകള്‍ നടന്നശേഷം കൈക്കുഴ കൊണ്ട് ചെപ്പടിവിദ്യ കാട്ടുംപോലെ പ്രത്യേക ആക്ഷനോടുകൂടി എറിയുന്ന അശ്വിന്റെ പന്തുകള്‍ എതിര്‍ ബാറ്റര്‍മാരെ നല്ലപോലെ പേടിപ്പെടുത്തി. ക്രമേണ ഭാരത ക്രിക്കറ്റില്‍ ഹര്‍ബജന്റെ സിംഹാസനത്തില്‍ ഈ ആറടി രണ്ടിഞ്ചുകാരന്‍ ഇരിപ്പുറപ്പിച്ചു. അശ്വിന്‍ ഭാരതത്തിനൊപ്പം ചേര്‍ന്ന 2011ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്ത താരമായി.

ഹോം മത്സരങ്ങളിലെ ഹീറോയായി. ആകെ 106 ടെസ്റ്റുകളില്‍ 65ഉം ഹോം മത്സരങ്ങളായിരുന്നു അതില്‍ 47 എണ്ണത്തിലും വിജയം. ഇതിനേക്കാള്‍ കുടുതല്‍ ഹോം വിജയം നേടിയ ഏകതാരം ഭാരത ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രം. അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച 37 മത്സരങ്ങളില്‍ 29ഉം ഭാരതത്തിലായിരുന്നു. ഇക്കാര്യത്തില്‍ മുന്നിലുള്ളത് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ മാത്രം(45 കളികള്‍).
നാട്ടിലും വിദേശത്തുമായി അശ്വിന്റെ കരുത്തില്‍ ടീം വിജയിച്ചത് 31 തവണ. ഇതിലും മുന്നിലുള്ളത് മുരളീധരന്‍ മാത്രം- 41 മത്സരങ്ങള്‍.

ടെസ്റ്റില്‍ മൂവായിരത്തിലേറെ റണ്‍സും 500ലേറെ വിക്കറ്റും നേടിയിട്ടുള്ള ലോക ക്രിക്കറ്റിലെ രണ്ട് പേരില്‍ ഒരാളാണ് അശ്വിന്‍. ഇംഗ്ലണ്ടിന്റെ മുന്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ് 604 വിക്കറ്റുകളും 3662 റണ്‍സും നേടി.

അശ്വിന്‍ നേടിയ 537 വിക്കറ്റുകളില്‍ 374 എണ്ണവും വിജയിച്ച മത്സരങ്ങളിലായിരുന്നു. 69.65 ശതമാനമാണ് വിജയ ശതമാനം. ലോക ക്രിക്കറ്റില്‍ അശ്വിനേക്കാള്‍ കൂടുതല്‍ വിജയശതമാനമുള്ളത് മൂന്ന് പേര്‍ മാത്രം. ഗ്ലെന്‍ മഗ്രാത്ത്(73.53 ശതമാനം), ബ്രെറ്റ് ലീ(72.58), ഷെയന്‍ വോണ്‍(72.03). ഈ മൂന്ന് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരും കളിച്ചിരുന്നത് ടീമിന്റെ ഏറ്റവും സുവര്‍ണ കാലഘട്ടത്തിലായിരുന്നു(1993-2008) എന്നത് ശ്രദ്ധേയമാണ്.

ന്യൂബോള്‍ കൊണ്ടും പല തവണ വിസ്മയിപ്പിച്ചിട്ടുള്ള അശ്വിന്‍ ഇടംകയ്യന്‍ ബാറ്റര്‍മാരുടെ പേടി സ്വപ്‌നമാണ്. 54 ഇന്നിങ്‌സുകളിലാണ് അശ്വിന്‍ ഭാരതത്തിനായി ബൗളിങ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഈ അവസരത്തില്‍ 180 വിക്കറ്റുകളും വീഴ്‌ത്തി.

ഏറ്റവും കൂടുതല്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാരെ പുറത്താക്കിയ ബൗളര്‍ കൂടിയാണ് അശ്വിന്‍. അശ്വിന്റെ ഓഫ് സ്പിന്‍ വിസ്മയത്തില്‍ കറങ്ങി വീണവരില്‍ 268 പേരും ഇടംകൈ ബാറ്റര്‍മാരാണ്. ഇക്കാര്യത്തില്‍ തൊട്ടടുത്തുള്ള ഇംഗ്ലണ്ടിന്റെ മുന്‍ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണെക്കാള്‍(221) ഏറെ മുന്നിലാണ്.

എണ്ണിപ്പറഞ്ഞാല്‍ ഇനിയും ഏറും, ഇത്രയുമൊക്കെ പ്രതിഭ ഉണ്ടായിട്ടും ഒരു വിരമിക്കല്‍ മത്സരത്തിന് അവസരമില്ലാതെ സഹതാരങ്ങള്‍ക്കരികില്‍ നിന്ന് ഒരു രാവ് ഇരുട്ടിവെളുക്കുമ്പോള്‍ വീടുപിടിക്കേണ്ട ആളായിരുന്നോ അശ്വിന്‍…

Tags: Indian CricketerAshwin Ravichandran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രേയസ് അയ്യര്‍ മാര്‍ച്ചിലെ താരം

Cricket

ഉടന്‍ വിരമിക്കില്ല: രോഹിത് ശര്‍മ

നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ച്വറി നേടിയ നിമിഷം ഗാലറിയില്‍ കൈ കൂപ്പി വിതുമ്പുന്ന അച്ഛന്‍ മുട്യാല റെഡ്ഡി
Cricket

മകന്റെ കന്നി സെഞ്ച്വറിയില്‍ ആനന്ദക്കണ്ണീരോടെ അച്ഛന്‍

Cricket

അശ്വിനെ ഇങ്ങനെ വിരമിക്കാൻ അനുവദിക്കാൻ പാടില്ലായിരുന്നു: കപിൽ ദേവ്

വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരത നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ആര്‍. അശ്വിന്‍
Cricket

മാന്ത്രികന്‍ എന്ന് വിശേഷിപ്പിച്ച് ജയ്ഷാ; സമൂഹമാധ്യമത്തില്‍ കുറിപ്പുകളിട്ട് പ്രമുഖരുടെ നിര

പുതിയ വാര്‍ത്തകള്‍

നിലമ്പൂർ ആർക്കൊപ്പം? വോട്ടെണ്ണൽ 8 മണിക്ക്, ആദ്യ ഫലസൂചനകൾ 8.15ഓടെ

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കുക

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies