Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്‌റുവിന്റെ ഭരണഘടനാ ധ്വംസനങ്ങള്‍ എണ്ണിപ്പറഞ്ഞ് നിര്‍മല സീതാരാമന്‍

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Dec 17, 2024, 05:15 am IST
in India

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് ഭരണഘടനയ്‌ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ സ്വീകരിച്ച നടപടികള്‍ അക്കമിട്ട് നിരത്തി രാജ്യസഭയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍.

ഇടക്കാല സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലിരുന്ന 1951ല്‍ ഭരണഘടനയില്‍ നെഹ്‌റു കൊണ്ടുവന്ന ആദ്യ ഭേദഗതി തന്നെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ഭരണഘടനാ വിഷയത്തില്‍ ആരംഭിച്ച രണ്ടുദിവസത്തെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നിര്‍മല.

രാജ്യത്ത് ഭരണഘടന മാറ്റിയെഴുതാന്‍ ശ്രമിച്ചതെല്ലാം ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു. നെഹ്‌റു ഭരണകാലത്ത് പ്രശസ്ത ഉറുദു കവിയും ഗാനരചയിതാവുമായ മജ്രൂഹ് സുല്‍ത്താന്‍ പുരിയേയും നടന്‍ ബല്‍രാജ് സാഹ്നിയേയും 1949ല്‍ അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് അതിന്റെ തെളിവാണ്. മില്ല് തൊഴിലാളികളുടെ യോഗത്തില്‍ നെഹ്‌റുവിനെതിരെ കവിത ചൊല്ലിയതായിരുന്നു മജ്രൂഹ് ചെയ്ത കുറ്റം. ആ ഭരണകാലത്ത് രാജ്യത്ത് നിരവധി ആളുകളെ അറസ്റ്റ് ചെയ്യുകയും പുസ്തകങ്ങള്‍ നിരോധിക്കുകയും ചെയ്തു. നെഹ്റുവിനെപ്പറ്റി മൈക്കിള്‍ എഡ്വാര്‍ഡ് എഴുതിയ ജീവചരിത്രം 1975ല്‍ നിരോധിച്ചതും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും മകനെയും വിമര്‍ശിച്ചതിന്റെ പേരില്‍ കിസാ കുര്‍സീ കാ എന്ന സിനിമ നിരോധിച്ചതും ആരും മറന്നിട്ടില്ല, നിര്‍മല പറഞ്ഞു.

കുടുംബത്തിനായി ഇന്ദിരയും രാജീവും ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തിയവരാണ്. രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, മറിച്ച് നെഹ്രു കുടുംബത്തിന്റെ അധികാരം നിലനിര്‍ത്താനായിരുന്നു ഈ ഭേദഗതികള്‍. 1975ല്‍ ആര്‍ട്ടിക്കിള്‍ 392(എ) കൂട്ടിച്ചേര്‍ത്ത് ഭരണഘടനയിലെ 39-ാം ഭേദഗതി വഴി സ്ഥാപിച്ചത് പ്രധാനമന്ത്രിയുടെ നിയമനം രാജ്യത്തെ ഒരു കോടതിയിലും ചോദ്യം ചെയ്യാന്‍ സാധിക്കില്ല എന്ന വ്യവസ്ഥയായിരുന്നു. ഷാബാനു കേസിലെ വിധി മറികടക്കാന്‍ ഭരണഘടനയില്‍ കൊണ്ടുവന്ന ഭേദഗതി കോണ്‍ഗ്രസ് എത്രത്തോളം സ്ത്രീവിരുദ്ധമാണെന്ന് തെളിയിച്ചതാണ്. കോണ്‍ഗ്രസ് 1986ല്‍ മുസ്ലിം വനിതകളുടെ വിവാഹമോചന നിയമം പാസാക്കിയപ്പോള്‍ ബിജെപി പാസാക്കിയത് മൂന്നിലൊന്ന് ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന നാരീശക്തി അധിനിയം ആണ്. രാജീവ് ഗാന്ധിക്ക് 426 ലോക്സഭാംഗങ്ങളും 159 രാജ്യസഭാംഗങ്ങളുമുണ്ടായിരുന്നിട്ടും വനിതാ സംവരണം നടപ്പാക്കാനുള്ള ധൈര്യമുണ്ടായില്ല, ധനമന്ത്രി പറഞ്ഞു.

ഭരണഘടന അട്ടിമറിച്ച് രാജ്യത്ത് ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് സ്വന്തം മക്കള്‍ക്ക് വരെ അന്നത്തെ കരിനിയമമായ മിസ എന്ന പേരിട്ടവര്‍ പ്രതിപക്ഷത്തുണ്ട്, ലാലുപ്രസാദ് യാദവിനെ പരാമര്‍ശിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ അവര്‍ക്ക് അതേ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും നിര്‍മല വിമര്‍ശിച്ചു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സാകേത് ഗോഖലെ, ദേബാശിഷ് സാമന്തരേ, ഹര്‍ദീപ് സിങ് പുരി എന്നിവരും ഇന്നലെ സംസാരിച്ചു. ഇന്ന്് വൈകിട്ട് വരെയാണ് രാജ്യസഭയിലെ ഭരണഘടനാ ചര്‍ച്ച. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും.

Tags: Nirmala SitharamanJawaharlal NehrurajyasabhaNehru's constitutional destructions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാജ്യസഭയിൽ എൻഡിഎക്ക് വൻ മേൽക്കൈ- 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

News

ബീഹാറിലെ അഞ്ച് രാജ്യസഭാ സീറ്റിലും എൻഡിഎ വിജയിച്ചു; അന്തംവിട്ട് ഇൻഡി സഖ്യം

Cricket

ടീം ഇന്ത്യ ചരിത്രം സൃഷ്ടിച്ചു… രാജ്യസഭയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ 

Kerala

ഭാരതം സമാധാനത്തിന്; ചർച്ച, പിൻവാങ്ങൽ നടപ്പാക്കിക്കാൻ പരിശ്രമം: മന്ത്രി ജയ്ശങ്കർ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.