Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാർലമെൻ്റ് ആക്രമണം അനുസ്മരണം: ഭീകര ശക്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് രാഷ്‌ട്രപതി

Janmabhumi Online by Janmabhumi Online
Dec 14, 2024, 05:58 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് 23 വര്‍ഷം തികഞ്ഞ പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരടക്കം ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്.

ഭീകര ശക്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതില്‍ ധീരസൈനികര്‍ നടത്തിയ പരമോന്നതമായ ത്യാഗത്തെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി പ്രധാന നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഭാരതത്തിന്റെ ”അചഞ്ചലമായ ദൃഢനിശ്ചയം” ആവര്‍ത്തിച്ച് ഉറപ്പിച്ച രാഷ്‌ട്രപതി അത്തരം ഭീഷണികളെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും പറഞ്ഞു.

ഭീകരര്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കും. അവരുടെ ധൈര്യവും നിസ്വാര്‍ത്ഥ സേവനങ്ങളും നമ്മെ എക്കാലവും പ്രചോദിപ്പിക്കുന്നു. അവരോടും അവരുടെ കുടുംബങ്ങളോടും രാജ്യം നന്ദിയുള്ളവരാണ്. രാഷ്‌ട്രപതി എക്‌സില്‍ കുറിച്ചു.
”2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍. അവരുടെ ത്യാഗം നമ്മുടെ നാടിന് എന്നും പ്രചോദനമാകും. അവരുടെ ധൈര്യത്തിനും അര്‍പ്പണബോധത്തിനും ഞങ്ങള്‍ എന്നും നന്ദിയുള്ളവരാണ്”. മോദി എക്‌സില്‍ കുറിച്ചു.

2001 ഡിസംബര്‍ 13നാണ് പാര്‍ലമെന്റിന് നേരെ ഭീകരാക്രമണം നടന്നത്. ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ പാക് ഭീകരസംഘടനകളായിരുന്നു ആക്രമണത്തിന് പിന്നില്‍. ദല്‍ഹി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജഗദീഷ്, മത്ബാര്‍, കമലേഷ് കുമാരി, നാനക് ചന്ദ്, രാംപാല്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഓം പ്രകാശ്, ബിജേന്ദര്‍ സിങ്, ഘനശ്യാം എന്നിവരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇവര്‍ക്കൊപ്പം ദേശ്‌രാജ് എന്ന തോട്ടം തൊഴിലാളിക്കും ജീവന്‍ നഷ്ടമായിരുന്നു.

2001 ഡിസംബര്‍ 13നാണ് രാജ്യത്തെ ഞെട്ടിച്ച പാർലമെൻ്റ് ആക്രമണം നടന്നത്. ശീതകാല സമ്മേളനം നടക്കുന്നതിനാല്‍ സംഭവദിവസം നിരവധി രാഷ്‌ട്രീയ പ്രമുഖർ മന്ദിരത്തിനുള്ളിൽ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാജ സ്റ്റിക്കര്‍ പതിച്ച ഡിഎല്‍ 3 സിജെ 1527 നമ്പര്‍ അംബാസിഡര്‍ കാര്‍ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് പ്രവേശിക്കുകയും സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ കാര്‍ തടയുകയുമായിരുന്നു. ഇതോടെ കാറിൽ നിന്ന് എ.കെ. 47 തോക്കുകളുമായി അഞ്ച് ലഷ്‌കര്‍ ഇ-ത്വയ്ബ, ജയ്ഷെ-ഇ-മുഹമ്മദ് ഭീകര‍ർ പുറത്തേക്കിറങ്ങുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു. പോരാട്ടത്തിനൊടുവില്‍ അഞ്ച് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒൻപത് പേര്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി.

ഇന്ത്യയുടെ സ്വതന്ത്ര പരാമാധികാരത്തിനെതിരെ നടന്ന ഏറ്റവും വലിയ ആക്രമണമായാണ് സംഭവം വിശേഷിക്കപ്പെടുന്നത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ അഫ്‌സല്‍ ഗുരു, അഫ്‌സാന്‍ ഗുരു, ഷൗക്കത്ത് ഹുസൈന്‍ ഗുരു, എസ്എആര്‍ ഗീലാനി എന്നിവരാണ് അറസ്റ്റിലായത്. 2013 ഫെബ്രുവരി മൂന്നിന് സംഭവത്തിന്റെ ആസൂത്രകനെന്ന് കരുതപ്പെട്ട അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി.

Tags: commemorationPresident Draupadi MurmuParliament attack
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡെറാഡൂണ്‍ നാഷണല്‍ ഇന്‍സിസ്റ്റിറ്റിയൂട്ട് ഫോര്‍ ദി എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് വിഷ്വല്‍ ഡിസെബിളിറ്റി സന്ദര്‍ശനത്തിനിടെ കുട്ടികളുടെ പിറന്നാള്‍ ആശംസാഗാനം കേട്ട് വിതുമ്പുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഗവര്‍ണര്‍ റിട്ട. ലഫ്. ജനറല്‍ ഗുര്‍മിത് സിങ് സമീപം
India

ആ പിറന്നാള്‍ ആശംസയ്‌ക്കു മുന്നില്‍ രാഷ്‌ട്രപതി കണ്ണീരണിഞ്ഞു…

India

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Kerala

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

India

സുപ്രീം കോടതിയോട് രാഷ്‌ട്രപതി ഉത്തരം തേടിയ 14 ചോദ്യങ്ങള്‍

India

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ടപതി

പുതിയ വാര്‍ത്തകള്‍

ഒരു മതനേതാവും ഇടപെട്ടില്ല ; നിമിഷപ്രിയയ്‌ക്ക് വേണ്ടി ശ്രമിച്ചത് കേന്ദ്രസർക്കാരും , കേരള ഗവർണറും ; സമസ്‌തയുടെ വാദങ്ങൾ തള്ളി സാമുവൽ ജെറോം

നിമിഷയ്‌ക്ക് വേണ്ടി കേന്ദ്രസർക്കാർ നടത്തിയത് ഫലപ്രദമായ ഇടപെടൽ : നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് സാമുവൽ ജെറോം

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

സര്‍ക്കാരേ, ഈ പോക്ക് എങ്ങോട്ടാണ്?

കേരള സര്‍വകലാശാലയില്‍ അരങ്ങേറുന്നത്

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കുറഞ്ഞ ബജറ്റ് മതി ദേ ഇങ്ങോട്ടേയ്‌ക്ക് യാത്ര പോകാൻ ! ഉത്തരാഖണ്ഡിലെ ഈ വ്യത്യസ്തമായ സ്ഥലങ്ങൾ ആരെയും ആകർഷിക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചു

ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് 2023 നവംബറിൽ

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies