India

ഗഗന്‍യാന്‍; ബഹിരാകാശ സഞ്ചാരികളുടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി

Published by

ന്യൂദല്‍ഹി: ഭരതത്തിന്റെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ ഭാഗമായുള്ള പരിശീലനത്തിന്റെ ആദ്യഘട്ട പരിശീലനം ഗഗന സഞ്ചാരികളായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയും ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും വിജയകരമായി പൂര്‍ത്തിയാക്കി.

ഐഎസ്ആര്‍ഒയും നാസയും സംയുക്തമായാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) യാത്രയും അതിന് മുന്നോടിയായുള്ള പരിശീലനത്തിനും മേല്‍നോട്ടം വഹിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഭാരതത്തിന്റെ ആദ്യ ദൗത്യമായ ഗഗന്‍യാന്‍ 2026ലാണ് വിക്ഷേപിക്കുക.

ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരുമാണ് ആദ്യ ഘട്ട യാത്രികള്‍. അന്താരാഷ്‌ട്ര ബഹിരാകാശ നിലയം-ഡ്രാഗണ്‍ ബഹിരാകാശ പേടകം എന്നിവയുമായുള്ള പരിചയപ്പെടല്‍, എമര്‍ജന്‍സി-മെഡിക്കല്‍ റെസ്പോണ്‍സ് ട്രെയിനിങ് എന്നിവ ഉള്‍പ്പെടുന്ന പരീശീലനമാണ് പൂര്‍ത്തിയായത്. ഭ്രമണ പഥത്തില്‍ സഞ്ചരിക്കാനുള്ള പരീശീലനം, മൈക്രോ ഗ്രാവിറ്റി പരിശോധനയാണ് അടുത്ത ഘട്ടം.

യുഎസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ ആഗസ്തിലാണ് പരിശീലനം ആരംഭിച്ചത്. പിന്നീട് സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പേസിലും ഇരുവരും പരിശീലനത്തിനെത്തി. ആക്സിയോം സ്പേസിന്റെ ആക്സിയോം-4 ദൗത്യത്തിന്റെ ഭാഗമായി ശുഭാന്‍ശു ശുക്ലയും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്മാറേണ്ടിവന്നാല്‍ പ്രശാന്ത് ബാലകൃഷ്ണനാകും പകരം പോകുക.

ആക്സിയോണ്‍ ദൗത്യത്തിന്റെ ഭാഗമായി പോകുന്ന ബഹിരാകാശ സഞ്ചാരികള്‍ വിവിധ ഗവേഷണങ്ങളും സാങ്കേതികവിദ്യകളുടെ ഉപയോഗവും ബഹിരാകാശ നടത്തവുമെല്ലാം നടത്തും. ഇത് ഗഗന്‍യാന്‍ യാത്രയ്‌ക്ക് പ്രയോജനമേകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക