Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിജിലന്‍സ് അന്വേഷണം പുകമറ തട്ടിപ്പു നടത്തിയത് 6800 പേര്‍; അന്വേഷണം 38 പേര്‍ക്കെതിരേ മാത്രം

Janmabhumi Online by Janmabhumi Online
Nov 30, 2024, 06:22 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒളിച്ചുകളി തുടര്‍ന്ന് ധന വകുപ്പ്. മൂന്നു വര്‍ഷം 39.27 കോടിയെന്ന സിഎജി റിപ്പോര്‍ട്ടനുസരിച്ച് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തത് പ്രതിമാസം 6800ലേറെപ്പേര്‍. ധനമന്ത്രി കണ്ടെത്തിയത് 1458 പേരെ മാത്രം. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

സര്‍ക്കാര്‍ ജീവനക്കാരെ മൊത്തം അപമാനിക്കുന്ന നീക്കമെന്ന് സര്‍വീസ് സംഘടനകള്‍. ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തവരില്‍ എസിയും ബിഎംഡബ്ല്യു കാറുമുള്ളവരും. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് 38 പേര്‍ക്കെതിരേ മാത്രം. സര്‍ക്കാരിന് പലതും ഒളിക്കാനുള്ളതിനാലാണ് മുഴുവന്‍ തട്ടിപ്പും വിജിലന്‍സ് അന്വേഷണത്തിന് വിടാത്തതെന്ന ആക്ഷേപവും ശക്തമാകുകയാണ്. ബാക്കിയുള്ളവരുടെ പേരില്‍ അതത് വകുപ്പുകള്‍ അന്വേഷിച്ച് നടപടിയെടുക്കാനാണ് നിര്‍ദേശം നല്കിയിരിക്കുന്നത്. ഇതിലൂടെ വേണ്ടപ്പെട്ടവരെയെല്ലാം വകുപ്പുതല നടപടിയിലൊതുക്കാനാണ് നീക്കം.

മലപ്പുറം കോട്ടയ്‌ക്കല്‍ നഗരസഭ ഏഴാം വാര്‍ഡിലെ തട്ടിപ്പുകളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഏഴാം വാര്‍ഡിലെ 42 പേരില്‍ 38 പേരും അനര്‍ഹരാണെന്നാണ് കണ്ടെത്തല്‍. ഒരാള്‍ മരിച്ചു. ബിഎംഡബ്ല്യു കാര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പെന്‍ഷന്‍ പട്ടികയിലുണ്ട്. ചിലരുടെ വീടുകളില്‍ എസി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്.

ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്ര അടിയിലധികം വലുപ്പമുള്ളതാണ്. ഒരു വാര്‍ഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനു പിന്നില്‍ അഴിമതിയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധന വകുപ്പ് പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ സംസ്ഥാനം മുഴുവന്‍ തട്ടിപ്പു നടന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം മാത്രം മതിയെന്ന നയത്തില്‍ ദുരൂഹതയേറുന്നു. അനര്‍ഹര്‍ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തതിലൂടെ മൂന്നു വര്‍ഷങ്ങളിലായി 39.27 കോടി നഷ്ടമായെന്ന സിഎജി റിപ്പോര്‍ട്ടനുസരിച്ചാണെങ്കില്‍ പ്രതിമാസം 6800ലേറെപ്പേര്‍ പെന്‍ഷന്‍ തട്ടിയെടുത്തിട്ടുണ്ടാകണം.

എന്നാല്‍ 38 പേര്‍ക്കും അവരെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരേ മാത്രമാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ബാക്കിയുള്ളവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് പറയുന്നുണ്ടെങ്കിലും വകുപ്പുതല നടപടികളിലോ ശാസനകളിലോ ഒതുക്കാനുള്ള സാധ്യതയും തെളിയുന്നു.

മസ്റ്ററിങ് നടപടികളിലുള്‍പ്പെടെ തിരിമറി നടന്നതിലും അര്‍ഹതയും വരുമാനവും സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയതിനു പിന്നിലും ഭരണകക്ഷിയുടെ പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദം മറച്ചുവച്ച് ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കാനുള്ള നീക്കവുമുണ്ട്.

മുമ്പ് ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്കിയ ഇനത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം കമ്മിഷന്‍ കൈപ്പറ്റിയതായും ചെങ്ങന്നൂര്‍, പുലിയൂര്‍ ഭാഗങ്ങളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. തട്ടിപ്പുകാരെ മന്ത്രി തന്നെ മറച്ചുപിടിക്കുന്നതിലൂടെ സിപിഎമ്മിന് പലതും ഒളിക്കാനുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.

Tags: government employeesvigilance probewelfare pension scamക്ഷേമ പെന്‍ഷന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ചികില്‍സാ ആനുകൂല്യം അപരാപ്തമെങ്കിലും എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് നിര്‍ബന്ധമാക്കുന്നു

Kerala

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

Kerala

ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ ദിനം ആചരിക്കും: എന്‍ജിഒ സംഘ്

govt. of kerala
Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക എന്ന് നല്‍കുമെന്ന് ട്രിബ്യൂണല്‍; ഇടപെടല്‍ എന്‍ജിഒ സംഘിന്റെ പരാതിയില്‍

Kerala

ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും; മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്ന്: അമിത് ഷാ

ആത്മഹത്യാ ചിന്തകൾ പ്രകടിപ്പിക്കുന്നവരെ നിഷ്കരുണം വധിക്കും ; ജപ്പാനിൽ ഒൻപത് പേരെ കൊലപ്പെടുത്തിയ ട്വിറ്റർ കില്ലറെ തൂക്കിലേറ്റി

വലിയമലയിലെ ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (എൽ.പി.എസ്.സി.) അമൃത് ഫാർമസിയുടെ ഉദ്ഘാടനം എൽ.പി.എസ്.സി. വലിയമല അസോസിയേറ്റ് ഡയറക്ടർ ആർ. ഹൂട്ടൻ നിർവഹിക്കുന്നു

ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച്എൽഎൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു

സൗജന്യ പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നില്ല; ബിപിഎല്‍ ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി

കർണാടകയിൽ കടുവയെയും നാല് കടുവ കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

‘എന്നിട്ട് എല്ലാം ശരിയായോ’ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നഗരത്തിലാകെ പോസ്റ്റര്‍

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍  ജോഫ്ര ആര്‍ച്ചര്‍ കളിക്കും

റിവര്‍ പ്ലേറ്റിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഇന്റര്‍ മിലാന്‍ താരങ്ങള്‍

ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ്: ഗ്രൂപ്പങ്കം തീരുന്നു; റയല്‍ ഇന്ന് കളത്തില്‍

നേമം സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണ റിപ്പോര്‍ട്ട്: നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടത് വിരമിച്ച ജീവനക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies