Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംഗീതപഠിതാക്കള്‍ക്ക് ഒരു ഹാന്‍ഡ് ബുക്ക്

മുരളി പാറപ്പുറം by മുരളി പാറപ്പുറം
Nov 24, 2024, 11:58 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

സംഗീതം ഇത്രയേറെ ജനകീയമായ മറ്റൊരു കാലം ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ഇന്റര്‍നെറ്റിന്റെ വരവും സമൂഹമാധ്യമങ്ങളുടെ പ്രചാരവുമാണ് ഇതിന് കാരണം. വരേണ്യമെന്ന് കരുതപ്പെട്ടിരുന്ന സംഗീതം പോലും ഇന്ന് സാധാരണക്കാര്‍ക്ക് പരിചിതമാണ്. എന്നാല്‍ പാട്ടുകാരും ആസ്വാദകരും നിരവധിയാണെങ്കിലും എന്താണ് സംഗീതമെന്നും, അതിന്റെ ചരിത്രമെന്നും അറിയുന്നവര്‍ ചുരുക്കമായിരിക്കും. പാടുന്നതിനും ആസ്വദിക്കുന്നതിനും ഇതൊന്നും ആവശ്യമില്ലെന്നു കരുതുന്നവരാണ് അധികവും. ജന്മസിദ്ധമായ കഴിവുകൊണ്ട് നന്നായി പാടാന്‍ കഴിയുന്നവരും സംഗീതജ്ഞാനം ഉള്ളവരാകണമെന്നില്ല. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍പ്പെട്ട് ഇതിന് അവസരം ലഭിക്കണമെന്നുമില്ല. ഒരു ഗുരുവിനെ സ്വീകരിച്ച് സംഗീതം ശാസ്ത്രീയമായി പഠിക്കുന്നവര്‍ക്കുതന്നെ അത് തുടര്‍ന്നുകൊണ്ടു പോകാന്‍ കഴിഞ്ഞെന്നു വരില്ല. ഇവിടെയാണ് ഡോ. ലക്ഷ്മി എസ്. മേനോന്‍ എഴുതിയ ‘ഭക്തിയും സംഗീതവും’ എന്ന പുസ്തകത്തിന്റെ പ്രസക്തി.

മലയാളത്തില്‍ പാട്ടെഴുത്തുകാര്‍ (ഗാനരചയിതാക്കളല്ല) പലരുണ്ടെങ്കിലും അവര്‍ പൊതുവെ വായനക്കാര്‍ക്ക് നല്‍കുന്നത് ചില വിവരങ്ങളാണ്. സംഗീതത്തെ അക്കാദമിക്കായി പഠിക്കാത്തതാണ് ഇതിന് കാരണം. ‘ഭക്തിയും സംഗീതവും’ രചിച്ചിട്ടുള്ള ഡോ. ലക്ഷ്മി എസ്. മേനോന്‍ ഇവരില്‍നിന്നൊക്കെ വ്യത്യസ്തയാണ്.

സംഗീതവും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന ഡോ. ലക്ഷ്മി വിവിധ ഗുരുക്കന്മാര്‍ക്കു കീഴില്‍ ഇവ രണ്ടും അഭ്യസിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതം, ലളിതഗാനം, കവിതാലാപനം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയവയില്‍ കലാതിലകമായിരുന്നു. തിരുവനന്തപുരം മഹാരാജാസ് വിമന്‍സ് കോളജില്‍ നിന്ന് സംഗീതത്തില്‍ പ്രീഡിഗ്രിയും, തിരുവനന്തപുരം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മ്യൂസിക്കില്‍നിന്ന് റാങ്കോടെ എംഎയും, കാലടി സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് സംഗീതത്തില്‍ എംഫിലും ഡോക്ടറേറ്റും ലഭിച്ചു. കാലടി, കാഞ്ഞൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ അദ്ധ്യാപികയായ ഗ്രന്ഥകാരിക്ക് യുപി വിദ്യാര്‍ത്ഥികള്‍ക്ക് സംഗീത പരിശീലനം നല്‍കുക വഴി അവരിലുണ്ടാകുന്ന സൈക്കോ-സോഷ്യല്‍ ഇംപാക്ട് എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. സംഗീത സംബന്ധമായ ഈ പഠനത്തിന്റെയും പരിശീലനത്തിന്റെയും പിന്‍ബലത്തിലാണ് ഡോ. ലക്ഷ്മി ‘ഭക്തിയും സംഗീതവും’ എന്ന രചന നടത്തിയിട്ടുള്ളത്. ഇതുകൊണ്ടുതന്നെ ഓരോ വാക്കും വാചകവും ആധികാരികമാണ്. ജന്മഭൂമി ദിനപത്രത്തില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചതാണ് പിന്നീട് പുസ്തക രൂപത്തിലാക്കിയത്.

ഭാരതീയ സംസ്‌കാരത്തില്‍ സംഗീതത്തിന് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. സംഗീതമില്ലാത്ത ജീവിതം ഒരു പിശകായിരിക്കുമെന്ന് പറഞ്ഞത് ഒരു പാശ്ചാത്യ ചിന്തകനാണെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെ കരുതുന്ന ഒരു ജനതയുണ്ടെങ്കില്‍ അത് ഭാരതീയരാണ്. ഭാരതീയ സംഗീതത്തിന്റെ ഉല്‍പ്പത്തിയും വികാസ പരിണാമങ്ങളും സവിശേഷതകളും കൃത്യമായി രേഖപ്പെടുത്തുന്നതാണ് ‘ഭക്തിയും സംഗീതവും’ എന്ന പുസ്തകം. ഭാരതീയ സംഗീതം ഭക്തിയുമായി എങ്ങനെയൊക്കെയാണ് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് സംഗീതാചാര്യന്മാരെയും ആധികാരിക ഗ്രന്ഥങ്ങളെയും അവലംബിച്ചാണ് ഈ പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

നാരദമുനി, ത്യാഗരാജ സ്വാമികള്‍, ജയദേവകവി, ഊത്തുക്കാട്, പുരന്ദരദാസന്‍, അരുണ ഗിരിനാഥന്‍, ക്ഷേത്രജ്ഞന്‍, പാപനാശം മുതലിയാര്‍, പാപനാശം ശിവന്‍, ഗോപാലകൃഷ്ണ ഭാരതി, സ്വാതിതിരുനാള്‍, വ്യാസരാജതീര്‍ത്ഥ, ബോധേന്ദ്ര സദ്ഗുരു സ്വാമി, മീരാബായി, ചൈതന്യ മഹാപ്രഭു, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നിവര്‍ മുതല്‍ എം.എസ്. സുബ്ബലക്ഷ്മിയും പി.ലീലയും വരെയുള്ളവരുടെ ജീവിതവും സംഗീതസിദ്ധിയും അര്‍ത്ഥപൂര്‍ണമായി സംഗ്രഹിച്ചിരിക്കുന്നു. സംഗീത ദാമോദരം, സംഗീത പാരിജാതം, സംഗീത മകരന്ദം, നാരദീയം, സ്വരാര്‍ണവം എന്നിങ്ങനെ ആധികാരിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഗ്രന്ഥകാരിയുടെ സംഗീത പാണ്ഡിത്യത്തിനുള്ള തെളിവാണ്.

‘ഭക്തിയും സംഗീതവും’ എന്ന പേര് അന്വര്‍ത്ഥമാക്കുംവിധം വിഷയത്തില്‍നിന്ന് തെല്ലും വ്യതിചലിക്കാത്തതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഭാരതീയ സംഗീതത്തിന്റെ ആവിര്‍ഭാവം മുതല്‍ സമകാലിക ചലച്ചിത്ര സംഗീതത്തില്‍വരെ ഭക്തി എങ്ങനെയൊക്കെയാണ് അന്തര്‍ഭവിക്കുന്നതെന്ന് സരളമായും സാരവത്തായും വിവരിച്ചിരിക്കുന്നു. കൃഷ്ണനാട്ടത്തിലെ സംഗീതം, ക്ഷേത്രസോപാനങ്ങളിലെ സംഗീതം, സംഗീതവും ക്ഷേത്രങ്ങളും, ശാസ്താംപാട്ടിലെ സംഗീതം, ഭജനയിലെ സംഗീതം എന്നിങ്ങനെ അനുഷ്ഠാന കലകളുമായി ബന്ധപ്പെട്ട സംഗീതത്തെക്കുറിച്ചും ഉചിതമായി രേഖപ്പെടുത്തിയിരിക്കുന്നു.

പാര്‍വതീദേവി ഭഗവാന്‍ ശിവനോട് സംഗീതശാസ്ത്ര തത്വങ്ങളെപ്പറ്റി പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടതാണ് സംഗീതത്തിന്റെ ഉത്ഭവമെന്ന് സംഗീതകല്‍പ്പദ്രുമം എന്ന കൃതിയെ ഉദ്ധരിച്ച് പറയുന്ന ഗ്രന്ഥകാരി, കേവലമായ ആസ്വാദനമല്ല സംഗീതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ത്യാഗരാജ സ്വാമികളുടെ വാക്കുകളിലൂടെ വ്യക്തമാക്കുന്നു. ‘ഭക്തിയുടെ പൂര്‍ണത സംഗീതത്തിലാണ്. ഭക്തിയും സംഗീതവും പരസ്പര പൂരകങ്ങളാണ്. ഭക്തി എന്നത് ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധമാണ്. ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുമ്പോഴാണ് മോക്ഷം കൈവരുന്നത്. പരമാത്മാവിനെ അറിയുകയും ഭക്തിപുരസ്സരം പ്രാപിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ മോക്ഷപ്രാപ്തി നേടുന്നത്’.

ഭാരതീയ സംഗീതത്തെ ആഴത്തിലും പരപ്പിലും അതിന്റെ തനിമയിലും അറിയാനുള്ള ശരിയായ പ്രവേശികയാണ് ഈ പുസ്തകം. സംഗീതപഠിതാക്കള്‍ക്ക് പൂര്‍ണമായും ആശ്രയിക്കാവുന്ന അവര്‍ക്ക് ഒപ്പം കൊണ്ടുനടക്കാവുന്ന ഒരു ഹാന്‍ഡ് ബുക്ക്. ‘ഭക്തിയും സംഗീതവും’ വായിക്കുന്നവര്‍ക്ക് ഇത് ബോധ്യപ്പെടും.

Tags: VaradyamMurali Parappurammusic students
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

കാവ്യപ്രതിഭയുടെ പുതിയൊരു താരത്തിളക്കം

Varadyam

സിന്ധും മലപ്പുറവും

Varadyam

പാറപ്പുറത്തുനിന്നൊരു മുരളീ രവം

Literature

മുരളി പാറപ്പുറത്തിന്റെ ‘മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍’ പ്രകാശനം ചെയ്തു; മാര്‍ക്‌സിനെപ്പറ്റിയുള്ള ഏറെ ആഴത്തിലുള്ള അപഗ്രഥനമെന്ന് പിയേഴ്‌സണ്‍

Varadyam

എസ്. ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപര്‍ ഓര്‍മയായി; ഇങ്ങനെയൊരാള്‍ ഇനിയെന്ന്

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies