Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചവറ്റുകൊട്ടയിലേക്ക് ഈ ചാണക്യരാഷ്‌ട്രീയം….ഈ ചാണക്യന് രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ സമയമായി..

2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയ്‌ക്ക് ഭൂരിപക്ഷം ഉണ്ടായിട്ടും ശരദ് പവാര്‍ എന്ന രാഷ്‌ട്രീയചാണക്യന്‍ മുഖ്യമന്ത്രിക്കസേര കാട്ടി ഉദ്ധവ് താക്കറെയെ പ്രലോഭിപ്പിച്ചതാണ് ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിയത്. പക്ഷെ ഈ 83ാം വയസ്സില്‍ വലിയ തിരിച്ചടികളാണ് ശരദ് പവാറിന് മഹാരാഷ്‌ട്രയില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Nov 23, 2024, 08:06 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയ്‌ക്ക് ഭൂരിപക്ഷം ഉണ്ടായിട്ടും ശരദ് പവാര്‍ എന്ന രാഷ്‌ട്രീയചാണക്യന്‍ മുഖ്യമന്ത്രിക്കസേര കാട്ടി ഉദ്ധവ് താക്കറെയെ പ്രലോഭിപ്പിച്ചതാണ് ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിയത്. പക്ഷെ ഈ 83ാം വയസ്സില്‍ വലിയ തിരിച്ചടികളാണ് ശരദ് പവാറിന് മഹാരാഷ്‌ട്രയില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.

മഹാരാഷ്‌ട്രയുടെ ചരിത്രത്തില്‍ ഇല്ലാത്ത തൂത്തൂവാരല്‍ ആണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ നേടിയത്. 288ല്‍ 230 സീറ്റുകള്‍. ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ വെറും 17 സീറ്റുകള്‍ മാത്രമാണ് മഹാരാഷ്‌ട്രയില്‍ ബിജെപി സഖ്യമായ മഹായുതിക്ക് നേടാന്‍ കഴിഞ്ഞത്. ലോക് സഭയിലെ പ്രകടനം അനുസരിച്ച് മഹായുതിക്ക് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകളേ ലഭിക്കുകയുള്ളൂ എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള മുന്നേറ്റമാണ് നടത്തിയത്.

ഇപ്പോള്‍ രാജ്യസഭാംഗമായ ശരദ് പവാറിന്റെ കലാവധി 2026ല്‍ അവസാനിക്കും. അന്ന് താന്‍ രാഷ്‌ട്രീയത്തില്‍ നിന്നും വിടവാങ്ങും എന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ടിട്ടുള്ളത്. അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്റെ സജീവ രാഷ്‌ട്രീയത്തിലെ അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്. അതില്‍ എന്‍സിപി എന്ന പാര്‍ട്ടി തകര്‍ന്നടിഞ്ഞിരിക്കുന്നു എന്നതാണ് അനുഭവം. മരുമകന്‍ അജിത് പവാര്‍ ശരദ് പവാറിന്റെ കോട്ട ആദ്യമായി പൊളിച്ചു. ബാരാമതി നിയമസഭാ സീറ്റില്‍ ശരദ് പവാറിന്റെ സ്ഥാനാര്‍ത്ഥിയും ബന്ധുവുമായ യോഗേന്ദ്ര പവാറിനെ ഒരു ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരിക്കുകയാണ് അജിത് പവാര്‍. അഞ്ച് മാസം മുന്‍പ് ശരദ് പവാറിന്റെ മകള്‍ ബാരാമതി ഉള്‍പ്പെടുന്ന ലോക് സഭാ സീറ്റില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ ഒന്നര ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നതാണ്. ആ വിജയം ഇപ്പോഴിതാ ഒന്നുമല്ലാതായിരിക്കുന്നു. ശരദ് പവാറിന്റെയും അജിത് പവാറിന്റെയും പക്ഷം ഇക്കുറി എതിരാളികളെപ്പോലെ തന്നെയാണ് ഏറ്റുമുട്ടിയത്. പല്ലും നഖവും ഉപയോഗിച്ച്. അതായത് ശരദ് പവാറിന്റെ ബാരാമതി കോട്ടയെ നേര്‍പകുതിയായി പിളര്‍ത്തിയിരിക്കുന്നു ബിജെപി. അത് താങ്ങാനുള്ള ശേഷി ശരദ് പവാറിനില്ല.

ഇക്കുറി 87 സീറ്റുകളില്‍ മത്സരിച്ച എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് ജയിക്കാനായത് വെറും 12 സീറ്റുകളില്‍ (അവസാന ഫലം ഇനിയും എത്തിയിട്ടില്ല). അതായത് വിജയശതമാനം വെറും 13.7 മാത്രം. ആറ് മാസം മുന്‍പ് മത്സരിച്ച ആകെ സീറ്റുകളില്‍ 80 ശതമാനം സീറ്റുകളിലും വിജയിച്ച പാര്‍ട്ടിയായിരുന്നു ശരദ് പവാറിന്‍റേത് എന്ന് ഓര്‍ക്കണം. തന്റെ പിന്‍ഗാമിയായി മകളെ തെരഞ്ഞെടുത്തതോടെ രണ്ടാം കിട നേതാക്കളില്‍ പലരും ശരദ് പവാറിനെ കയ്യൊഴിഞ്ഞിരുന്നു. അധികാരത്തിന്റെ നേട്ടങ്ങള്‍ തന്റെ കുടുംബത്തിന് മാത്രമായി നല്‍കുന്ന സ്വാര്‍ത്ഥതയാണ് പവാറിന്റെ വീഴ്ചയ്‌ക്ക് കാരണമായത്. അതുകൊണ്ട് തന്നെ ശരദ് പവാര്‍ പക്ഷം അനുദിനം ക്ഷീണിക്കുകയാണ്.ജനങ്ങളെ കൂടെ നിര്‍ത്താന്‍ മകള്‍ സുപ്രിയ സുലെക്ക് അച്ഛനോളം വ്യക്തിപ്രഭാവം ഇല്ല.

അജിത് പവാര്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന ശേഷം ശരത് പവാറുമായി മരുമകന്‍ നടത്തിയ ആദ്യത്തെ യുദ്ധം ആറ് മാസം മുന്‍പ് നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ആയിരുന്നു. അന്ന് വിജയം ശരദ് പവാറിനൊപ്പം ആയിരുന്നു. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതാ വിജയം അജിത് പവാര്‍ പക്ഷത്തെ അനുഗ്രഹിച്ചിരിക്കുന്നു.

ആറ് പതിറ്റാണ്ടുകാലത്തെ രാഷ്‌ട്രീയ ജീവിതത്തില്‍ നാല് തവണ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിട്ടുണ്ട് 38ാം വയസ്സില്‍ മുഖ്യമന്ത്രിയായ ആളാണ് ശരത് പവാര്‍. മഹാരാഷ്ടയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. 1991ല്‍ പ്രധാനമന്ത്രി പദത്തിന് വേണ്ടിയുള്ള മത്സരത്തില്‍ നരസിംഹറാവുവിനോട് പരാജയപ്പെട്ടു. പക്ഷെ അതിന് മുന്‍പ് കേന്ദ്ര പ്രതിരോധ, കൃഷി മന്ത്രിയായും ഇരുന്നിട്ടുണ്ട്. ഇന്ത്യക്കാരിയല്ലാത്ത സോണിയഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ത്ത് 1999ല്‍ ശരത് പവാര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായി, എന്‍സിപി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണിയില്‍ അംഗമായി. മന്‍മോഹന്‍ സിങ്ങിന്റെ 10 വര്‍ഷക്കാലത്തെ ഭരണത്തില്‍ കേന്ദ്ര കൃഷിമന്ത്രിയായി ഇരുന്നു.

2019ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 105 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും സഖ്യകക്ഷിയായ ഉദ്ധവ് താക്കറെയുടെ ശിവസേനയുമായി ചേര്‍ന്ന് ഭരിക്കാന്‍ കേവല ഭൂരിപക്ഷം നേടികുയും ചെയ്തിട്ടും ബിജെപിയെ അധികാരത്തില്‍ നിന്നും അടര്‍ത്തി മാറ്റിയത് ശരത് പവാറിന്റെ ചാണക്യതന്ത്രമാണ്. ആ ചാണക്യബുദ്ധിയില്‍ 2019ല്‍ വിരിഞ്ഞതാണ് ഉദ്ധവ് താക്കറെയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നുള്ള മഹാവികാസ് അഘാഡി എന്ന അവിശുദ്ധ മുന്നണി. ഇപ്പോഴേറ്റ നാണം കെട്ട പരാജയത്തോടെ രാഷ്‌ട്രീയത്തിലെ അരങ്ങൊഴിയാന്‍ ചാണക്യന് സമയമായി.

ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം തന്റെ രാഷ്‌ട്രീയവിരമിക്കലിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. “ഞാന്‍ അധികാരത്തില്‍ ഇല്ല. രാജ്യസഭയിലെ എന്റെ കാലാവധി ഒന്നര വര്‍ഷത്തില്‍ അവസാനിക്കും. അത് കഴിഞ്ഞാല്‍, ഭാവിയില്‍ ഞാന്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. എവിടെയെങ്കിലും വെച്ച് എനിക്കും ഇത് നിര്‍ത്തേണ്ടിയിരിക്കുന്നു.” മോദി-അമിത് ഷാ കൂട്ടുകെട്ടിലുള്ള അസാധ്യമായ തെരഞ്ഞെടുപ്പ് എഞ്ചിനീയറിങ്ങിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് എവിടെയെങ്കിലും വെച്ച് ഈ രാഷ്‌ട്രീയ ചാണക്യന് ബോധ്യമുണ്ടായിരിക്കണം. ഉറച്ച പിന്‍ഗാമികളില്ലാതെ, താന്‍ കെട്ടിയുയര്‍ത്തിയ കോട്ട പിളര്‍ന്നത് കണ്ട് ഇനി ഈ നെറികെട്ട രാഷ്‌ട്രീയ നേതാവിന് വിരമിക്കാന്‍ നേരമായി.

 

 

 

 

Tags: congressNcp#Supriyasule#Sharadpawar#AjitPawar#MahaYutiWins #MaharashtraElection2024 #Maharashtra#MaharashtraElectionResults#Mahayutiwins#MahavikashAgadi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാൻ ഇന്ത്യയുടെ പഴയ സുഹൃത്താണ് : കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യമാണ് ; സോണിയ

Kerala

മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു,വി.എസിനെ തോല്‍പ്പിച്ച നേതാവ്

Kerala

നുണകള്‍ ആവര്‍ത്തിച്ച് ജനങ്ങളെ വിഢ്ഢികളാക്കാനുളള ഇടതു വലതു മുന്നണികളുടെ ശ്രമം നടക്കില്ല-രാജീവ് ചന്ദ്രശേഖര്‍

Vicharam

നിലമ്പൂരിലെ ചോദ്യം

Editorial

നാണവും മാനവുമില്ലാതെ നിലമ്പൂരിലെ പോര്‍വിളി

പുതിയ വാര്‍ത്തകള്‍

നിലമ്പൂർ ആർക്കൊപ്പം? വോട്ടെണ്ണൽ 8 മണിക്ക്, ആദ്യ ഫലസൂചനകൾ 8.15ഓടെ

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കുക

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies