Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാഷണല്‍ ജിഎം പോളിസി; രാജ്യവ്യാപക ബോധവത്കരണത്തിന് കിസാന്‍ സംഘ്

Janmabhumi Online by Janmabhumi Online
Nov 21, 2024, 07:02 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ജനറ്റിക് മോഡിഫൈഡ് വിളകള്‍ സംബന്ധിച്ച ദേശീയ നയം രൂപീകരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ വിഷയത്തില്‍ ദേശവ്യാപക ബോധവത്കരണ കാമ്പയിനുമായി ഭാരതീയ കിസാന്‍സംഘ്. അറുനൂറിലധികം ജില്ലകളില്‍ എംപിമാരെയും മറ്റ് ജനപ്രതിനിധികളെയും നേരില്‍ക്കണ്ട് നിവേദനം നല്കും.

ജിഎം വിളകളുടെ കാര്യത്തില്‍ ദേശീയനയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് കിസാന്‍ സംഘ് ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. നാല് മാസത്തിനുള്ളില്‍ നയരൂപീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കര്‍ഷകരാണ് നയത്തിലെ പ്രധാന പങ്കാളികളെന്നും ഇക്കാര്യത്തില്‍ അവരുടെ അഭിപ്രായം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാരോ നയരൂപീകരണ സമിതിയോ ഇതുവരെ കര്‍ഷകരെയോ കര്‍ഷക സംഘടനകളെയോ ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരമ്പരാഗത വിത്തുകള്‍, ചെലവിന് ആനുപാതികമായ ആദായ വില, വിഷരഹിതവും കുറഞ്ഞ ചെലവിലുള്ളതുമായ കൃഷി, കര്‍ഷകരുടെയും സാധാരണക്കാരുടെയും ആരോഗ്യത്തിന് അനുയോജ്യമായ പോഷകാഹാര ഉത്പാദനം എന്നിവയ്‌ക്ക് കോട്ടം തട്ടുന്ന ഒന്നിനോടും കിസാന്‍ സംഘ് യോജിക്കില്ല.

ഭാരതത്തില്‍ ജിഎം വിളകള്‍ ആവശ്യമില്ലെന്നതാണ് കിസാന്‍ സംഘിന്റെ നിലപാട്. രാസകൃഷിയും വിഷം കലര്‍ന്ന ജിഎമ്മും കൃഷിയും കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും സുരക്ഷിതമല്ല. ജിഎം വിളകള്‍ ജൈവവൈവിധ്യം നശിപ്പിക്കുകയും ആഗോളതാപനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബിടി പരുത്തി ഇതിന് ഉദാഹരണമാണ്, അതിന്റെ പരാജയം കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചു. ജിഎം കൃഷിയല്ല, കുറഞ്ഞ യന്ത്രവല്‍ക്കരണവും തൊഴിലവസര സാധ്യതയുമുള്ള കൃഷിയാണ് ഭാരതത്തിന് വേണ്ടതെന്ന് മിശ്ര പറഞ്ഞു.

2024 ജൂലൈ 23നാണ് ദേശീയ ജിഎം നയം രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. കര്‍ഷകര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, സംസ്ഥാന സര്‍ക്കാരുകള്‍, കര്‍ഷക സംഘടനകള്‍, ഉപഭോക്തൃ സംഘടനകള്‍ തുടങ്ങയവരോടെല്ലാം ചര്‍ച്ച ചെയ്യണമെന്നായിരുന്നു നിര്‍ദേശം. സുപ്രീംകോടതി ഉത്തരവ് വന്ന് നാല് മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിച്ച സമിതി ഒരാളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായി അറിയില്ല. പിന്‍വാതില്‍ വഴി ജിഎം വിളകള്‍ അനുവദിക്കാനുള്ള നീക്കമുണ്ടെന്ന ആശങ്കയും കര്‍ഷകരില്‍ ശക്തമാണ്. ഇത് അംഗീകരിക്കാനാവില്ല. ജിഎം സാങ്കേതിക വിദ്യയുടെ ഗുണദോഷങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്ന് മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

Tags: kisan sanghNational GM Policynationwide awareness
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശ്ശൂരില്‍ നടന്ന ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭയില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അനില്‍ വൈദ്യമംഗലം സംസാരിക്കുന്നു
Kerala

കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണം: കിസാന്‍ സംഘ്

വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യജീവനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ സംഘ് സെക്രട്ടേറിയറ്റ് 
നടയില്‍ നടത്തിയ ധര്‍ണ
News

വന്യജീവികള്‍ കൊലപ്പെടുത്തുന്ന കര്‍ഷകര്‍ക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം: കിസാന്‍ സംഘ്

ഭാരതീയ കിസാന്‍ സംഘ് പ്രതിനിധിസഭാ പ്രമേയത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര സംസാരിക്കുന്നു
India

ഉത്പന്നങ്ങളുടെ ജിഎസ്ടി നിര്‍ത്തലാക്കണം; അക്രമസമരങ്ങളോട് സഹിഷ്ണുത പാടില്ലെന്ന് കിസാന്‍സംഘ്

ഭാരതീയ കിസാന്‍ സംഘ് കര്‍ഷക അവകാശ പ്രഖ്യാപന റാലി തിരുവനന്തപുരത്ത് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷക അവകാശ പ്രഖ്യാപന റാലി: കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുന്നു: കിസാന്‍ സംഘ്

തിരുവനന്തപുരത്തു ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന സെമിനാറിന്റെ സമാപന പ്രസംഗം ഡോ. അനില്‍ വൈദ്യമംഗലം നിര്‍വഹിക്കുന്നു. പി. മുരളീധരന്‍, എസ്. കല്യാണകൃഷ്ണന്‍, ഇ. നാരായണന്‍ കുട്ടി സമീപം
Kerala

‘കാര്‍ഷിക മേഖലയില്‍ സുസ്ഥിര വികസനം സാധ്യമാകണം’; ഭാരതീയ കിസാന്‍ സംഘ് സെമിനാറിന് സമാപനം

പുതിയ വാര്‍ത്തകള്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies