Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തനിക്ക് മറവി രോഗമില്ലെന്ന് വീണ്ടും സച്ചിദാനന്ദന്‍

രണ്ട് ദിവസം മുന്‍പ് തനിക്ക് മറവിരോഗമാണെന്ന് ഫേസ്ബുക്ക് കുറിപ്പിട്ട സാഹിത്യഅക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദന്‍ വീണ്ടും പുതിയ കുറിപ്പുമായി രംഗത്ത്. തനിക്ക് മറവി രോഗമില്ലെന്നാണ് ഇക്കുറി സച്ചിദാനന്‍ പറയുന്നത്.

Janmabhumi Online by Janmabhumi Online
Nov 10, 2024, 05:33 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: രണ്ട് ദിവസം മുന്‍പ് തനിക്ക് മറവിരോഗമാണെന്ന് ഫേസ്ബുക്ക് കുറിപ്പിട്ട സാഹിത്യഅക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദന്‍ വീണ്ടും പുതിയ കുറിപ്പുമായി രംഗത്ത്. തനിക്ക് മറവി രോഗമില്ലെന്നാണ് ഇക്കുറി സച്ചിദാനന്‍ പറയുന്നത്.

രണ്ട് മിനിറ്റിന്റെ മറവി രോഗം ശാശ്വതമറവി രോഗം അല്ലെന്നും മാധ്യമങ്ങള്‍ക്കാണ് തന്നേക്കാള്‍ കൂടുതല്‍ മറവി രോഗമെന്നും സച്ചിദാനന്ദന്‍ ഓര്‍മ്മിപ്പിച്ചു. ഓടി നടന്നുള്ള പ്രസംഗം ഉണ്ടാക്കുന്ന സ്ട്രെസ് ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ രോഗാവസ്ഥയില്‍ പോലും 78കാരനോട് അനുതാപം ഇല്ലാത്തവരെ ഞാന്‍ മനുഷ്യനായി കാണുന്നില്ല. – സച്ചിദാനന്ദന്‍ പറയുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മറവി രോഗം വീണ്ടും തന്നെ പിടികൂടിയതായി സച്ചിദാനന്ദന്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. ക്രിസ്തുവും ബുദ്ധനും ഒക്കെ പ്രസംഗിച്ചിട്ടും നന്നാകാത്ത ലോകം പ്രസംഗത്തിലൂടെ നന്നാകില്ലെന്ന് കഴിഞ്ഞ 9 വര്‍ഷത്തെ ജീവിതം പഠിപ്പിച്ചുവെന്ന് സച്ചിദാനന്ദന്‍ കഴിഞ്ഞ ഫേസ്ബുക്ക് കുറിപ്പില്‍ നടത്തിയ പ്രസ്താവന അശുഭാപ്തി വിശ്വാസം സ്ഫുരിക്കുന്ന വാക്കുകളായിപ്പോയി എന്നും വിമര്‍ശനമുണ്ടായി.

ഇതോടെ സച്ചിദാനന്ദന്‍ പതിയെ സാഹിത്യഅക്കാദമിയില്‍ നിന്നും വിടവാങ്ങുകയാണെന്നും പകരം ഇപ്പോഴത്തെ അക്കാദമി വൈസ് പ്രസിഡന്‍റ് അശോകന്‍ ചെരിവില്‍ സ്ഥാനമേല്‍ക്കുമെന്നും വരെ അഭ്യൂഹങ്ങളുണ്ടായി. കാരണം സാഹിത്യഅക്കാദമി തീര്‍ത്തും സിപിഎം ലൈനില്‍ പോകണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുമ്പോള്‍ അമിതമായ പാര്‍ട്ടി ലൈന്‍ ഇഷ്ടപ്പെടാത്ത ആളാണ് സച്ചിദാനന്ദന്‍. അശോകന്‍ ചെരിവില്‍ ആകട്ടെ തീര്‍ത്തും സിപിഎം ലൈനില്‍ തന്നെ നീങ്ങുന്ന ആളാണ്. അതിനാല്‍ സിപിഎമ്മിന് അശോകന്‍ ചെരിവില്‍ തന്നെയാണ് അഭികാമ്യം എന്നും അഭിപ്രായമുണ്ടായി.

എന്നാല്‍ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താന്‍ സാഹിത്യ അക്കാദമി പ്രസിഡന്‍റായി തന്നെ തുടരുമെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ശ്രീകുമാരന്‍ തമ്പിയുമായുള്ള ഗാനവിവാദം മുതല്‍ വിവാദങ്ങളേറെ…
സാഹിത്യ അക്കാദമിയുടെ പ്രസിഡന്‍റ് പദവി ഏറ്റെടുത്ത ശേഷം സച്ചിദാനന്ദന്‍ കടന്നുപോയ സമ്മര്‍ദ്ദങ്ങള്‍ ഏറെയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ പ്രശ്നം ശ്രീകുമാരന്‍ തമ്പിയുമായുള്ള ഗാനവിവാദമാണ്. കേരളഗാനം സൃഷ്ടിക്കാന്‍ വേണ്ടി ശ്രീകുമാരന്‍ തമ്പിയോട് സച്ചിദാനന്ദന്‍ തന്നെ നേരിട്ട് ഗാനമെഴുതാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം എഴുതി നല്‍കിയ വരികള്‍ ക്ലീഷേയാണെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതോടെ ശ്രീകുമാരന്‍തമ്പി തന്നെ സച്ചിദാനന്ദനെ കഠിനമായി വിമര്‍ശിച്ചിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഭാര്യ വിജയലക്ഷ്മി ഈ സമയത്ത് ശ്രീകുമാരന്‍തമ്പിയെ കവിയുടെ കവിയെന്ന് വിശേഷിപ്പിച്ച് ലേഖനമെഴുതിയിരുന്നു. മുന്‍ മന്ത്രി ജി.സുധാകരനും സച്ചിദാനന്ദനെ വിമര്‍ശിച്ചിരുന്നു. ഇടത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് തന്നെ മങ്ങലേല്‍പിച്ച സംഭവമായിരുന്നു ഇത്.

പിണറായി സ്തുതിയുമായി മുന്നോട്ട് പോയിരുന്ന സാഹിത്യ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കറിന്റെ നീക്കങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. അബൂബക്കറിന്റെ ഈ നീക്കത്തില്‍ സച്ചിദാനന്ദനും പലപ്പോഴും വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിവിട്ടിരുന്നു. പിണറായി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച് സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരുമായി ബന്ധപ്പെട്ട എംബ്ലം അച്ചടിച്ചത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു. അക്കാദമി സെക്രട്ടറി അബൂബക്കറാണ് ഇതിന് മുന്‍കൈ എടുത്തത്. എന്നാല്‍ സച്ചിദാനന്ദന്‍ ഇതിനെ എതിര്‍ത്തിരുന്നു. സിപിഎമ്മില്‍ പിടിയുള്ള ആളായതിനാല്‍ അബൂബക്കറിന് പാര്‍ട്ടിക്കാരുടെ പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചിരുന്നു.

കഴിഞ്ഞ തവണ സാഹിത്യ അക്കാദമി പുസ്തകപ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ ചര്‍ച്ചയ്‌ക്കെത്തിയ തനിക്ക് ടാക്സി കൂലി പോലും കിട്ടിയില്ലെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിമര്‍ശനവും വലിയ വിവാദം ഉയര്‍ത്തിയിരുന്നു. ദിവസങ്ങളോളം സാഹിത്യത്തെക്കുറിച്ച് പഠിച്ച് പ്രബന്ധം അവതരിപ്പിച്ച തനിക്ക് ടാക്സിക്കൂലി പോലും കിട്ടാതിരുന്നപ്പോള്‍ മറ്റു പല പരിപാടികളിലും പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വിമാനടിക്കറ്റ് വരെ നല്‍കിയെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് വിമര്‍ശിച്ചിരുന്നു.

.

Tags: sreekumaranthampiSatchidanandan#KSatchidanandan#SahityaAkademi#Amnesia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകുമാരന്‍ തമ്പിയെ ക്ലീഷേ എന്ന് വിമര്‍ശിച്ചത് മുതല്‍ കഷ്ടകാലം….ആശാ വര്‍ക്കര്‍മാരെ പിന്തുണച്ച കവി സച്ചിദാനന്ദന്റെ തല ഉരുളുമോ?

Entertainment

കോടികള്‍ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ; സിനിമയില്‍ താരം മുതലാളി ശ്രീകുമാരന്‍ തമ്പി

Music

ജയചന്ദ്രന് വേണ്ടി ശ്രീകുമാരന്‍തമ്പി രചിച്ചത് 187 ഗാനങ്ങള്‍; വേറിട്ടുപോയത് തന്റെ അനുജനാണെന്ന് തമ്പി

Kerala

സച്ചിദാനന്ദന് ഇതെന്ത് പറ്റി? ഭൂമിയില്‍ എനിക്ക് കുറച്ച് സമയമേ ഉള്ളൂ….ഈ പോസ്റ്റും പിന്‍വലിച്ച് സച്ചിദാനന്ദന്‍

Kerala

ഭൂമിയിൽ ഇനി കുറച്ച് ദിവസം കൂടിയെ ഉള്ളൂ; സാഹിത്യ അക്കാദമി അടക്കമുള്ള ചുമതലകളിൽ നിന്നും ഒഴിയുന്നതായി സച്ചിദാനന്ദൻ

പുതിയ വാര്‍ത്തകള്‍

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായി, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

ട്രംപിനോട് തല്ലിപ്പിരിഞ്ഞ് എലോണ്‍ മസ്‌ക് : ഉന്നത ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചു , സർക്കാർ സാമ്പത്തികഭാരം കൂട്ടുന്നെന്ന് വിമർശനം

സിന്ദൂറിലെ പോരാളി… താരാവാലിയിലെ ശ്രാവണ്‍; ധീരതയുടെ ആദരവിന് വലുതാകുമ്പോള്‍ പട്ടാളക്കാരനാകണം

വിദേശങ്ങളിലടക്കം പ്രധാനമന്ത്രിയെ ശരി തരൂർ പുകഴ്‌ത്തുന്നത് കോൺഗ്രസിന് സഹിക്കുന്നില്ല : കോൺഗ്രസ് നേതാവിന് പൂർണ്ണ പിന്തുണയുമായി കിരൺ റിജിജു

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

19ാമത്തേത് ഗുകേഷിന് മധുരപ്പിറന്നാള്‍….നോര്‍വെ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയ്‌ക്കെതിരെ ഗുകേഷിന് അട്ടിമറി വിജയം

വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍…

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍: ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു, തീരുമാനം തൃണമൂൽ യോഗത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies