Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അറസ്റ്റില്‍ ഉയരുന്ന സംശയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 08:47 am IST
in Editorial

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ രണ്ടാഴ്ചക്കുശേഷം പി.പി. ദിവ്യ പോലീസ് പിടിയിലായതോടെ ഒത്തുകളി നാടകത്തിന്റെ ഒരു രംഗം പൂര്‍ത്തിയായി. തുടര്‍ നാടകത്തിന്റെ ബാക്കി രംഗങ്ങള്‍ക്കായി കാത്തിരിക്കാം. ഇന്നലെ പകല്‍കാഴ്ചകള്‍ ദിവ്യയുടെ കാര്യത്തില്‍ സിപിഎമ്മും പോലീസും നടത്തിക്കൊണ്ടിരിക്കുന്ന ഒളിച്ചുകളിയെക്കുറിച്ച് നിരവധി സംശയങ്ങളാണ് സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിയത്.

ആത്മഹത്യാപ്രേരണക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിനല്‍കിയ ദിവ്യ, പൊലീസ് ഭാഷ്യമനുസരിച്ച് ഒളിവിലായിരുന്നു. പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടിയുടേയും പൊലീസിന്റെയും സംരക്ഷണയില്‍ സുഖവാസമായിരുന്നു എന്ന ആരോപണം നിലനില്‍ക്കുകയും ചെയ്യുന്നു. ദിവ്യ കണ്ണപുരം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്നും തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തെന്നുമാണ് പോലീസിന്റെ വിശദീകരണം. ദിവ്യയെ കസ്റ്റഡിയിലെടുത്തതായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചെങ്കിലും എവിടെനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തിയില്ല.

എ.ഡി.എമ്മിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരേ കേസെടുത്തിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കാത്തത് പോലീസിന്റെ ഒത്തുകളിയാണെന്നും പരക്കെ ആക്ഷേപമുയര്‍ന്നതാണ്. സര്‍ക്കാരും സി.പി.എമ്മും പോലീസുമായി ചേര്‍ന്ന് ദിവ്യയെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷകക്ഷികളടക്കം തുറന്നടിച്ചു. ദിവ്യ ഒളിവിലാണെന്ന് പോലീസ് ആവര്‍ത്തിക്കുന്നതിനിടെയും ഇവരെ കണ്ടെത്താന്‍ പോലീസ് കാര്യക്ഷമമായ ഒരന്വേഷണവും നടത്തിയില്ല. ഒക്ടോബര്‍ 14ന് എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ പങ്കെടുത്ത് എഡിഎമ്മിനെ കുറ്റപ്പെടുത്തി. പ്രസംഗിച്ചശേഷം വേദിവിട്ടിറങ്ങിയ ദിവ്യ പിന്നീട് എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിറ്റേദിവസം എ.ഡി.എമ്മിന്റെ മരണവിവരം പുറത്തറിഞ്ഞത് മുതല്‍ കണ്ണൂരിലെ ഈ സിപിഎം നേതാവ് പൊതുരംഗത്തുനിന്ന് വിട്ടുനിന്നു. ദിവ്യയ്‌ക്ക് സംരക്ഷണം ഒരുക്കാനായിരുന്നു സി.പി.എമ്മിന്റെ ശ്രമം.

കണ്ണൂരിലെ പാര്‍ട്ടി നേതാക്കളടക്കം ദിവ്യയുടെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗത്തെ വിമര്‍ശിച്ചെങ്കിലും അവര്‍ നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ ഇടപെടലാണെന്നായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ന്യായീകരിച്ചത്. ആരോപണത്തിന്റെ പേരില്‍ ദിവ്യയുടെ രാഷ്‌ട്രീയജീവിതം വിട്ടുതരാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കളും പ്രതികരിച്ചു. എന്നാല്‍, പത്തനംതിട്ടയിലെ സി.പി.എം, എ.ഡി.എം. നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമായിരുന്നു. എ.ഡി.എമ്മിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരേ കര്‍ശന നടപടി വേണമെന്ന് പത്തനംതിട്ടയിലെ സി.പി.എം. ജില്ലാ നേതാക്കളടക്കം ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെ സി.പി.എം. നിലപാടില്‍ ഉറച്ചുനിന്നതോടെ പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തു. നവീന്‍ബാബുവിനെതിരേ സി.പി.എം. കേന്ദ്രങ്ങള്‍ ഉന്നയിച്ച പരാതിക്കഥയും പൊളിഞ്ഞുവീണു.

പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി നവീന്‍ബാബുവിന് കൈക്കൂലി നല്കിയെന്ന് അവകാശപ്പെട്ട പ്രശാന്തന്‍, മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെന്ന് പറഞ്ഞാണ് ആദ്യദിവസങ്ങളില്‍ ഒരു പരാതിയുടെ പകര്‍പ്പ് പ്രചരിപ്പിച്ചത്. എന്നാല്‍, ഈ പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ എത്തിയിരുന്നില്ല. മാത്രമല്ല, പരാതിക്കാരന്റെ ഒപ്പും വ്യത്യസ്തമായിരുന്നു. ഇതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന ആരോപണം ശക്തമായി. പിന്നാലെ പ്രശാന്തന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍പോലും വരാതെ മുങ്ങിനടന്നു.

എഡിഎമ്മിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ ഒക്ടോബര്‍ 17നാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തത്. തൊട്ടുപിന്നാലെ അവരെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. ഈ സമയത്താണ് തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് അവര്‍ പ്രസ്താവനയിറക്കിയത്. പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും നല്കി. അതിനിടെ, പാര്‍ട്ടി നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് സി.പി.എം. സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. പാര്‍ട്ടി രണ്ടുതട്ടില്‍ അല്ലെന്നും നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി ഒരാഴ്ചയ്‌ക്കുശേഷം പറഞ്ഞെങ്കിലും ഒരനുശോചനസന്ദേശം പോലും നല്‍കാതെ മുഖ്യമന്ത്രിഒഴിഞ്ഞുനിന്നു. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ദിവ്യ കീഴടങ്ങിയത്. എന്നിട്ടും പോലീസിന്റെ കള്ളക്കളിയും പാര്‍ട്ടിയുടെ ഒളിച്ചുകളിയും തുടരുന്നു. ഇനി എന്ത് എന്ന് അറിയാനിരിക്കുന്നതേയുള്ളു.

Tags: Kerala PoliceCPM Kannur lobbyKannur ADM Naveen Babu's SuicideArrest of PP Divya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിൽ രണ്ട് ‘ഇടിപ്പൊലീസുകാരെ’ നിയമിച്ച് സര്‍ക്കാര്‍ ; പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത രണ്ട് സിപിഎം യുവാക്കള്‍ക്ക് എസ് ഐ ആയി നേരിട്ട് നിയമനം

വഞ്ചിയൂരില്‍ നിന്നും കതിരുകാള ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍
Kerala

ആറ്റുകാല്‍ പൊങ്കാല: പഴുതടച്ച സുരക്ഷയുമായി പോലീസ്; പാര്‍ക്കിങ് അറിയാന്‍ ക്യുആര്‍ കോഡ്, കെഎസ്ആര്‍ടിസി ഷട്ടിലും

Kerala

കേസില്‍ കുടുക്കാന്‍ ആസൂത്രിത നീക്കം; കേസ് രാഷ്‌ട്രീയപ്രേരിതം: ശ്രീലേഖ

Kerala

പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, പ്രതിപട്ടികയിൽ ഒമ്പത് പേർ

Kerala

മുഗൾ ഭരണകാലത്തിന് ശേഷം വൻ ക്ഷേത്ര കൊള്ള നടന്നത് പിണറായി സർക്കാരിന്റെ കാലത്തെന്ന് സന്ദീപ് വാചസ്പതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.