Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൈതന്യമഹാപ്രഭുവും ഇസ്‌കോണും

ഡോ. വി. സുജാത by ഡോ. വി. സുജാത
Oct 27, 2024, 07:15 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മാധ്വ-ഗൗഢീയ സമ്പ്രദായം എന്നറിയപ്പെടുന്ന, ബംഗാളിലെ പതിനാറാം നൂറ്റാണ്ടിലെ വൈഷ്ണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഭഗവാന്‍ കൃഷ്ണന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന വിശ്വവിഖ്യാതനായ ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭുവാണ്. മാധ്വ ദര്‍ശനവുമായി ബന്ധപ്പെട്ട ഈ സമ്പ്രദായത്തിന്റെ ദര്‍ശനം ‘അചിന്ത്യഭേദാഭേദം’ എന്നറിയപ്പെടുന്നു. ഇതു പ്രകാരം സൃഷ്ടിയും ഈശ്വരനും തമ്മിലുള്ള ബന്ധത്തില്‍ ഭേദവും അഭേദവും ദര്‍ശിക്കാവുന്നതാണ്. അനന്തസ്വഭാവത്തോടുകൂടിയ ഈ സത്യം മനുഷ്യരുടെ ചിന്തകള്‍ക്കപ്പുറമാണ്, അതിനാല്‍ അചിന്ത്യം. മധ്വനെ അനുഗമിക്കുന്ന ഈ സിദ്ധാന്തമനുരിച്ച് ബ്രഹ്മവും ഭഗവാന്‍ കൃഷ്ണനും ഒന്നുതന്നെയാകുന്നു. കൃഷ്ണന്‍ സച്ചിദാനന്ദസ്വരൂപം മാത്രമല്ല അനന്തശക്തിയോടും സദ്ഗുണങ്ങളോടും കൂടിയ സത്യമാകുന്നു. ഈശ്വരന്‍ സൃഷ്ടിയുടെ നിമിത്തകാരണവും ഈശ്വരന്റെ ശക്തിയോടു ചേരുമ്പോള്‍ ഉപാദാന കാരണവുമാകുന്നു.
ഈശ്വരനിലെത്താനുള്ള ശ്രേഷ്ഠ മാര്‍ഗ്ഗം ഗോപികമാര്‍ക്ക് ഭഗവാന്‍ കൃഷ്ണനോടുണ്ടായിരുന്ന പ്രേമ ഭക്തിയാകുന്നു. ഈ ദര്‍ശനത്തില്‍ പരമഭക്തരുടെ ഇഷ്ടലക്ഷ്യം ദിവ്യലോകത്തുള്ള ഭഗവദ് സന്നിധാനത്തില്‍ (നിത്യവൃന്ദാവനധാമത്തില്‍) എത്തിച്ചേര്‍ന്ന് പ്രേമ ഭക്തിയില്‍ മുഴുകി നിലനില്‍ക്കുകയെന്നതാണ്.

ബംഗാളിലെ മായാപൂരില്‍ 1486-ല്‍ ജന്മം കൊണ്ട ചൈതന്യമഹാപ്രഭു കന്യാകുമാരി വരെയുള്ള ദക്ഷിണഭാരതത്തിലെ പ്രസിദ്ധ തീര്‍ത്ഥങ്ങളെല്ലാം സന്ദര്‍ശിക്കുകയും,  വൈഷ്ണവ ദര്‍ശനം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ഭാരതമൊട്ടുക്ക് അനുയായികളുണ്ടായി. ഇരുപതാം നൂറ്റാണ്ടായതോടെ സമൂഹത്തിന്റെ ആത്മീയ ഉയര്‍ച്ചയ്‌ക്കായി ശ്രീ ചൈതന്യന്‍ നയിച്ച ഉജ്ജ്വല പ്രസ്ഥാനം പുതിയ മാനങ്ങള്‍ ആര്‍ജിക്കാന്‍ തുടങ്ങി. ഭാരതത്തില്‍ ഇത് ‘ഹരേ കൃഷ്ണ പ്രസ്ഥാനം’ എന്ന പേരില്‍ പ്രസിദ്ധമായെന്നു മാത്രമല്ല, എ.സി. ഭക്തിവേദാന്ത പ്രഭുപാദ സ്വാമിയുടെ പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്‌ട്രതലത്തില്‍ ഖ്യാതി നേടുകയും ചെയ്തു. പ്രഭുപാദ സ്വാമി രൂപം കൊടുത്ത ‘ഇസ്‌കോണ്‍’ (ISKCON – International Society for Krishna Consciounsess) എന്ന സ്ഥാപനത്തിന് ലോകമൊട്ടുക്ക് ആരാധകരും ആസ്ഥാനങ്ങളുമുണ്ടായി.

മണിപ്പൂരിലെ വൈഷ്ണവര്‍

മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ മൈതെയിക്ക് സ്വീകാര്യമായത് ഗൗഡീയ വൈഷ്ണവ സമ്പ്രദായമായിരുന്നു. അവിടത്തെ സമ്പ്രദായം കൃഷ്ണനെ മാത്രമായിട്ടല്ല ആരാധിക്കുക, രാധാ-കൃഷ്ണന്മാരാണ് മൈതെയിക്ക് പ്രിയങ്കരം. പതിനെട്ടാം നൂറ്റാണ്ടിലാണ് മൈതെയി സമുദായം ചൈതന്യ വൈഷ്ണവ സമ്പ്രദായം സ്വീകരിച്ചത്. മൈതെയി അനുഷ്ഠിച്ചു വരുന്ന രാസലീല നൃത്തവും സങ്കീര്‍ത്തനവും ഭഗവാന്‍ കൃഷ്ണന്റെയും ഗോപികമാരുടെയും അനുരാഗത്തിന്റെ സ്മരണയുണര്‍ത്തുന്ന മനോഹരമായിട്ടുള്ള പ്രകടനങ്ങളാകുന്നു.

ഇപ്രകാരം വൈദിക ദര്‍ശനത്തില്‍ നിന്നുദ്ഭവിച്ച് ദക്ഷിണ ഭാഗത്ത് വികാസം കൊണ്ട ശേഷം ഇടമുറിയാതെ ഭാരതത്തിലുടനീളം വ്യാപിച്ച് നിലകൊണ്ട പാരമ്പര്യമാണ് വൈഷ്ണവരുടേത്. പ്രാദേശിക ഭേദമന്യേ ഒരു ജനതയെ മുഴുവന്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ കുടക്കീഴില്‍ സഹസ്രാബ്ദങ്ങളിലൂടെ അനുസ്യൂതം യോജിപ്പിച്ചു നിര്‍ത്തിയ ഈ പാരമ്പര്യം അഖണ്ഡ ഭാരതത്തിന്റെ അതിപുരാതനവും പ്രൗഢഗംഭീരവുമായിട്ടുള്ള ആത്മീയ സംസ്‌കാരത്തിന്റെ സൂചക
മാകുന്നു.

 

Tags: IskconChaitanya Mahaprabhu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഗംഗയുടെ അനുഗ്രഹത്തെക്കാൾ വലുതായി മറ്റൊന്നുമില്ല’; മഹാകുംഭമേളയ്‌ക്കെത്തി ഗൗതം അദാനി ; ത്രിവേണി സംഗമത്തിൽ ആരതി നടത്തി

ഇസ്കോണ്‍ ക്ഷേത്രം മഹാരാഷ്ട്രയില്‍ ഉദ്ഘാടനം ചെയ്യുന്ന മോദി (ഇടത്ത്) ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസ് (വലത്ത്)
India

ഏഷ്യയിലെ ഏറ്റവും രണ്ടാമത്തെ ഇസ്കോണ്‍ ക്ഷേത്രം മോദി ഉദ്ഘാടനം ചെയ്തത് ബംഗ്ലാദേശിനുള്ള സന്ദേശം

India

മഹാകുംഭമേളയ്‌ക്ക് ഒരു കൈസഹായവുമായി ഉണ്ട് അദാനിയും അംബാനിയും കോര്‍പറേറ്റുകളും

India

മഹാകുംഭമേളയില്‍ അദാനിയുടെ ആത്മീയ സംരംഭം; ഹിന്ദു ദൈവങ്ങളുടെ മന്ത്രോച്ചാരണങ്ങളടങ്ങിയ ഒരു പുസ്തകങ്ങള്‍ വിതരണം ചെയ്യും

World

ധാക്കയിൽ രാധാകൃഷ്ണ ക്ഷേത്രത്തിന് തീയിട്ട് മതമൗലിക വാദികൾ; ശ്രീകോവിൽ കത്തി നശിച്ചു, വിദേശകാര്യ സെക്രട്ടറി തിങ്കളാഴ്ച ബംഗ്ലാദേശിലേക്ക്

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies