Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാക് അധിനിവേശത്തിന് എതിരെ ഒരു ജനത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 07:51 am IST
in Editorial

ജമ്മു കശ്്മീരില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു. സര്‍ക്കാര്‍ നിലവില്‍ വന്നു. ജനാധിപത്യം വിജയിച്ചു. തൊട്ടു ചേര്‍ന്നു കിടക്കുന്ന പാക്് അധീനിവേശ കശ്്മീരില്‍ കലാപവും ശക്തമായി. കശ്മീരില്‍ അവകാശവാദം ഉന്നയിച്ച് വര്‍ഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും കുഴപ്പങ്ങള്‍ സൃഷ്ടിച്ച പാകിസ്ഥാന് തലവേദനയായിരിക്കുകയാണ് സ്വന്തം അധീനതയിലുള്ള പ്രദേശത്തെ പ്രക്ഷോഭം.

പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ, അക്രമാസക്തമായ പ്രതിഷേധം ഉണ്ടായത് പ്രതിരോധിക്കാനാകാതെ വിഷമിക്കുകയാണ് പാക് ഭരണകൂടം. പാക് അധിനിവേശത്തിന്റെ എഴുപത്തേഴാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യം അവകാശമാണെന്ന പ്രഖ്യാപനവുമായി വ്യാപക പ്രതിഷേധ റാലികളാണ് നടന്നത്. ഭക്ഷണം, ഇന്ധനം, അവശ്യസാധനങ്ങള്‍ എന്നിവയുടെ വില വര്‍ധിച്ചത് പ്രക്ഷോഭം തുടങ്ങാന്‍ കാരണമായി. പാക് സര്‍ക്കാര്‍ ഞങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിച്ച് ഇസ്ലാമാബാദിന്റെ ട്രഷറി നിറയ്‌ക്കുകയാണ് എന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും കൊടിയ വിവേചനങ്ങള്‍ പാക് ഭരണകൂടം അടിച്ചേല്‍പിക്കുകയും ചെയ്യുകയാണെന്നതാണ് പ്രക്ഷോഭകരുടെ ആരോപണം.

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ മാറിയത്, മേഖല സാമ്പത്തിക പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നത്, അവിടെ സമാധാനം തിരിച്ചെത്തിയതുമൊക്കെ പാക് അധീന കശ്മീരിലെ ജനങ്ങള്‍ അടുത്തുനിന്നു കാണുന്നു. അത്തരത്തിലുള്ള ഉയര്‍ച്ച തങ്ങള്‍ക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ ഭാഗമാകണമെന്ന് അതിയായി മോഹിക്കുന്നു. അതിന്റെ എല്ലാം പ്രതിഫലനം കൂടിയാണിപ്പോള്‍ നടക്കുന്ന പ്രക്ഷോഭം. നിര്‍ബന്ധിതവും നിയമവിരുദ്ധവുമായ അധിനിവേശത്തിലൂടെ കീഴിലാക്കിയ പ്രദേശങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്ന പാകിസ്ഥാന്‍ നയത്തിന്റെ സ്വാഭാവിക അനന്തരഫലമാണിത്. ഇത്തരം ചൂഷണ നയങ്ങള്‍ പ്രാദേശിക ജനങ്ങള്‍ക്കും അവരുടെ സ്വന്തം വിഭവങ്ങളുടെ മേലുള്ള അവകാശങ്ങളും അതിന്റെ നേട്ടങ്ങളും നിഷേധിക്കുന്നു.

പാക് അധിനിവേശ കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പറഞ്ഞിരുന്നു. പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ ഇപ്പോള്‍ ഭാരതത്തിന്റെ ഭാഗമാണെന്നാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാക് അധിനിവേശ കശ്മീര്‍ നമ്മുടേതായിരുന്നു, നമ്മുടേതാണ്, നമ്മുടേതായി തുടരും എന്നായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രഖ്യാപനം അവിടെയുള്ള ആളുകള്‍ തന്നെ ഭാരതത്തില്‍ ചേരാന്‍ ആവശ്യപ്പെടും. അത്തരമൊരു സാഹചര്യം ഇന്ന് അവിടെ സൃഷ്ടിച്ചിരിക്കുന്നു എന്നുപറഞ്ഞ പ്രതിരോധമന്ത്രി, പിഒകെയിലെ ആളുകള്‍ എങ്ങനെയാണ് ഉപദ്രവിക്കപ്പെടുന്നതെന്ന് കാണാന്‍ അന്താരാഷ്‌ട്ര മനുഷ്യാവകാശ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അന്താരാഷ്ട വേദികളിളെല്ലാം പാകിസ്ഥാന്‍ കൈയേറിയ ഭൂമി എന്ന നിലയിലാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പ്രസ്തുത പ്രദേശത്തെ ആവര്‍ത്തിച്ചു വിശേഷിപ്പിക്കുന്നത്.

പാകിസ്ഥാന്‍ കള്ളത്തരത്തിലൂടെ കൈയേറിയ ഭൂമി പിടിച്ചെടുക്കാന്‍ ഭാരതത്തിന് ബലപ്രയോഗം നടത്തേണ്ടതില്ല എന്നതാണ് തെളിയുന്ന കാര്യം. ജനങ്ങള്‍ ഭാരതഭൂമിയുടെ ഭാഗമാകാന്‍ വെമ്പല്‍ കൊണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച്. കുത്തിത്തിരിപ്പിനോ തെറ്റിദ്ധരിപ്പിക്കലിനോ ഇനി പഴുതില്ല. പഴയ ഇന്ത്യയല്ല പുതിയ ഭാരതം എന്നത് പാകിസ്ഥാനറിയാം. ലോകത്തിനറിയാം. 370-ാം വകുപ്പ് എടുത്തെറിഞ്ഞതുപോലെ പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ കശ്മീരിന്റെ പ്രദേശങ്ങള്‍ ഭാരതത്തിന്റെ ഭാഗമായി എന്ന വാര്‍ത്തയ്‌ക്കും അധികം കാത്തുനില്‍ക്കേണ്ടതില്ല.

Tags: One nation against Pakistan occupation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.