Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൂത്തുലഞ്ഞ കുടപ്പന കണ്ടിട്ടുണ്ടോ? എങ്കില്‍ പോന്നോളൂ കാരക്കോണത്തേക്ക്

പൂത്തുലഞ്ഞാല്‍ ജീവിത ചക്രമവസാനിക്കുന്ന വൃക്ഷമാണ് കുടപ്പന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 01:11 pm IST
in Thiruvananthapuram

സജിചന്ദ്രന്‍
വെള്ളറട: അപൂര്‍വ്വ ദൃശ്യവിരുന്നൊരുക്കി കാരക്കോണത്ത് കുടപ്പന പൂത്തുലഞ്ഞു. പൂത്തുലഞ്ഞാല്‍ ജീവിത ചക്രമവസാനിക്കുന്ന വൃക്ഷമാണ് കുടപ്പന. കാരക്കോണം മെഡിക്കല്‍ കോളേജിന് സമീപം തുറ്റിയോട്ടുകോണത്തെ പുരയിടത്തിലാണ് കുടപ്പന പൂവിരിച്ചത്. അപൂര്‍വ കാഴ്ചയായതിനാല്‍ പരിസരവാസികളടക്കം നിരവധി പേരാണ് കാണാനായി എത്തുന്നത്.

20 മുതല്‍ 30 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഇവ പൂവിടുക. കുടപ്പന പൂവിട്ടാല്‍ ഒരു വര്‍ഷമെടുക്കും കായ്‌കള്‍ പഴുത്തുതുടങ്ങാന്‍. കുലയ്‌ക്കുന്നതോടെ പനകള്‍ക്ക് നാശവും സംഭവിക്കും. 30 വര്‍ഷമെടുക്കും ഒരു പന പൂവിടാന്‍. മുന്‍ കാലത്ത് പനംകായ്‌കള്‍ ചതച്ചെടുത്ത് ജലാശയങ്ങളില്‍ നഞ്ച് കലക്കി മത്സ്യം പിടിക്കാന്‍ ഉപയോഗിച്ചിരുന്നു. പനംകായ്‌കള്‍ ഇടിച്ച് ആനകള്‍ക്ക് തീറ്റയായും നല്‍കും. പന കുലച്ചു കഴിഞ്ഞാല്‍ തായ്തടി വെട്ടിയെടുത്ത് അതിനു ള്ളിലെ കാമ്പെടുത്ത് കുറുക്കി ഭക്ഷണമായും ഉപയോഗിക്കും.

ഒറ്റത്തടി വൃക്ഷമായ കുടപ്പനയുടെ ഓലകള്‍ കുടയുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതുകൊണ്ടാണ് കുടപ്പന എന്ന പേര് വന്നത്. വീടുകളുടെ മേല്‍ക്കൂര മേയാനായി ഇതിന്റെ ഓലകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. കുടപ്പന കുടകള്‍ കാര്‍ഷിക മേഖലയില്‍ ഇന്നും ഉപയോഗിക്കുന്നുണ്ട്. അനുഷ്ഠാന പരമായ ആവശ്യങ്ങള്‍ക്കും അലങ്കാരാ വശ്യത്തിനും ഇതുകൊണ്ട് കുടകള്‍ ഉണ്ടാക്കാറുണ്ട്.

കേരള, കര്‍ണ്ണാടക തീര മലയോര പ്രദേശങ്ങളിലാണ് കുടപ്പന കൂടുതലായി കാണുന്നത്. ഇതിന് മറ്റു പനകളെ അപേക്ഷിച്ച് വളര്‍ച്ച വളരെ കുറവാണ്. കുടപ്പനകളുടെ ഇലകള്‍ക്ക് അവ നിലത്തു വിടര്‍ത്തിയിട്ടാല്‍ മൂന്നു മീറ്റര്‍ വരെ വ്യാസം ഉണ്ടാകും. തണ്ടുകള്‍ക്കു രണ്ടു മീറ്ററോളം നീളവും കാണും. താരതമ്യേന നിവര്‍ന്നു മുകളിലേക്കായാണ് തണ്ടുകള്‍ നിലകൊള്ളുക. ഇലയുടേയും തണ്ടിന്റേയും നിറം കടുത്ത പച്ചയാണ്.

വണ്ണവുംകൂടുതലുണ്ടാകും. എല്ലാ പനവര്‍ഗ്ഗങ്ങളിലുമെന്ന പോലെ തണ്ടിന്റെ രണ്ടരികിലും മുള്ളുകളുടെ നിരയുമുണ്ട്. എന്നാല്‍ ഇലകള്‍ക്ക് ബലം കുറവാണ്. ഇവയുടെ ഇലകള്‍ കോട്ടി കമഴ്‌ത്തി വച്ച കുമ്പിള്‍ പോലെയാക്കി ചെറിയ ഇനം കട വാതിലുള്‍ താവളമാക്കാറുണ്ട്. ഒട്ടേറെ സ്ഥലനാമങ്ങളും കുടപ്പനയുടെ പേരിലുണ്ട്.

കുടപ്പന ഒരിക്കല്‍ മാത്രമാണ് പുഷ്പിക്കുന്നതെങ്കിലും ഇതിലൂടെ അനേകായിരം വിത്തുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. പുഷ്പിക്കുന്ന പന സാവധാനം അവസാന ഓലകളും പൂത്തണ്ടും നശിച്ച് തായ്‌ത്തടി ജീര്‍ണ്ണിച്ച് പൂര്‍ണ്ണമായും നശിക്കും.

Tags: Karakkonam Medical CollegeKudapana blossomed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ശസ്ത്രക്രിയക്കിടയില്‍ രോഗി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

Thiruvananthapuram

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി; കാരക്കോണം മെഡിക്കല്‍ കോളേജില്‍ കര്‍ണാടക പൊലീസിന്റെ പരിശോധന

Kerala

ഊഞ്ഞാലാടവെ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി ശരീരത്തില്‍ വീണ് 4  വയസുകാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.