Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സാമ്പത്തിക രംഗം ഭാരതം ഉയരെ ഉയരെ

കെ.പി. ശ്രീശന്‍ by കെ.പി. ശ്രീശന്‍
Oct 23, 2024, 07:16 am IST
in Main Article

അഭിമാനിക്കാം, ചരിത്രത്തിലാദ്യമായി ഭാരതത്തിന്റെ വിദേശനാണ്യശേഖരം 70,000 കോടി ഡോളര്‍ കടന്നു. അതായത് 60 ലക്ഷം കോടി രൂപ. ഒരു കാലത്ത് ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന സമ്പന്ന രാജ്യങ്ങളെപ്പോലും പിന്നിലാക്കി ഭാരതം കൈവരിച്ച ഈ നേട്ടത്തിന് തിളക്കമേറെ. എക്കാലത്തെയും ഉയര്‍ന്ന ഈ വര്‍ധനവിലൂടെ വിദേശ നാണ്യശേഖര സമ്പന്നമായ ലോകത്തിലെ നാലാമത്തെ രാജ്യമായി ഭാരതം മാറി. നമ്മള്‍ സുസ്ഥിരവും ക്രമാനുഗതവുമായ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പാതയിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ലക്ഷ്യം കണ്ടിരിക്കുന്നു. സാമ്പത്തിക വിദഗ്‌ദ്ധന്മാര്‍ വിദേശ നാണ്യ കരുതല്‍ ശേഖരത്തെ ഇക്കണോമിക്ക് ഹെല്‍ത്ത് മീറ്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അളക്കാനുള്ള അളവുകോല്‍. എങ്കില്‍ ഭാരതത്തിന്റെ ഭാവി, നരേന്ദ്ര മോദിയുടെ കൈകളില്‍ ഭദ്രമാണെന്ന് വിളമ്പരം ചെയ്യുന്നതാണീ നേട്ടം

2004 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ യുപിഎ ഭരണകൂടത്തിന് കൈമാറിയത് സമ്പന്നമായ ഖജനാവാണ്. സാമ്പത്തിക രംഗത്ത് കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ പോന്ന ശക്തമായ അടിത്തറ ഉണ്ടായിട്ടും നടപടിയൊന്നുമുണ്ടായില്ല. സാമ്പത്തിക വിദഗ്‌ദ്ധനെന്നു വാഴ്‌ത്തിപ്പാടിയ മന്‍മോഹന്‍ സിങ് പൂര്‍ണ പരാജയമാണെന്ന് കാലം തെളിയിച്ചു. പത്തുവര്‍ഷം നീണ്ട യുപിഎ ഭരണം സമാനതകളില്ലാത്ത അഴിമതിയുടെ കാലമായി മാറി. ഭരണം കുത്തഴിഞ്ഞു. സാമ്പത്തിക രംഗം തകര്‍ന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് 1.5ശതമാനമായും വ്യവസായ വളര്‍ച്ചാ നിരക്ക് 3.1 ശതമാനമായും ഇടിഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയുടെ കാലം. അന്താരാഷ്‌ട്ര വ്യാപാര രംഗത്ത് എന്‍ഡിഎ സര്‍ക്കാര്‍ കൈവരിച്ച വിശ്വാസ്യത നഷ്ടമായി. 2011 ആവുമ്പോഴേക്കും വിദേശ നാണ്യ കരുതല്‍ ശേഖരം കേവലം 294 ബില്ല്യണ്‍ ഡോളറായി. 2013 ആവുമ്പോഴേക്കും 6 മാസത്തെ ഇറക്കുമതിക്കാവശ്യമായ വിദേശ നാണയം പോലുമില്ലാതായി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും തകര്‍ന്ന സാമ്പത്തിക മേഖലയാണ് യുപിഎ സര്‍ക്കാര്‍ 2014 ല്‍ എന്‍ഡിഎയ്‌ക്ക് കൈമാറുന്നത്. ആ ശൂന്യതയില്‍ നിന്നാണ് ഇന്ന് മോദി സര്‍ക്കാര്‍ വിദേശ നാണ്യ കരുതല്‍ രംഗത്ത് വസന്തം വിരിയിച്ചത്.

സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന സൂത്രവാക്യമുണ്ട്. കയറ്റുമതി വര്‍ധിപ്പിക്കുക, ഇറക്കുമതി പരമാവധി കുറക്കുക. എന്നാല്‍ പ്രാവര്‍ത്തിക തലത്തില്‍ അതത്ര എളുപ്പമല്ല. വലിയൊരളവോളം സ്വയം പര്യാപ്തത കൈവരിച്ച് സ്വന്തം കാലില്‍ നില്‍ക്കുന്ന രാജ്യത്തിനേ അതിനാകൂ. അതേസമയം അന്താരാഷ്ട മാര്‍ക്കറ്റില്‍ മത്സരിച്ച് പിടിച്ചു നില്‍ക്കാന്‍ പര്യാപ്തമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കാനാവണം. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ നമുക്കാവശ്യമുള്ളത് കണ്ടെത്താനുമാകണം. പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി ലക്ഷ്യം വച്ചത് ഒരേ സമയം ഈ രണ്ടു ലക്ഷ്യവും നേടുക എന്നതാണ്. പിന്നിട്ട പത്തുവര്‍ഷക്കാലം സാമ്പത്തിക രംഗത്ത് നടത്തിയ അടിസ്ഥാനപരമായ പൊളിച്ചെഴുത്ത് ലക്ഷ്യമാക്കിയതും അതുതന്നെ. യുപിഎ ഭരണ കാലത്ത് മൃതപ്രായമായ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കണ്ടെത്തിയ മൃതസഞ്ജീവനിയായി അതു മാറിയതിന് കാലം സാക്ഷി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ വാക്കുകളില്‍ നിറഞ്ഞുനിന്ന ആത്മവിശ്വാസത്തിന്റെ രഹസ്യവും മറ്റൊന്നല്ല.

ലോകമെമ്പാടും പടര്‍ന്നു പിടിച്ച കൊവിഡ് മഹാമാരി വരുത്തിവച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി ആഗോള സമ്പദ് വ്യവസ്ഥയെ കീഴ്‌മേല്‍ മറിച്ചുകളഞ്ഞ കാലഘട്ടമാണ് കടന്നുപോയത്. പലരാജ്യങ്ങളും അതില്‍ നിന്നിപ്പോഴും കരകയറിയിട്ടില്ല. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇത്രയും ഗുരുതര വെല്ലുവിളി മാനവരാശി അഭിമുഖീകരിച്ചിട്ടില്ലെന്ന് തീര്‍ത്തു പറയാം. അതുകാരണം ലോക സമ്പദ് വ്യവസ്ഥ ദീര്‍ഘകാലം നെഗറ്റീവ് വളര്‍ച്ചയാണ് കാണിച്ചത്. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഉരുണ്ടു കൂടിയ ഇത്തരം കടുത്ത പ്രതിസന്ധികളെയെല്ലാം മറികടന്ന് നാം നേടിയ റെക്കോഡ് നാണയ ശേഖര വര്‍ധനവിന് മാറ്റേറെയാണ്. യുപിഎ ഭരണകാലത്ത് ഭാരതം അതീവ ദുര്‍ബല സാമ്പത്തികാടിത്തറയുള്ള അഞ്ച് രാജ്യങ്ങളില്‍ ഒന്നായിയിരുന്നുവെങ്കില്‍ ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ സാമ്പത്തികാടിത്തറയുള്ള അഞ്ച് രാജ്യങ്ങളില്‍ ഒന്നായി നരേന്ദ്ര ഭാരതം ഉയര്‍ന്നു കഴിഞ്ഞു. ഒപ്പം ആഗോള സാമ്പത്തിക വളര്‍ച്ചക്ക് ഗണ്യമായ സംഭാവന ചെയ്യുന്ന മൂന്നാമത്തെ ശക്തിയായി മാറുകയും ചെയ്തു. വരാന്‍പോകുന്നത് ഭാരതത്തെ ഇല്ലാതാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരുടെ ഉറക്കം കെടുത്തുന്ന രാത്രികളാണ്.

അമേരിക്കന്‍ പാര്‍ലമെന്റില്‍ മോദി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്,

‘ഞാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ തവണ(2016) അമേരിക്കന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ ഭാരതം ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു. ഇത്തവണ വന്നപ്പോള്‍ അത് അഞ്ചാമത്തെ ശക്തിയായി. താമസിയാതെ ഞങ്ങള്‍ മൂന്നാമത്തെ ശക്തിയാവും’ എന്നാണ്. ലോക നിലവാരത്തിലേക്കുയര്‍ന്ന നമ്മുടെ സമ്പന്നമായ വിദേശനാണ്യ ശേഖരം വിരല്‍ ചൂണ്ടുന്നതും അതിലേക്കു തന്നെ.

(ബിജെപി ദേശീയ സമിതിയംഗമാണ് ലേഖകന്‍)

 

Tags: Narendra Modideveloped indiaIndia's financial sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.