Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുഷ്പനില്‍ നിന്ന് കെയ്‌സനിലേക്ക് ഒരു പിണറായി ദൂരം

Janmabhumi Online by Janmabhumi Online
Oct 6, 2024, 07:05 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

വി.മുരളീധരന്‍

സ്വാശ്രയ കോളജ് വിരുദ്ധ സമരത്തിനിടെ വെടിയേറ്റ് കിടപ്പിലായ സിപിഎം പ്രവര്‍ത്തകന്‍ പുഷ്പന്‍ കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തെല്ലായിടത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ ചെറുത്തുനില്‍പിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടിയിരുന്നയാളാണ് പുഷ്പന്‍. കാലം മാറിയപ്പോള്‍ സ്വാശ്രയ സ്ഥാപനങ്ങളോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം മാറി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ മകള്‍ സ്വാശ്രയ കോളജില്‍ ചേര്‍ന്ന് പഠിച്ചു. കൂത്തുപറമ്പ് വെടിവയ്പില്‍ സിപിഎം പ്രതിസ്ഥാനത്ത് നിര്‍ത്തിയ എം.വി. രാഘവനെ ആ പാര്‍ട്ടി തിരികെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ മകനെ നിയമസഭാ സ്ഥാനാര്‍ഥിയും പിന്നീട് ജില്ലാ കമ്മിറ്റി അംഗവുമാക്കി.

പാര്‍ട്ടി സ്റ്റഡി ക്ലാസുകളിലിരുന്ന് കമ്യൂണിസ്റ്റ് ആശയാദര്‍ശങ്ങള്‍ കേട്ട് രോമാഞ്ചം കൊള്ളുന്ന സഖാക്കള്‍ ഇനിയെങ്കിലും മനസിലാക്കേണ്ടത് അധികാരക്കസേരയോളമേ ആദര്‍ശങ്ങള്‍ക്ക് ആ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നാണ്. ”ബഹുരാഷ്‌ട്ര കുത്തകകള്‍ക്കെതിരെ പോരാടണം” എന്ന് അണികളെ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഒരു പത്ര അഭിമുഖം നല്‍കാന്‍ പോലും കുത്തക കമ്പനികളുടെ സേവനം തേടുന്നതെങ്ങനെയെന്ന് പോയവാരം കേരളം കണ്ടു. പി.ആര്‍ വിവാദം കത്തിപ്പടരുമ്പോള്‍ സിപിഎം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ മണിപ്പൂര്‍ മുതല്‍ ഇസ്രയേല്‍ വരെ സകലതിനെയും കുറിച്ച് നിലപാട് പറയുമ്പോളും കെയ്‌സണ്‍ പി.ആര്‍ കമ്പനിയെക്കുറിച്ച് മൗനം പുലര്‍ത്തുന്നു.
യാതൊരു ലജ്ജയുമില്ലാതെ കള്ളം പറയുന്ന പിണറായി വിജയനെയാണ് കഴിഞ്ഞയാഴ്ച കേരളം കണ്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അന്ധമായി പിന്തുണയ്‌ക്കുന്ന ഇംഗ്ലീഷ് മാധ്യമത്തില്‍ തന്റെ അഭിമുഖം വന്നത് പി.ആര്‍ ഏജന്‍സി വഴിയാണോ എന്ന ചോദ്യത്തില്‍ നിന്ന് പൊട്ടിച്ചിരിച്ച് ഒഴിഞ്ഞുമാറിയ പിണറായി വിജയന്‍, കമ്യൂണിസ്റ്റ് അവസരവാദത്തിന്റെ മികച്ച ഉദാഹരണമാണ് അണികള്‍ക്ക് നല്‍കിയത്. ”കുത്തകള്‍ക്കെതിരെ പോരാടുന്ന” സിപിഎം മുന്‍ എംഎല്‍എ ടി.കെ.ദേവകുമാറിന്റെ മകന്‍, റിലയന്‍സ് കമ്പനിയില്‍ ജോലി ചെയ്യുമ്പോളാണ് കെയ്‌സണ്‍ കമ്പനിയുടെ സഹയാത്രികനായി മുഖ്യമന്ത്രിയുടെ അഭിമുഖ കച്ചവടം നടത്തുന്നത്. മാന്യതയുള്ള പത്രം എന്ന് പിണറായി വിജയന്‍ വിശേഷിപ്പിച്ച ദ് ഹിന്ദു, അഭിമുഖം തരപ്പെടുത്തിയത് പി.ആര്‍ ഏജന്‍സിയാണെന്ന് പറഞ്ഞെങ്കിലും അവര്‍ക്കെതിരെ നിയമനടപടിക്കുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കും എന്ന് വിരട്ടുന്ന മുഖ്യമന്ത്രിയാണ് ദ് ഹിന്ദുവിന്റെ വെളിപ്പെടുത്തലില്‍ അപമാനിതനായി തലകുനിച്ച് നില്‍ക്കുന്നത്.
പിണറായി വിജയന്‍ എന്ന വീരപുരുഷന്‍ തന്നെ പി.ആര്‍ കമ്പനികളുടെ സൃഷ്ടിയാണ് എന്ന് ആറ് വര്‍ഷമായി ചൂണ്ടിക്കാട്ടുന്നയാളാണ് ഞാന്‍. 2018ല്‍ അണക്കെട്ടുകളിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് നാനൂറോളം മനുഷ്യരെ മുക്കിക്കൊന്നതിന്റെ ഉത്തരവാദിത്തതില്‍ നിന്ന് പിണറായി വിജയനെ രക്ഷിച്ചെടുത്തത് പി.ആര്‍ മാജിക്കാണ്. താന്‍ തന്നെ സൃഷ്ടിച്ച പ്രളയത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്ന ”കരുതലിന്റെ കര”മായി പിണറായിയെ പി.ആര്‍ കമ്പനികള്‍ അവതരിപ്പിച്ചപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളും അത് ഏറ്റെടുത്തു. കണ്ണഞ്ചിപ്പിക്കുന്ന പ്രചാരവേല സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ യുക്തിസഹമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പോലും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. മഹാപ്രളയം മനുഷ്യനിര്‍മിതമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി പിന്നിട് കണ്ടെത്തി. പക്ഷേ ആ മനുഷ്യക്കുരുതിയെക്കുറിച്ച് ആരും ചര്‍ച്ച ചെയ്തില്ല.

കോവിഡ് മഹാമാരിയുടെ കാലത്താണ് പി.ആര്‍ കമ്പനികളുടെ അടുത്ത അരങ്ങേറ്റം കണ്ടത്. ”ഈ കപ്പല്‍ ആടിയുലയുകയില്ല സര്‍, ഇതിനൊരു ക്യാപ്റ്റനുണ്ട് സര്‍” തുടങ്ങിയ പ്രയോഗങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടവയായിരുന്നു. പരിശോധനകളുടെ എണ്ണം കുറച്ചുവച്ച് രാജ്യത്ത് ആദ്യമായി കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടി എന്ന വ്യാജപ്രചാരവേല സൃഷ്ടിക്കപ്പെട്ടതും പി.ആര്‍ കമ്പനികളുടെ ഇടപെടലില്‍ത്തെന്നെ. അവര്‍ ചാര്‍ത്തിക്കൊടുത്ത ”ക്യാപ്റ്റന്‍” പരിവേഷം മാധ്യമങ്ങളും ഏറ്റെടുത്തു. രാജ്യത്ത് തന്നെ രണ്ടാമത്തെ വലിയ മരണനിരക്ക് കേരളത്തിലായിരുന്നെന്ന് പിന്നീട് കണക്കുകള്‍ പുറത്തുവന്നു. ക്യാപ്റ്റന്‍ പരിവേഷത്തിന്റെ മറവില്‍ കോടികളുടെ അഴിമതി നടത്താനും പി.ആര്‍ ടീം പിണറായിക്ക് അവസരമൊരുക്കി നല്‍കി. പക്ഷേ ഇന്നും കേരളം കോവിഡ് പോരാട്ടത്തില്‍ മാതൃക കാട്ടി എന്ന പ്രതിച്ഛായ നിലനില്‍ക്കുന്നു.

കൈവിട്ടുപോയ ഹിന്ദുവോട്ടുകള്‍ തിരികെ പിടിക്കാനുള്ള പി.ആര്‍ ബുദ്ധിയായിരുന്നു പിണറായി വിജയന്റെ ‘മലപ്പുറം പരാമര്‍ശ’ത്തിന് പിന്നില്‍. ഇസ്ലാമിക തീവ്രവാദികളെ അഴിഞ്ഞാടാന്‍ അനുവദിച്ച് വോട്ട് ബാങ്കുറപ്പിക്കാനുള്ള വ്യഗ്രതയാണ് ഹിന്ദുഭൂരിപക്ഷത്തെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്ന് അകറ്റിയത്. ശബരിമല ആചാരലംഘനം മുതല്‍ തൃശൂര്‍ പൂരം കലക്കല്‍ വരെ ഹൈന്ദവആചാരാനുഷ്ഠാനങ്ങളെ നിരന്തരം അപമാനിച്ചത് ഇസ്ലാം മതതീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് എന്നത് പകല്‍പോലെ വ്യക്തമായിരുന്നു. അമിത ഇസ്ലാമിക പ്രീണനം ക്രിസ്ത്യന്‍ വോട്ടര്‍മാരെയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരാക്കി. നര്‍കോട്ടിക് ജിഹാദ് എന്ന സത്യം തുറന്നു പറഞ്ഞ ബിഷപ്പിനെ പിണറായിയും കൂട്ടരും വളഞ്ഞിട്ടാക്രമിച്ചു.

മലപ്പുറം ജില്ലയെ സംശയനിഴലില്‍ നിര്‍ത്തുന്ന പ്രസ്താവന, കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ സന്തോഷിപ്പിക്കും എന്ന ഹീനബുദ്ധിയാണ് പിണറായിയുടെ പി.ആര്‍ ടീം ഇത്തവണ പയറ്റിയത്. സിപിഎം അനുഭാവികള്‍ കൂടിയായ കള്ളക്കടത്ത് സംഘവും മുസ്ലീംലീഗും പ്രതിഷേധിച്ചതോടെ പ്രസ്താവന തിരുത്തുന്നതായി അഭിനയിച്ചു. അതിനായിരുന്നു ഇംഗ്ലീഷ് ദേശാഭിമാനിയെന്ന് വിളിക്കാവുന്ന പത്രവുമായി ചേര്‍ന്നുള്ള പൊറാട്ടുനാടകം. കേരളത്തിലെ പ്രബുദ്ധരായ ഭൂരിപക്ഷ സമുദായത്തിന്റെ സാമാന്യബുദ്ധിയെ പി.ആര്‍ ടീമിനെ ഉപയോഗിച്ച് സ്വാധീനിക്കാം എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് പിണറായി വിജയനും സംഘവും തിരിച്ചറിയുമെന്നുറപ്പാണ്. ഗണപതി മിത്താണെന്ന് പറയുന്ന സ്പീക്കറും ഭഗവാന്റെ വരാഹ അവതാരത്തെ ‘കാട്ടുപന്നി’യോട് ഉപമിക്കുന്ന ജില്ലാ സെക്രട്ടറിയുമുള്ള പാര്‍ട്ടിയാണ് സിപിഎം.

”കമ്യൂണിസത്തിന്റെ ആത്മാവ് തന്നെ കള്ളത്തരമാണ്”, പോളിഷ് ചിന്തകന്‍ ലാഷെക് കോളെസ്‌കോവ്‌സ്‌കിയുടെ ഈ വാക്കുകള്‍ ശരിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍. ‘ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മതിഭ്രമം’ എന്നാണ് ഏറെക്കാലം മാര്‍ക്‌സിസ്റ്റ് സഹയാത്രികനായിരുന്ന അദ്ദേഹം, ആ പ്രത്യയശാസ്ത്രത്തെ വിശേഷിപ്പിച്ചത്. പ്രചാരവേലയിലൂടെ സത്യവിരുദ്ധമായ കാര്യങ്ങള്‍ അണികളെ വിശ്വസിപ്പിക്കുന്ന, നുണകളുടെ മുകളില്‍ കെട്ടിപ്പൊക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലും അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്ന് ഉറപ്പ്. രാജ്യത്തെ മുഴുവന്‍ പിആര്‍ ഏജന്‍സികളും ഒരുമിച്ച് ശ്രമിച്ചാലും അനിവാര്യമായ ആ അന്ത്യം തടയാനാവില്ല.

(മുന്‍ കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍.)

Tags: Sakhavu pushpanജനകീയ ജനാധിപത്യംKaizenPinarayi Vijayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസ് : പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

സര്‍ക്കാരിന് തിരിച്ചടി, ഡോ. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് റദ്ദാക്കി

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

വന്ദേമാതരം പാടി ഇന്ത്യൻ സായുധസേനയ്‌ക്ക് ആദരവുമായി ഐപിഎൽ ഫൈനൽ ചടങ്ങ് : ആവേശത്തോടെ ദേശീയ പതാക ഉയർത്തി ജനങ്ങൾ

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ആ ഭീഷണി മനസിലിരിക്കട്ടെ : ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഇന്ത്യയ്‌ക്ക് ഗുണമേയുള്ളു : പാക്ക് ഭീഷണിക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ

ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി

ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ്? എന്‍ജിഒകള്‍ ചോദ്യങ്ങളുമായി നുഴഞ്ഞുകയറുന്നു…ഹിന്ദി എന്ന് പറയാതെയുള്ള കനിമൊഴിയുടെ ഭഭബയ്‌ക്ക് കയ്യടി

മുടി വെട്ടിയില്ലെന്ന് കാട്ടി 14 പ്ലസ് ടു വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്താക്കിയെന്ന് പരാതി

പത്ത് ലക്ഷത്തോളം തേനീച്ചകളുമായി പോയ ട്രക്ക് മറിഞ്ഞു ; പ്രദേശത്തുനിന്ന് മാറിനിൽക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ലവ് ജിഹാദിനെതിരെ പൊരുതുന്ന കേരളത്തിലെ ക്രിസ്തീയ സംഘടനയായ കാസയുടെ ലോഗോ (വലത്ത്)

ഇന്ത്യ മുഴുവന്‍ തുര്‍ക്കിയെ എതിര്‍ക്കുമ്പോള്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കും ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കും തുര്‍ക്കിയുമായി ബന്ധമെന്ന് കാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies