Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുനാവായപ്പാലം: ഇ. ശ്രീധരന്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍

Janmabhumi Online by Janmabhumi Online
Sep 23, 2024, 07:36 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ഭാരതപ്പുഴയ്‌ക്ക് കുറുകേ പണിയുന്ന തവനൂര്‍- തിരുനാവായ പാലത്തിന്റെ അലൈന്‍മെന്റ് മാറ്റിപ്പണിയണമെന്ന് ആവശ്യപ്പെട്ട് ലോകപ്രസിദ്ധ സാങ്കേതിക വിദഗ്‌ദ്ധന്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ റിട്ട് നല്‍കി.

പാലത്തിന്റെ അലൈന്‍മെന്റ് മാറ്റിയാല്‍ നിര്‍മ്മാണച്ചെലവ് മൂന്നിലൊന്നായി കുറയ്‌ക്കാമെന്നും ഭരതപ്പുഴയുടെ തീരത്തെ സംസ്‌കൃതി സ്മാരകങ്ങള്‍ തകര്‍ക്കാതിരിക്കാമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അനേക കോടികളുടെ ആരാധനാ- വിശ്വാസത്തിന്റെ ഭാഗവും പുണ്യ സങ്കേതവുമായ തിരുനാവായ ബലിതര്‍പ്പണ സ്ഥാനത്തെ ത്രിമൂര്‍ത്തി ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കുന്നതോടൊപ്പം കുറ്റിപ്പുറം- ഗുരുവായൂര്‍ റെയില്‍വേ പാത വരുമ്പോള്‍ തടസമില്ലാത്ത ഗതാഗത സംവിധാനത്തിനും പാലത്തിന്റെ നിലവിലെ അലൈന്‍മെന്റ് മാറ്റുന്നത് സഹായകമാകുമെന്ന് ഇ. ശ്രീധരന്‍ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

2016 ഒക്ടോബര്‍ മാസമാണ് ഈ പാലംപണിക്ക് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പാലത്തിന്റെ നിര്‍മ്മാണ രീതിയും അലൈന്‍മെന്റും പുറത്തുവന്നതോടെ ഇ. ശ്രീധരന്‍ 2022 സപ്തംബര്‍ 19ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.

പാലം നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട സാങ്കേതിക കാര്യങ്ങളും ചെലവു ചുരുക്കാനുള്ള മാര്‍ഗങ്ങളും ഇതില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനും വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനും അദ്ദേഹം കത്തയച്ചു. മറുപടി ലഭിക്കാതായപ്പോള്‍ 2023 ഫെബ്രുവരി 18 ന് ഓര്‍മ്മപ്പെടുത്തല്‍ കത്തയച്ചു. അതിനോടും പ്രതികരിച്ചില്ല. പിന്നീട് 2024 ആഗസ്ത് 24 ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ഇ. ശ്രീധരന്റെ കത്തിനോടോ നിവേദനങ്ങളോടോ ഒരു പരിഗണനയും പിണറായി സര്‍ക്കാര്‍ കാട്ടിയില്ല. പ്രതിഷേധങ്ങളും നിര്‍ദ്ദേശങ്ങളും അവഗണിച്ച് സപ്തംബര്‍ എട്ടിന് പാലം നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു.

പൊതുജനങ്ങളും ഹിന്ദുഐക്യവേദിയടക്കമുള്ള സംഘടനകളും ഏറെ നാള്‍ നടത്തിയ പ്രക്ഷോഭ സമരങ്ങളും സര്‍ക്കാര്‍ വകവെച്ചില്ല. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, തവനൂരില്‍ കേരള ഗാന്ധി കേളപ്പജിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന സര്‍വോദയ സംഘം സ്മാരകം പൊളിച്ച് മാറ്റുകയും ചെയ്തു.

നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പാലത്തിന്റെ വഴി 200 മീറ്റര്‍ ഒരു വശത്തേക്ക് മാറ്റിയാല്‍ കേരള ഗാന്ധി കെ. കേളപ്പന്റെ സമാധി സ്ഥാനമെന്ന ചരിത്രപ്രസിദ്ധ സ്ഥാനവും ത്രിമൂര്‍ത്തിക്ഷേത്രമെന്ന പവിത്ര സ്ഥാനവും സംരക്ഷിക്കാവുന്നതേയുള്ളു.

തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവും സംഘമായെത്തി ഇ. ശ്രീധരനെ വഴി തടഞ്ഞ്, കാല്‍പിടിച്ച് അപേക്ഷിക്കുന്നുവെന്ന് വിശദീകരിച്ച് അതിന്റെ ദൃശ്യം പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ അതിനിടെ പ്രചരിപ്പിച്ചു. ജനങ്ങള്‍ ഇ. ശ്രീധരന് എതിരാണെന്നു വരുത്തിത്തീര്‍ക്കാനും മാനസികമായി സമ്മര്‍ദ്ദത്തിലാക്കാനുമായിരുന്നു ഇത്. പരോക്ഷമായ രാഷ്‌ട്രീയ ഭീഷണികൂടിയായിരുന്നു ഇത്. എന്നാല്‍ ‘അത് ജീവാപായ ഭീഷണിയാണെന്ന വാര്‍ത്തകളില്‍ കഴമ്പില്ല, അവര്‍ക്ക് പറയാനുള്ളത് അവര്‍ പറഞ്ഞു, എനിക്ക് പറയാനുള്ളത് ഞാനും പറയുന്നുവെന്നേ ഉള്ളുവെന്ന്’ ഇ. ശ്രീധരന്‍ ജന്മഭൂമിയോട് പറഞ്ഞു.

ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുകയും പുണ്യ സ്ഥലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പൊതുസമൂഹം.

Tags: e sreedharanKerala High courtTirunavaya Bridge
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിജിറ്റല്‍, സാങ്കേതിക വിസിമാര്‍; തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി

Kerala

ഡോ. സിസയുടെ ആനുകൂല്യങ്ങള്‍; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala

ഇഡിയെ കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ പരാതിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്

Kerala

സന്നിധാനത്തെ താമസക്കാരെക്കുറിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

Kerala

തിരുനാവായ-തവനൂര്‍ പാലം: ഇ. ശ്രീധരന്റെ നിവേദനം രണ്ടാഴ്ചയ്‌ക്കുള്ളില്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ധര്‍മ്മത്തിന്റെ ഫലപ്രാപ്തി

എന്‍ഐടികളില്‍ എംടെക്, എംആര്‍ക്, എംപ്ലാന്‍ പ്രവേശനത്തിന് കേന്ദ്രീകൃത കൗണ്‍സലിങ് (സിസിഎംടി-2025): ഒന്നാംഘട്ട രജിസ്‌ട്രേഷന്‍ ജൂണ്‍ 4 വരെ

ബംഗ്ലാദേശില്‍ പുതിയ കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു; നാലു പേർ മരിച്ചു, ആശുപത്രികളിൽ മരുന്നും കിടക്കകളും സജ്ജമാക്കാൻ നിർദേശം

ദക്ഷിണ വ്യോമസേനാ മേധാവിയായി എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന ചുമതലയേറ്റു

ജോലിക്ക് പകരം ഭൂമി; ലാലുവിന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി

ഛായാഗ്രാഹകന്‍ പ്രതീക് ഷായ്‌ക്കെതിരെ ലൈംഗികാരോപണം

തേനീച്ചക്കൂടുകളുമായി പോയ ട്രക്ക് മറിഞ്ഞപ്പോള്‍

തേനീച്ചക്കൂടുകള്‍ കയറ്റിയ ട്രക്ക് മറിഞ്ഞു; 25 കോടിയോളം തേനീച്ചകള്‍ പറന്നു പോയി, ജാഗ്രതാ നിര്‍ദേശം

താജിക്കിസ്ഥാനില്‍ ഹിമാനികളെക്കുറിച്ചുള്ള യുഎന്‍ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് സംസാരിക്കുന്നു

ഭീകരതയിലൂടെ കരാര്‍ ലംഘിച്ചത് പാകിസ്ഥാന്‍; യുഎന്നില്‍ രൂക്ഷ വിമര്‍ശനവുമായി ഭാരതം

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് ഇന്ന്, നെയ്യാട്ടം എട്ടിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies