Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തഥാഗതനിലേക്കൊരു തീര്‍ത്ഥയാത്ര

എസ്. രാജന്‍ ബാബു by എസ്. രാജന്‍ ബാബു
Sep 8, 2024, 05:47 pm IST
in Varadyam
ചൈത്യത്തിലുറങ്ങുന്ന മഹാസാന്ത്വനം (വെളിയം രാജീവ്) കറന്റ് ബുക്‌സ് - വില: 350/-

ചൈത്യത്തിലുറങ്ങുന്ന മഹാസാന്ത്വനം (വെളിയം രാജീവ്) കറന്റ് ബുക്‌സ് - വില: 350/-

FacebookTwitterWhatsAppTelegramLinkedinEmail

ജീവിതത്തില്‍ യാത്രകള്‍ പലതുണ്ട്. ഇന്ദ്രിയാനുഭവങ്ങള്‍ക്കായി പുറം പ്രകൃതിയിലേക്ക് നടത്തുന്ന മനുഷ്യന്റെ യാത്രകള്‍. അവനവനെ അറിയാന്‍ അകംപൊരുളിലേക്കുള്ള ആത്മീയ സഞ്ചാരങ്ങള്‍. പുതിയ തിരിച്ചറിവുകള്‍ പ്രദാനം ചെയ്യുന്ന, അനുഭവതലങ്ങളെ ദീപ്തമാക്കുന്ന അന്വേഷണാത്മക യാത്രകള്‍-വെളിയം രാജീവിന്റെ ‘ചൈത്യത്തിലുറങ്ങുന്ന മഹാ സാന്ത്വനം’ തിരിച്ചറിവിന്റെ പുതുബോധങ്ങളിലേക്ക് വായനക്കാരനെ എത്തിക്കുന്ന, ഒരു സഞ്ചാര സാഫല്യത്തിന്റെ അപൂര്‍വ്വ സുഭഗതയുള്ള അവശേഷിപ്പാണ്.

ബുദ്ധജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ട പുസ്തകങ്ങള്‍ അനവധിയാണ്. ഓരോന്നും വ്യത്യസ്ത ബുദ്ധന്മാരെയാണ് പുറംലോകത്തിന് പരിചയപ്പെടുത്തുന്നത്. പറഞ്ഞുകേട്ടതും അറിഞ്ഞനുഭവിച്ചതെന്ന് ആണയിട്ടതുമായ വിവരണങ്ങള്‍ പലതും കാലാകാലങ്ങളായി വായനക്കാര്‍ക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ട്. പാഠപുസ്തകങ്ങളില്‍ ബുദ്ധഭഗവാന് പരിവേഷങ്ങള്‍ അനവധിയുണ്ട്. അക്കാദമിക് പഠനങ്ങള്‍ക്കപ്പുറം ബുദ്ധകഥകളുടെ പാഠഭേദങ്ങള്‍ അനവധിയായിരുന്നു. വായനക്കാര്‍ സന്ദേഹങ്ങളാല്‍ പലപ്പോഴും വീര്‍പ്പുമുട്ടിയിരുന്നു.

അപദാനങ്ങളാല്‍ പൊതിഞ്ഞെടുത്ത തഥാഗതന്‍ മറ്റൊരവതാരമായും രൂപപ്പെട്ടു. ഗ്രന്ഥകാരനായ വെളിയം രാജീവ് അമാനുഷികതയുടെ ആടയാഭരണങ്ങളില്ലാതെ, എത്രയും ലളിതമായി, അത്രതന്നെ സത്യസന്ധമായി മഹാഗുരുവിനെ വായനക്കായി നല്‍കുകയാണ്. അന്വേഷകര്‍ നമുക്ക് പരിചയപ്പെടുത്തിയ ബുദ്ധന്‍, അക്കാദമിക ബുദ്ധിമാന്മാര്‍ അളന്നെടുത്ത ബുദ്ധന്‍-അതൊന്നുമല്ലാത്ത, ബുദ്ധമനസ്സ് ഉള്‍ക്കൊണ്ട് ആദ്യമായൊരാള്‍ യഥാര്‍ത്ഥബുദ്ധനെ അനുഭവിക്കുകയായിരുന്നു.

ബുദ്ധപഥങ്ങളിലേക്ക് എഴുത്തുകാരന്‍ നടത്തിയ കഠിനയാത്രകളിലൂടെ സ്വംശീകരിച്ച അസാധാരണമായ ഒരാത്മബോധത്തിന്റെ, പുസ്തകപകര്‍പ്പാണിത്. യാത്രികന്റെ മനസ്സില്‍ നിറയെ ബുദ്ധചൈതന്യമായിരുന്നു. മുന്‍പ് സഞ്ചരിച്ചവര്‍ താണ്ടിയ വഴികളായിരുന്നില്ല, ഗ്രന്ഥകാരന്റെ സഞ്ചാരപഥം. അതൊരു തിരിച്ചറിവിലേക്കുള്ള യാത്രയായിരുന്നു. അങ്ങനെയാണ് യഥാര്‍ത്ഥ ബുദ്ധന്‍ എഴുത്തുകാരന്റെ മനസ്സില്‍ ഉരുവം കൊണ്ടത്. കഠിന യാതനകളിലൂടെ സ്ഫുടപാകം വന്ന ധ്യാനബുദ്ധന്‍. സ്വയം പീഡനത്തിലൂടെയുള്ള മോക്ഷപ്രാപ്തി യുക്തിരഹിതമാണെന്ന പുതുവെളിച്ചത്താല്‍ സ്വയംപ്രകാശിതനായ ജ്ഞാനബുദ്ധന്‍. പണ്ടെങ്ങും ഒരു ബുദ്ധകഥനത്തിലും കാണാതിരുന്ന, മനുഷ്യരാശിയുടെ വെളിച്ചമായ മഹാഗുരുവിനെ, തന്റെ അലച്ചിലുകള്‍ക്കൊടുവില്‍ രാജീവിലെ അന്വേഷകന്‍ കണ്ടെത്തുകയായിരുന്നു.

അപദാനകഥകളുടെ അലൗകിക പ്രഭാവത്തില്‍നിന്നും ബുദ്ധന്‍ മോചിതനാകുന്ന ആനന്ദകരമായ കാഴ്ച ഈ കൃതിയിലുണ്ട്. ജേതിയന്‍ മലനിരകളിലെ ദുര്‍ഗ്ഗമങ്ങളായ തപോഭൂമിയില്‍ നിന്നും തിരിച്ചറിവുകളുടെ ബോധോദയത്തിലേക്കും അതുവഴി യാഥാര്‍ത്ഥ്യങ്ങളിലേക്കും ഇറങ്ങിവന്ന ബുദ്ധനെ നമുക്ക് പരിചയമുണ്ടായിരുന്നില്ല. പ്രത്യക്ഷ ബോധം സൂക്ഷിച്ചുകൊണ്ട് ധ്യാനത്തിന്റെ ആഴങ്ങളിലേക്കിറങ്ങി, പ്രപഞ്ചസത്തയെ കണ്ടെത്താനാകും എന്ന് ഗ്രഹിച്ച സിദ്ധാര്‍ത്ഥമുനിയെ, നിര്‍ഭാഗ്യവശാല്‍ നമുക്ക് അറിയാനായില്ല. ആത്മസമര്‍പ്പണത്തിലൂടെയുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ ശരിയായ ബുദ്ധനെ, കൃതഹസ്തതയോടെ ഈ ഗ്രന്ഥകാരന്‍ മിഴിവോടെ വരച്ചിട്ടിരിക്കുന്നു.

ബുദ്ധവിചാരങ്ങളും ദര്‍ശനവും ഇഴവേര്‍തിരിച്ച് പരിശോധിക്കുന്നുണ്ട് പുസ്തകത്തില്‍. ഗാന്ധി ദര്‍ശനത്തിന്റെ കാതല്‍ ഭഗവദ്ഗീതയല്ലെന്നും, ബുദ്ധ ദര്‍ശനങ്ങളായിരുന്നുവെന്നുമുള്ള നിലപാടില്‍ എഴുത്തുകാരന്‍ എത്തുന്നുണ്ട്. ബോധോദയം ഈശ്വരീമായ വെളിപാടല്ലെന്നും, നിരന്തര ചിന്തയുടെ ഫലമായുണ്ടായ മനുഷ്യയുക്തിയുടെ പൂര്‍ണതയാണെന്നും സമര്‍ത്ഥിക്കുന്നു. വായനക്കാരന് തനത് നിലപാടുകള്‍ രൂപപ്പെടുത്താനും ചിലതുണ്ട് പുസ്തകത്താളുകളില്‍. ചുരുക്കത്തില്‍ നാനാവിധമായ ആലോചനാമൃതം നല്‍കുന്ന, ‘ചൈതന്യത്തിലുറങ്ങുന്ന മഹാസാന്ത്വനം.’

ഈ പുസ്തകം വ്യത്യസ്തമാകുന്നത് രചനാരീതി കൊണ്ടാണ്. ലളിതവും അതേസമയം മനോഹരവുമായ ഭാഷ. കുറിയ വാചകങ്ങള്‍ക്ക് ഒരു മുക്തകത്തിന്റെ ഭാവ ഭംഗിയും കരുത്തും. ആഖ്യാനം പകരുന്ന ഭാവഗരിമ. പതിനൊന്നദ്ധ്യായങ്ങളായി പരക്കുന്ന, അതിസൂക്ഷ്മവും പഠനാര്‍ഹവുമാകുന്ന ചരിത്രകഥനം വായനയെ ആസ്വാദ്യമാക്കുംവിധം രചനാഗാത്രത്തില്‍ അവിടവിടെ ഇഴചേരുന്ന നര്‍മ്മത്തില്‍ നൂലുകള്‍.

അപൂര്‍വ്വമായ വായനാനുഭവമാണ് കൃതിയിലൂടെ പകര്‍ന്നുകിട്ടുന്നത്. ഒപ്പം ആശ്വാസവും. ബുദ്ധമാര്‍ഗ്ഗത്തെക്കുറിച്ച് നാളിതുവരെയുണ്ടായിരുന്ന സന്ദേഹങ്ങള്‍ ഒഴിഞ്ഞുപോയതിലുള്ള ആശ്വാസം. ആദ്യപതിപ്പിന് തൊട്ടുപിന്നാലെ രണ്ടാംപതിപ്പും പുറത്തുവന്നതുതന്നെ പുസ്തക സ്വീകാര്യതയുടെ സൂചനയാണ്. മൗലിക സ്പര്‍ശവും മേദസ്സില്ലാത്ത, മനസ്സിലേക്ക് പെയ്തിറങ്ങും വിധമുള്ള ഭാഷയും ഉള്ളടക്കത്തിന്റെ സംവേദനക്ഷമതയുടെ പുതിയ ഉയരങ്ങളിലേക്ക് പുസ്തകത്തെക്കൊണ്ടെത്തിക്കുമെന്നതില്‍ സംശയമേതുമില്ല.

Tags: PilgrimageTathagata
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവല്ലം വാര്‍ഡില്‍ നടന്ന ജനസദസില്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എസ് മധുസുദനന്‍ നായര്‍ സംസാരിക്കുന്നു
Thiruvananthapuram

തീര്‍ത്ഥഘട്ടം മലിനമാകാതിരിക്കാന്‍ നടപടി വേണം

India

ഔറംഗാബാദിൽ പ്രയാഗ്‌രാജിൽ നിന്നും യാത്രതിരിച്ച ഹിന്ദു തീർത്ഥാടകരുടെ ബസിന് നേർക്ക് അജ്ഞാതരുടെ ആക്രമണം : ജനാലച്ചില്ലുകൾ തകർന്നു

Kerala

കാലേകൂട്ടി നടത്തിയ തയാറെടുപ്പുകള്‍ മണ്ഡലതീര്‍ഥാടനകാലം സുഗമമാക്കി: മന്ത്രി വി എന്‍ വാസവന്‍

Kerala

ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് അപകടം : ഒരാൾ മരിച്ചു : മൂന്ന് പേർക്ക് ഗുരുതര പരിക്ക്

India

പഞ്ചാബ് പ്രവിശ്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ 84 ഇന്ത്യൻ തീർത്ഥാടകർക്ക് വിസകൾ അനുവദിച്ച് പാകിസ്ഥാൻ 

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies