Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഖ്യമന്ത്രിയുടെ മൗനം സംശയകരം; വിവാദങ്ങള്‍ സ്വര്‍ണക്കടത്തിന്റെ തുടര്‍ച്ച

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Sep 8, 2024, 03:30 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: എഡിജിപി അജിത്കുമാറിനെതിരേ പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് പുറത്താകുന്നത് സ്വര്‍ണക്കടത്തിലെ കൂടുതല്‍ അണിയറ രഹസ്യങ്ങള്‍. ആരോപണങ്ങളെല്ലാമെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാരിലേക്ക്. ആരോപണ, പ്രത്യാരോപണങ്ങള്‍ കടുക്കുമ്പോഴും മുഖ്യമന്ത്രി തുടരുന്ന മൗനം എങ്ങനെയെങ്കിലും തലയൂരാനുള്ള പെടാപ്പാടെന്നും ആക്ഷേപം. സ്വര്‍ണക്കടത്തു വീണ്ടും സജീവ ചര്‍ച്ചയാകുന്നത് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

ചില പോലീസ് ഉന്നതര്‍ക്കു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഭരണപക്ഷ എംഎല്‍എ പി.വി. അന്‍വറിന്റെ ആരോപണം പുറത്തുവന്നതിനു പിന്നാലെ ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തുകേസിലെ കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചയാകുന്നു. കള്ളക്കടത്തു മുതല്‍ പങ്കുവയ്‌ക്കുന്നതിലെ തര്‍ക്കമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കാതല്‍ എന്നാണ് വിലയിരുത്തല്‍. നയതന്ത്ര ചാനല്‍ വഴി 21 തവണയായി 169 കിലോ സ്വര്‍ണം കടത്തിയതായാണ് കണ്ടെത്തല്‍.

സ്വര്‍ണക്കടത്തിലൂടെയുള്ള പണം കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും എത്തുന്നുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി. ജലീല്‍, മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്‌തെന്നുമുള്ള രഹസ്യമൊഴി നല്കിയിരുന്നതായി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.

എഡിജിപി അജിത്കുമാര്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ആളാണെന്നാണ് പി.വി. അന്‍വര്‍ ആരോപിച്ചത്. അതിനു പിന്നാലെ സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്, തന്നെ കേരളത്തില്‍ നിന്നു നാഗാലാന്‍ഡിലെത്തിച്ച് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും ബെംഗളൂരുവിലേക്കു കടത്തിയതിനു പിന്നില്‍ അന്നു വിജിലന്‍സ് മേധാവിയായിരുന്ന എഡിജിപി അജിത്കുമാറും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമാണെന്നുമാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ബിരിയാണിച്ചെമ്പില്‍ സ്വര്‍ണമെത്തിച്ചെന്നുമുള്ള ആരോപണത്തിനു കരുത്തു പകരുന്നതാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ മിണ്ടരുതെന്ന് സ്വപ്‌ന സുരേഷിനെ അജിത്കുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന വിവരം.

മാധ്യമ പ്രവര്‍ത്തകനും ബിലീവേഴ്‌സ് ചര്‍ച്ച് ഡയറക്ടറുമാണെന്ന് ശിവശങ്കര്‍ സ്വപ്‌നയ്‌ക്കു പരിചയപ്പെടുത്തിയ ഷാജ് കിരണുമായും അജിത്കുമാറിനു ബന്ധമുണ്ടായിരുന്നു. സ്വപ്
ന സുരേഷിന്റെ സുഹൃത്തും സ്വര്‍ണക്കടത്തുകേസിലെ. കൂട്ടുപ്രതിയുമായ പി.എസ്. സരിത്തിനെ സ്വപ്‌നയുടെ വീട്ടില്‍ നിന്നു പോലീസ് പിടിച്ച ദിവസം 19 തവണ ഷാജ് കിരണുമായി അജിത്കുമാര്‍ സംസാരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റിയതാണ്. എന്നാല്‍ വിജയ് സാഖറെ ഡെപ്യൂട്ടേഷനില്‍ എന്‍ഐഎയിലേക്കു പോയ ഒഴിവിലേക്ക് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി അജിത് കുമാറിനെ നിയമിക്കുകയായിരുന്നു. ഇതിനിടെയാണ് വിവാദങ്ങള്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവച്ചെന്ന് മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ തുറന്നുപറച്ചില്‍.

Tags: Pinarayi VijayanGold Smugglingpolitical controversiesChief Minister's silence
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

Kerala

പി.കെ. ശ്രീമതി എകെജി ഭവനില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് പിണറായി

Kerala

മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ നിന്നും പിന്മാറി ഗവർണർമാർ; ക്ഷണിച്ചിരുന്നത് കേരള, ബംഗാൾ, ഗോവ ഗവർണർമാരെ

Kerala

‘ത്യാഗപൂർണ്ണമായ ജീവിതം, സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി കെ കെ രാഗേഷ്

പുതിയ വാര്‍ത്തകള്‍

രാജ്യസുരക്ഷക്കായി 24 മണിക്കൂറും 10 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നു ; ഐഎസ്ആര്‍ഒയുടെ പ്രവർത്തന മികവ്  എടുത്ത് പറഞ്ഞ് വി നാരായണന്‍ 

എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

പാകിസ്ഥാനിൽ നിന്നും ബുള്ളറ്റുകള്‍ വന്നാല്‍ തിരിച്ച് ഷെല്ലുകള്‍ അയക്കണം ; സൈന്യത്തിന് കർശന നിർദ്ദേശം നൽകി പ്രധാനമന്ത്രി

ആര്‍എസ്എസ് കോതമംഗലം ഖണ്ഡ് കാര്യാലയം അഖില ഭാരതീയ കുടുംബപ്രബോധന്‍ സംയോജക് പ്രൊഫ. രവീന്ദ്ര ജോഷി ഉദ്ഘാടനം ചെയ്യുന്നു. ഖണ്ഡ് സംഘചാലക് ഇ.എന്‍. നാരായണന്‍, മൂവാറ്റുപുഴ സംഘ ജില്ല സംഘചാലക് ഇ.വി. നാരായണന്‍, വി. വിശ്വരാജ് എന്നിവര്‍ സമീപം

കുടുംബ സങ്കല്‍പ്പത്തിലാണ് ഭാരത സംസ്‌കൃതിയുടെ നിലനില്‍പ്പ്: പ്രൊഫ.രവീന്ദ്ര ജോഷി

കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും

വ്യോമിക സിങ്ങിന്റേയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ എക്‌സ് അക്കൗണ്ടുകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പതാക,  വേള്‍ഡ് ബലൂച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. നൈല ഖാദ്രി ബലോച്

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

ആണവോര്‍ജ്ജവും വികസിത ഭാരതവും

പാകിസ്ഥാന്‍ അക്രമികളുടെ ആള്‍ക്കൂട്ടം

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies