Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ മൗനം സംശയകരം; വിവാദങ്ങള്‍ സ്വര്‍ണക്കടത്തിന്റെ തുടര്‍ച്ച

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Sep 8, 2024, 03:30 am IST
in Kerala

തിരുവനന്തപുരം: എഡിജിപി അജിത്കുമാറിനെതിരേ പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് പുറത്താകുന്നത് സ്വര്‍ണക്കടത്തിലെ കൂടുതല്‍ അണിയറ രഹസ്യങ്ങള്‍. ആരോപണങ്ങളെല്ലാമെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാരിലേക്ക്. ആരോപണ, പ്രത്യാരോപണങ്ങള്‍ കടുക്കുമ്പോഴും മുഖ്യമന്ത്രി തുടരുന്ന മൗനം എങ്ങനെയെങ്കിലും തലയൂരാനുള്ള പെടാപ്പാടെന്നും ആക്ഷേപം. സ്വര്‍ണക്കടത്തു വീണ്ടും സജീവ ചര്‍ച്ചയാകുന്നത് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

ചില പോലീസ് ഉന്നതര്‍ക്കു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഭരണപക്ഷ എംഎല്‍എ പി.വി. അന്‍വറിന്റെ ആരോപണം പുറത്തുവന്നതിനു പിന്നാലെ ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തുകേസിലെ കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചയാകുന്നു. കള്ളക്കടത്തു മുതല്‍ പങ്കുവയ്‌ക്കുന്നതിലെ തര്‍ക്കമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കാതല്‍ എന്നാണ് വിലയിരുത്തല്‍. നയതന്ത്ര ചാനല്‍ വഴി 21 തവണയായി 169 കിലോ സ്വര്‍ണം കടത്തിയതായാണ് കണ്ടെത്തല്‍.

സ്വര്‍ണക്കടത്തിലൂടെയുള്ള പണം കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും എത്തുന്നുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി. ജലീല്‍, മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്‌തെന്നുമുള്ള രഹസ്യമൊഴി നല്കിയിരുന്നതായി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.

എഡിജിപി അജിത്കുമാര്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ആളാണെന്നാണ് പി.വി. അന്‍വര്‍ ആരോപിച്ചത്. അതിനു പിന്നാലെ സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്, തന്നെ കേരളത്തില്‍ നിന്നു നാഗാലാന്‍ഡിലെത്തിച്ച് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും ബെംഗളൂരുവിലേക്കു കടത്തിയതിനു പിന്നില്‍ അന്നു വിജിലന്‍സ് മേധാവിയായിരുന്ന എഡിജിപി അജിത്കുമാറും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമാണെന്നുമാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ബിരിയാണിച്ചെമ്പില്‍ സ്വര്‍ണമെത്തിച്ചെന്നുമുള്ള ആരോപണത്തിനു കരുത്തു പകരുന്നതാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ മിണ്ടരുതെന്ന് സ്വപ്‌ന സുരേഷിനെ അജിത്കുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന വിവരം.

മാധ്യമ പ്രവര്‍ത്തകനും ബിലീവേഴ്‌സ് ചര്‍ച്ച് ഡയറക്ടറുമാണെന്ന് ശിവശങ്കര്‍ സ്വപ്‌നയ്‌ക്കു പരിചയപ്പെടുത്തിയ ഷാജ് കിരണുമായും അജിത്കുമാറിനു ബന്ധമുണ്ടായിരുന്നു. സ്വപ്
ന സുരേഷിന്റെ സുഹൃത്തും സ്വര്‍ണക്കടത്തുകേസിലെ. കൂട്ടുപ്രതിയുമായ പി.എസ്. സരിത്തിനെ സ്വപ്‌നയുടെ വീട്ടില്‍ നിന്നു പോലീസ് പിടിച്ച ദിവസം 19 തവണ ഷാജ് കിരണുമായി അജിത്കുമാര്‍ സംസാരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റിയതാണ്. എന്നാല്‍ വിജയ് സാഖറെ ഡെപ്യൂട്ടേഷനില്‍ എന്‍ഐഎയിലേക്കു പോയ ഒഴിവിലേക്ക് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി അജിത് കുമാറിനെ നിയമിക്കുകയായിരുന്നു. ഇതിനിടെയാണ് വിവാദങ്ങള്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവച്ചെന്ന് മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ തുറന്നുപറച്ചില്‍.

Tags: Pinarayi VijayanGold Smugglingpolitical controversiesChief Minister's silence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.