Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടതുഭരണത്തിന്റെ ഇരുട്ടടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 09:20 pm IST
in Editorial

അത്തം കറുത്താല്‍ ഓണം വെളുക്കും എന്നാണ് പഴമൊഴി. എന്നാല്‍ മലയാളികള്‍ക്ക് ഇക്കുറി അതിനുള്ള സാധ്യതയില്ല. അവര്‍ക്ക് ഓണവും കറുത്തതായിരിക്കും. അത്തം ദിനത്തില്‍ പ്രാബല്യത്തിലാവുന്ന വിധത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഇടതുമുന്നണി സര്‍ക്കാര്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്. അരി, പഞ്ചസാര, പരിപ്പ് എന്നിവയുടെ വില സപ്ലൈകോ വന്‍തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നു. ഓണക്കാലത്തെ വിപണി ഇടപെടലിനുള്ള സപ്ലൈകോയുടെ ഓണം ഫെയര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ദിവസം തന്നെയാണ് അരി ഉള്‍പ്പെടെ സബ്‌സിഡി സാധനങ്ങള്‍ക്കുള്ള വില സപ്ലൈകൊ വര്‍ധിപ്പിച്ചിരിക്കുന്നത്. പൊതുവിപണിയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവിലയാണ്. അരിയുടെയും മറ്റും വിലകള്‍ യാതൊരു മാനദണ്ഡവുമില്ലാതെ അടിക്കടി വര്‍ധിപ്പിക്കുകയായിരുന്നു. കുറഞ്ഞ വരുമാനക്കാര്‍ക്കും കൂലിപ്പണി ചെയ്യുന്നവര്‍ക്കുമൊക്കെ പൊതുവിപണിയെ ആശ്രയിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇവര്‍ക്ക് ഒരു പരിധിവരെയെങ്കിലും ആശ്വാസം നല്‍കുന്നത് റേഷന്‍കടകളില്‍നിന്നും, സപ്ലൈകോ വഴിയും മറ്റും ലഭിക്കുന്ന അരിയാണ്. പൊതുവിപണിയില്‍ ഇടപെടുമെന്നും, വില വര്‍ധന നിയന്ത്രിക്കുമെന്നുമൊക്കെ ഇടതുമുന്നണി സര്‍ക്കാരിലെ മന്ത്രിമാര്‍ ഇടക്കിടെ പ്രഖ്യാപിക്കാറുള്ളതാണെങ്കിലും എട്ട് വര്‍ഷം പൂര്‍ത്തിയാവാന്‍ പോകുന്ന എല്‍ഡിഎഫ് ഭരണത്തില്‍ ഒരിക്കല്‍പോലും ഇത് സംഭവിച്ചിട്ടില്ല. സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടിയാലും വ്യാപാരികളെ പിണക്കരുതെന്നതാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരിന്റെ നയം. സാധനവില വര്‍ധിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരാണിതെന്ന് പ്രത്യേകം ഓര്‍ക്കണം.

കുറുവ അരിക്കും മട്ട അരിക്കും പച്ചരിക്കും ഒരുമിച്ചാണ് സപ്ലൈകോ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ പഞ്ചസാരയ്‌ക്കും തുവരപ്പരിപ്പിനും വില വര്‍ധിപ്പിച്ചിരിക്കുന്നു. പതിമൂന്നിനം സബ്‌സിഡി സാധനങ്ങള്‍ക്കു പുറമെ 200 ലേറെ നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സപ്ലൈകോ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞതിന്റെ മൂന്നാം ദിവസമാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയെന്നോണം സപ്ലൈകോ വില വര്‍ധന വരുത്തിയത്. ഭക്ഷ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ലെന്നു മാത്രമല്ല ഇവിടെ വ്യക്തമാവുന്നത്. ജനക്ഷേമം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന് യാതൊരു താല്‍പ്പര്യവുമില്ല എന്നുകൂടിയാണ്. സാധാരണ ജനങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നോ, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചാല്‍ അവരുടെ ജീവിതം ദുസ്സഹമാകുന്നതിനെക്കുറിച്ചോ അറിയാത്ത ഭക്ഷ്യമന്ത്രി ജനങ്ങള്‍ക്ക് ഒരു ഭാരമാണ്. അവശ്യസാധനങ്ങളുടെ വില നിയന്ത്രണം ഇടതുമുന്നണി സര്‍ക്കാരിന്റെ അജണ്ടയിലില്ല എന്നതാണ് വാസ്തവം. ഇതേക്കുറിച്ച് മുഖ്യമന്ത്രിയോ മന്ത്രിമാരോ സംസാരിക്കുന്നത് ആരും കേട്ടിട്ടില്ല. വില വര്‍ധിച്ചാലും ഇല്ലെങ്കിലും അത് തങ്ങളെ ബാധിക്കാന്‍ പോകുന്നില്ലെന്ന് ഇക്കൂട്ടര്‍ക്ക് നന്നായറിയാം. വില വര്‍ധന പ്രതികൂലമായി ബാധിക്കുന്നത് അസംഘടിത വിഭാഗങ്ങളെയാണ്. ഇവര്‍ തങ്ങളെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും മന്ത്രിമാര്‍ക്ക് അറിയാം. ഇനിയൊരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ കപട വാഗ്ദാനങ്ങള്‍ നല്‍കി സാധാരണ ജനങ്ങളെ പറ്റിക്കാമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.

സപ്ലൈകോയുടെ വില വര്‍ധനവിനെ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ന്യായീകരിക്കുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഏഴ് വര്‍ഷത്തിനുശേഷമുള്ള നാമമാത്ര വര്‍ധനയാണിതെന്ന മന്ത്രിയുടെ വാദഗതി അടിസ്ഥാനരഹിതമാണ്. പല ഘട്ടങ്ങളിലും സപ്ലൈകോ സാധന വില വര്‍ധിപ്പിച്ചിട്ടുണ്ട്. പര്‍ച്ചേസ് വില കൂടിയതിനാലാണ് വിപണിയെ നിയന്ത്രിക്കാനാവാതെ വില വര്‍ധിപ്പിക്കേണ്ടിവന്നതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ല. സപ്ലൈകോയെ നിലനിര്‍ത്താനാണ് വില വര്‍ധനയെന്നും ഭക്ഷ്യമന്ത്രി പറയുന്നു. ബിവറേജസ് കോര്‍പ്പറേഷനിലെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വത്തെക്കുറിച്ച് പറഞ്ഞ് മദ്യനിയന്ത്രണങ്ങള്‍ ഓരോന്നായി എടുത്തുകളഞ്ഞ് കേരളത്തെ കുടിപ്പിച്ചുകൊല്ലുന്നതുപോലെയാണിതും. ഓണക്കാലത്ത് നിത്യോപയോഗ സാധന വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ 225 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനായി ബജറ്റ് വിഹിതത്തിനു പുറമെ 120 കോടിയാണ് സപ്ലൈകോക്ക് അധികമായി അനുവദിച്ചത്. എന്നാല്‍ ഇതുകൊണ്ടൊന്നും യാതൊരു പ്രയോജനവും ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്ന് ഇപ്പോഴത്തെ സപ്ലൈകോ വില വര്‍ധന തെളിയിക്കുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെയും ഭക്ഷ്യവകുപ്പിന്റെയും പ്രവര്‍ത്തനത്തില്‍ യാതൊരു സുതാര്യതയുമില്ല. അധികാരം ആസ്വദിക്കുന്നതല്ലാതെ ഭരണം ജനോപകാരപ്രദമാക്കാന്‍ യാതൊന്നും ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്യുന്നില്ല എന്നാണ് ഇതില്‍നിന്നൊക്കെ മനസ്സിലാകുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നിടത്തോളം ഇതിനൊന്നും യാതൊരു മാറ്റവും വരാന്‍ പോകുന്നില്ല. സാധാരണ ജനങ്ങള്‍ക്ക് സൈ്വരമായി ജീവിക്കാന്‍ മാത്രമല്ല, അരിയാഹാരം കഴിക്കാന്‍ പോലും ഈ സര്‍ക്കാര്‍ ഒരു പ്രതിബന്ധമാണ്.

 

Tags: PICKOnam celebrationSupplyco storesprice of daily use items
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

US

കേരളത്തനിമയോടെ ഓണം ആഘോഷിച്ച് ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസ്

Kerala

വേടന് വീണ്ടും വേദിയൊരുക്കി സര്‍ക്കാര്‍; കോന്നിയിലെ കരിയാട്ടം ഫെസ്റ്റില്‍ പങ്കെടുക്കും, പരിപാടി എംഎല്‍എ കെ.യു. ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ

റൂറല്‍ എസ്പി സുദര്‍ശന്‍.കെ.എസ് അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കുന്നു
Thiruvananthapuram

ഉറ്റവര്‍ ഉപേക്ഷിച്ചെങ്കിലും ഇവര്‍ക്കുമുണ്ട് ഓണം; മഹാബലിയെത്തും ഇവരെക്കാണാന്‍

World

ഭാരതം ഇനി ബഹുധ്രുവ ലോകത്തിന്റെ കേന്ദ്രബിന്ദു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.