Kerala

മയക്കുമരുന്ന് മാഫിയ അടക്കി വാഴുന്ന അന്യസംസ്ഥാന തൊഴിലാളികൾ ; ഓപ്പറേഷൻ ഡി ഹണ്ടിൽ പിടിയാകുന്നവർ ചോദ്യ ചിഹ്നമാകുമ്പോൾ

ക്രമസമാധാന ചുമതലയുള്ള ഏഡിജിപി എം.ആർ അജിത് കുമാറിൻ്റെ നിർദ്ദേശത്താലാണ് ഡി ഹണ്ട് നടക്കുന്നത്

Published by

ആലുവ : മയക്കുമരുന്നിതെരിയുള്ള നടപടിയായ ഓപ്പറേഷൻ ഡി ഹണ്ടിൽ റൂറൽ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 183കേസുകൾ. 205 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

ക്രമസമാധാന ചുമതലയുള്ള ഏഡിജിപി എം.ആർ അജിത് കുമാറിന്റെ നിർദ്ദേശത്താലാണ് ഡി ഹണ്ട് നടക്കുന്നത്. 20ന് ആണ് പരിശോധനകൾ ആരംഭിച്ചത്. എട്ട് കിലോ കഞ്ചാവ് ,112 ഗ്രാം ബ്രൗൺഷുഗർ, ഇരുപത്തിയൊന്ന് ഗ്രാം ഹെറോയിൻ എന്നിവയാണ് പിടികൂടിയത്. ആലുവയിൽ 3 കിലോ, പുത്തൻ കുരിശിൽ രണ്ടരക്കിലോ , എടത്തലയിൽ ഒന്നരക്കിലോ വീതം കഞ്ചാവും വരാപ്പുഴയിൽ 110 ഗ്രാം ബ്രൗൺഷുഗറും, എടത്തലയിൽ നിന്ന് 19 ഗ്രാം ബ്രൗൺഷുഗറും പിടികൂടി.

മയക്കുമരുന്ന് കേസിലെ മുൻകുറ്റവാളികളടക്കം 312 പേരെ പരിശോധിച്ചു. നൂറ്റിപ്പത്ത് ഗ്രാം ബ്രൗൺഷുഗറുമായി ആസാം നാഗോൺ സ്വദേശി ഇക്ബാൽ അഹമ്മദിനെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം രുപയും കണ്ടെടുത്തു. പിടികൂടിയ മയക്കുമരുന്നിന് പതിനഞ്ച് ലക്ഷത്തോളം രൂപ വില വരും കടമക്കുടി കോതാടുള്ള വാടക വീട്ടിൽ നിന്നാണ് മാരക സ്വഭാവമുള്ള ബ്രൗൺഷുഗർ പിടികൂടിയത്.

പ്രത്യേക പായ്‌ക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. അസാമിൽ നിന്ന് തീവണ്ടി മാർഗം നാട്ടിലെത്തിച്ച് ചെറിയ പായ്‌ക്കറ്റുകളിലാക്കി ഇതര സംസ്ഥാനത്തൊഴിലാളികൾക്കും, തദ്ദേശീയർക്കുമാണ് വിൽപ്പന. 19 ഗ്രാം ഹെറോയിനുമായി ആസാം നാഗോൺ ബാസിയാഗാവ് സ്വദേശികളായ അൻവർ ‘ഹുസൈൻ നജ്മുൽ അലി എന്നിവരെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു.

പുക്കാട്ടുപടി വയർ റോപ്സ് ജംഗ്ഷനിൽ വെച്ചാണ് ഇവർ പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പനയ്‌ക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്ന്. എടത്തല പോലീസ് കഴിഞ്ഞ രാത്രിയിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവരെ പിടികൂടിയത്. കൃത്യത്തിനായി ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

ആലുവയിൽ മൂന്ന് കിലോ കഞ്ചാവുമായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോദഗിരി സ്വദേശി പിൻ്റു മണ്ഡലിനെ ആലുവ പോലീസ് പിടികൂടി. ചവറുപാടം ഭാഗത്ത് കഞ്ചാവ് വിൽപ്പനക്കെത്തിച്ചപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിലോയ്‌ക്ക് 3000 രൂപയ്‌ക്ക് വാങ്ങി ഇവിടെ തീവണ്ടി മാർഗം എത്തിച്ച് 30000 രൂപയ്‌ക്കാണ് വിൽപ്പന.

ഇതര സംസ്ഥാനത്തൊഴിലാളികൾക്കിടയിലാണ് കച്ചവടം. കഴിഞ്ഞ രാത്രി നടന്ന പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് റൂറൽ ജില്ലയിൽ പരിശോധന നടക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by