Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍എസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക്ക് ആദ്യമായി കേരളത്തില്‍; 32 സംഘടനകളുടെ ദേശീയ ഭാരവാഹികള്‍ പങ്കെടുക്കും

Janmabhumi Online by Janmabhumi Online
Aug 30, 2024, 10:07 pm IST
in Kerala
ആര്‍എസ്എസ് സമന്വയ ബൈഠക് നടക്കുന്ന വാളയാര്‍ അഹല്യ ക്യാമ്പസിലെ പുനര്‍ജനി ഹാള്‍

ആര്‍എസ്എസ് സമന്വയ ബൈഠക് നടക്കുന്ന വാളയാര്‍ അഹല്യ ക്യാമ്പസിലെ പുനര്‍ജനി ഹാള്‍

FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: പ്രവര്‍ത്തനപന്ഥാവില്‍ ഒരു നൂറ്റാണ്ടിനോടടുക്കുന്ന വേളയില്‍ ആര്‍എസ്എസിന്റെ അഖിലഭാരതീയ സമന്വയ ബൈഠക്കിന് കേരളം വേദി. . ആദ്യമായാണ് ബൈഠക്കിന് കേരളം വേദിയാകുന്നത്.

വിശാലമായ അഹല്യ കാമ്പസിലെ 1000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള പുനര്‍ജനി ഹാളിലാണ് ആഗസ്ത് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ  ബൈഠക്ക് നടക്കുന്നത്. 28, 29, 30 തീയതികളിലായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ആര്‍എസ്എസ് ദേശീയ ഭാരവാഹികള്‍ പങ്കെടുത്ത ദേശീയ നേതൃയോഗവും നടന്നു.

കഴിഞ്ഞവര്‍ഷം പൂനെയിലാണ് സമന്വയ ബൈഠക്ക് നടന്നത്.

ആര്‍എസ്എസ് ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സാമൂഹ്യ പരിവര്‍ത്തനത്തിനായി പരിശ്രമിക്കുന്ന 32 വിവിധ സംഘടനകളുടെ ദേശീയ ഭാരവാഹികൾ യോഗത്തില്‍ പങ്കെടുക്കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഘത്തിന്റെ ചുമതലയുള്ള 90 അഖില ഭാരതീയ കാര്യകർത്താക്കളും മറ്റ് സംഘടനകളുടെ ദേശീയ അദ്ധ്യക്ഷന്‍, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി, മറ്റു പ്രധാന ദേശീയ ഭാരവാഹികളായ 230 പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

. ജനാധിപത്യ മാര്‍ഗത്തിലൂടെ സാമൂഹ്യ പരിഷ്‌കരണത്തിനായി ഓരോ സംഘടനയും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെയും മേഖലകളെയും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനകളുടെ പ്രവര്‍ത്തന അനുഭവവും സംഘടനാ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാവും. വ്യത്യസ്ത രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്കുണ്ടായ അനുഭവങ്ങള്‍, പ്രശ്‌നങ്ങള്‍, നേട്ടങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ദേശീയ പ്രാധാന്യമുള്ള മറ്റ് വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സുനില്‍ ആംബേകര്‍ വിശദീകരിച്ചു. സാമൂഹ്യ വിഷയങ്ങള്‍, ദേശസുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍,ബംഗ്‌ളാദേശിലെ ന്യൂനപക്ഷ വേട്ട തുടങ്ങിയവയും ചര്‍ച്ചയാകും. 2025 വിജയശമി മുതല്‍ 2026 വിജയദശമി വരെ ആര്‍എസ്എസ് ശതാബ്ദിയാണ്. ഇതിന്റെ ഭാഗമായി സാമൂഹ്യ ജീവിതത്തില്‍ വലിയ പരിവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. പ്രധാനമായും അഞ്ച് മേഖലകളെ കേന്ദ്രീകരിച്ചാണ് പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. സാമൂഹ്യ സമരസത എന്നതിലൂടെ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളും സംഘടനകളും വ്യക്തികളും തമ്മിലുള്ള അകലം കുറയ്‌ക്കുകയും അടുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.

സാമൂഹ്യ ജീവിതത്തില്‍ പരസ്പര സഹകരണം, വിശ്വാസം എന്നിവ വര്‍ദ്ധിപ്പിക്കണം. കുടുംബ ശാക്തീകരണമെന്നത് സാമൂഹ്യജീവിതത്തിന്റെ അത് വഴി രാഷ്‌ട്ര ജീവിതത്തിന്റെയും അടിത്തറ ശക്തിപ്പെടുത്തുന്ന തരത്തില്‍ കുടുംബങ്ങളെ ധാര്‍മികമായി ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പര്യാവരണ ബോധവൽക്കരണത്തിലൂടെ പ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കും. സ്വദേശി എന്നതിലൂടെ രാഷ്‌ട്ര ജീവിതത്തിന്റെ സമസ്ത മേഖലയിലും സ്വത്വബോധം നേടണം എന്നതാണ് ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിടുമ്പോഴും രാജ്യം മറ്റുള്ളവരെ ആശ്രയിക്കുന്ന സാഹചര്യമുണ്ട്. ഇതിനുപകരം എല്ലാ രംഗങ്ങളിലും സ്വാശ്രയത്വം കൈവരിക്കുന്ന സമൂഹവും രാജ്യവുമായി മാറണം. പൗരധര്‍മ്മം എന്നതിലൂടെ സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലും അവകാശങ്ങൾക്കൊപ്പം കടമകളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്ന ആശയം പ്രചരിപ്പിക്കും.

അടിസ്ഥാന അവകാശങ്ങളെപോലെ തന്നെ എല്ലാവര്‍ക്കും അടിസ്ഥാന കടമകളും ഉണ്ടെന്ന് ഓര്‍മ്മിക്കണം. രാഷ്‌ട്രജീവിതത്തെ ശക്തിപ്പെടുത്താന്‍ മൗലിക അവകാശങ്ങളെ പോലെ പൗരന്മാരുടെ കടമകളും പ്രധാനമാണ്. ഈ അഞ്ച് രംഗങ്ങളിലും രാജ്യവ്യാപകമായി വലിയ പരിവര്‍ത്തന പരിശ്രമങ്ങളാണ് സംഘം ശതാബ്ദി വര്‍ഷത്തില്‍ ലക്ഷ്യമിടുന്നതെന്ന് സുനില്‍ ആംബേകര്‍ വിശദീകരിച്ചു.

വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സംഘത്തിന്റെ ഇതേ ലക്ഷ്യത്തിന് അനുസൃതമായ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യും. പ്രവര്‍ത്തന മാര്‍ഗരേഖ സംബന്ധിച്ച ചര്‍ച്ചകള്‍ മൂന്ന് ദിവസത്തെ യോഗത്തില്‍ നടക്കും. നാളെ രാവിലെ 9ന് ആരംഭിക്കുന്ന യോഗത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ , അരുണ്‍ കുമാര്‍, അലോക് കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ എന്നിവര്‍ പങ്കെടുക്കും. ആർ എസ് എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ആർ എസ് എസ് അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് പ്രദീപ് ജോഷി സന്നിഹിതനായിരുന്നു.

 

 

Tags: RSSPalakkadAkhil-Bharatiya Sangh Baithakkerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കും; തൃണമൂല്‍ കോണ്‍ഗ്രസ്, തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും

ഇന്ത്യന്‍ വംശജ അഞ്ജലി സുദ് അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് ഓവര്‍സിയേഴ്സില്‍

ആര്‍വിഎന്‍എല്‍ (ഇടത്ത്) തുര്‍ക്കി എഞ്ചിനീയറിംഗ് കമ്പനിയായ ടുമാസിന്‍റെ ലോഗോ (നടുവില്‍) തുര്‍ക്കി പ്രസി‍ഡന്‍റ് റെസപ് തയ്യിപ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി കമ്പനിയായ ടുമാസുമായുള്ള കരാര്‍ റദ്ദാക്കാന്‍ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

3598 ITI LOGO

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies