Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരിനെ വെട്ടിമുറിക്കാൻ കഴിയില്ല, കുക്കികൾക്ക് പ്രത്യേക ഭരണം അനുവദിക്കില്ല: നിലപാട് വ്യക്തമാക്കി ബിരേൻ സിംഗ്

കുക്കികളുടെ ആവശ്യം അസന്ദിഗ്ധമായി നിരസിക്കുന്ന ആദ്യ സംഭവമാണിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 02:33 pm IST
in India

ന്യൂദൽഹി: കുക്കി ഗ്രൂപ്പുകളുടെ പ്രത്യേക ഭരണത്തിനായുള്ള ആവശ്യം തള്ളിക്കളഞ്ഞ് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. വ്യാഴാഴ്ച ദേശീയ വാർത്ത ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

മണിപ്പൂരിനെ കഠിനാധ്വാനികളുള്ള സംസ്ഥാനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇവിടുത്തെ പൂർവ്വികർക്ക് 2,000 വർഷത്തെ ചരിത്രമുണ്ടെന്ന് പറഞ്ഞു. ഈ സംസ്ഥാനം ഉണ്ടാക്കാൻ ഒരുപാട് ത്യാഗങ്ങൾ സഹിച്ചു. ഈ സംസ്ഥാനം തകർക്കാനോ പ്രത്യേക ഭരണം നടത്താനോ കഴിയില്ലെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം കുക്കികളുടെ ആവശ്യം അസന്ദിഗ്ധമായി നിരസിക്കുന്ന ആദ്യ സംഭവമാണിത്. ന്യൂദൽഹിയിൽ വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ കുക്കി-സോ സമുദായങ്ങളുടെ ചില പ്രതിനിധികൾ പുതുച്ചേരിയുടെ മാതൃകയിൽ നിയമസഭയുള്ള ഒരു കേന്ദ്രഭരണ പ്രദേശം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് മാത്രമാണ് സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗമെന്ന് അവർ വാദിക്കുകയും ചെയ്തു. ഇതിനെ പൂർണ്ണമായും ഖണ്ഡിക്കുന്ന പ്രസ്താവനയാണ് ബിരേൻ സിങ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെടുകയും മണിപ്പൂർ സമൂഹത്തെ മുമ്പെങ്ങുമില്ലാത്തവിധം ധ്രുവീകരിക്കുകയും ചെയ്ത വംശീയ അക്രമത്തിൽ ബിരേൻ സിംഗ് തന്റെ സമുദായത്തിനൊപ്പം നിന്നുവെന്ന് കുക്കികൾ ആരോപിച്ചു. എന്നിരുന്നാലും കുക്കികൾ താമസിക്കുന്ന സംസ്ഥാനത്തെ മലയോര മേഖലയ്‌ക്ക് പ്രത്യേക വികസന പാക്കേജിന് അദ്ദേഹം പിന്തുണ അറിയിച്ചിരുന്നു. വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വയംഭരണ കൗൺസിലുകളിലൂടെ (മലയോര ജില്ലകളിൽ നിലവിലുള്ളത്) എന്തുചെയ്യാനാകുമെന്ന് നമുക്ക് നോക്കാമെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കൂടാതെ പ്രത്യേക പാക്കേജിനായി കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്നും മലയോര മേഖലകളുടെ വികസനത്തിന്റെ ആവശ്യകത അംഗീകരിക്കുന്നതായും സിംഗ് പറഞ്ഞു. അതേ സമയം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പക്ഷപാതമെന്ന ആരോപണം അദ്ദേഹം നിരസിച്ചു. അത് മെയ്തികളോ കുക്കികളോ നാഗകളോ ആകട്ടെ എല്ലാ സമുദായത്തിന്റെയും മുഖ്യമന്ത്രിയാണ് താനെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

കൂടാതെ മയക്കുമരുന്ന്, അനധികൃത കുടിയേറ്റക്കാർ, വനം കയ്യേറ്റക്കാർ എന്നിവയ്‌ക്കെതിരായ തന്റെ ഗവൺമെൻ്റിന്റെ അടിച്ചമർത്തൽ ചില ഘടകങ്ങൾ സാമൂഹിക അശാന്തിക്ക് കാരണമായി ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മണിപ്പൂരിനെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുക എന്നതാണ് താൻ ചെയ്തതെല്ലാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ അഞ്ച്-ആറ് മാസങ്ങൾക്കുള്ളിൽ സമാധാനവും അനുരഞ്ജനവും പുനഃസ്ഥാപിക്കുമെന്ന് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

Tags: manipurstateChief Minister Biren Singhmeythikukis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക്ഭവനില്‍ എത്തിയ മണിപ്പൂര്‍ സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറിനോടൊപ്പം
Kerala

യഥാര്‍ത്ഥ മണിപ്പൂര്‍ ഇതാണ്: ഗവര്‍ണറെ സന്ദര്‍ശിച്ച് പ്രതിനിധിസംഘം

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

News

മണിപ്പൂരിൽ വീണ്ടും ആക്രമണം, ഗ്രാമവാസികൾ ഒഴിഞ്ഞുപോയി; മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് സന്ദർശിച്ചു

Kerala

എസ്‌ഐആര്‍ ഹിയറിംഗ്: സംസ്ഥാനത്ത് ഇതുവരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായത് 21130 പേര്‍

India

മണിപ്പൂരിൽ ബിജെപി നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്: യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും, രാഷ്‌ട്രപതി ഭരണം അവസാനിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.