Kerala

ചാലിയാറില്‍ നിന്ന് കണ്ടെത്തിയത് 25 മൃതദേഹങ്ങള്‍

ദുരന്തത്തിനിരയായി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് നൂറിലേറെ പേരാണ്

Published by

വയനാട് : മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഉയരുകയാണ്. ചാലിയാറില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുട്ടുകുത്തി, വാണിയം പുഴ ഭാഗത്ത് ചാലിയാര്‍ പുഴയ്‌ക്ക് അക്കരെ ഒമ്പത് മൃതദ്ദേഹങ്ങള്‍ കൂടി കണ്ടെത്തി. ചാലിയാറില്‍ നിന്ന് ഇതുവരെ 25 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ദുരന്തത്തിനിരയായി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് നൂറിലേറെ പേരാണ്. അമ്പതിലേറെ വീടുകള്‍, നിരവധി വാഹനങ്ങള്‍ എന്നിവ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി.മുണ്ടക്കൈ ഒറ്റപ്പെട്ട അവസ്ഥയിലാണ്.ഒരു പ്രദേശമാകെ ഒലിച്ചു പോയി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മേഖലയില്‍ രണ്ട് തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പുലര്‍ച്ച രണ്ട് മണിയോടെയാണ് ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായി.

നിരവധി പേര്‍ മണ്ണിനടിയിലും കെട്ടിടങ്ങള്‍ക്കടിയിലും കുടുങ്ങി കിടക്കുന്നുണ്ട്.ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയി. അങ്ങോട്ട് എത്തിപ്പെടാന്‍ വലിയ പ്രതിസന്ധി നേരിടുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തെും കാര്യമായി ബാധിച്ചിട്ടുണ്ട്.

പുഴ ഗതിമാറിയ ഒഴുകിയെന്നാണ് വിവരം എങ്കിലും ഒരു പുതിയ പുഴ രൂപപ്പെട്ട അസ്ഥയാണുളളത്. രക്ഷാപ്രവര്‍ത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by