Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 10:19 pm IST
in Kerala

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് സിപിഎമ്മില്‍ ഭിന്നത രൂക്ഷമായി. സംസ്ഥാന കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ ജില്ലാ കമ്മിറ്റികള്‍ പൂര്‍ണമായും തള്ളുന്നത് പാര്‍ട്ടി നേതൃത്വത്തെ ആശയകുഴപ്പത്തിലാക്കി. എസ്എന്‍ഡിപി യോഗത്തിന്റേത് അടക്കമുള്ള സമുദായ നേതൃത്വങ്ങളെ കുറ്റപ്പെടുത്തി, ഇടതു സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും സംരക്ഷിക്കുക എന്ന നയമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. പാര്‍ട്ടി മുഖപത്രത്തില്‍ വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി ലേഖനമെഴുതുകയും ചെയ്തു.

എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാടെ തള്ളുകയാണ് എതാണ്ട് എല്ലാ ജില്ലാ കമ്മിറ്റികളും. പാര്‍ട്ടി അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടിട്ടില്ല. പിണറായി പക്ഷം അടിച്ചേല്‍പ്പിക്കുന്ന നയങ്ങളും തീരുമാനങ്ങളും അംഗീകരിക്കുക എന്നത് മാത്രമായിരുന്നു കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കീഴ്കമ്മിറ്റികളുടെ പതിവ്. എന്നാല്‍ ഇത്തവണ പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനങ്ങളാണുയര്‍ന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി രംഗത്തു വരികയായിരുന്നു. മുന്‍ മന്ത്രി ജി. സുധാകരന്‍ അടക്കമുള്ളവര്‍ എം.വി. ഗോവിന്ദനെ പരസ്യമായി തള്ളി, വെള്ളാപ്പള്ളിയെ പിന്തുണയ്‌ക്കുയും ചെയ്തു.

പിണറായി സര്‍ക്കാരിന്റെ പരാജയമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്‌ക്ക് കാരണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിങ് നടന്ന എല്ലാ ജില്ലാ കമ്മിറ്റികളും വിലയിരുത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഉയര്‍ന്ന രൂക്ഷമായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ നേതൃത്വം തയാറായില്ലെന്നതും ശ്രദ്ധേയമാണ്.

ഭരണപരാജയവും മുഖ്യമന്ത്രിയുടെ ശൈലിയും പരാജയകാരണമായി എന്ന് കമ്മിറ്റികള്‍ തുറന്നടിച്ചു. അഴിമതി ആരോപണങ്ങളും, സഹകരണബാങ്ക് ക്രമക്കേടുകളും, ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും സപ്ലൈക്കോയിലെ പ്രതിസന്ധിയും ഒക്കെ പരാജയത്തിന് ആക്കം കൂട്ടിയതായി വിലയിരുത്തി. സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തോട് ജനങ്ങള്‍ക്ക് വിശ്വാസക്കുറവുണ്ടായെന്ന് വരെ വിമര്‍ശനം ഉയര്‍ന്നു.
ഏരിയ, ലോക്കല്‍ തലങ്ങളില്‍ റിപ്പോര്‍ട്ടിങ് നടക്കുമ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വിമര്‍ശനം കൂടുതല്‍ രൂക്ഷമാകാനാണ് സാദ്ധ്യത. മുഖ്യമന്ത്രിയെ പിന്തുണച്ച്, സമുദായനേതൃത്വങ്ങളെ കുറ്റപ്പെടുത്തി മുഖം രക്ഷിക്കാന്‍ ശ്രമിച്ച പാര്‍ട്ടി സെക്രട്ടറിക്കും താഴെത്തട്ടില്‍ നിന്നുയരുന്ന വിമര്‍ശനങ്ങള്‍ തിരിച്ചടിയാകുന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കടുത്ത മുസ്ലീം മതപ്രീണനം പാര്‍ട്ടി ഘടകങ്ങളെ പോലും സാരമായി ബാധിച്ചെന്നും വിമര്‍ശനമുയരുന്നു. പാര്‍ട്ടി ഘടകങ്ങളില്‍ നടപ്പാക്കിയ അപ്രഖ്യാപിത മുസ്ലീം സംവരണം പലയിടങ്ങളിലും വര്‍ഗീയ ചേരിതിരിവിനിടയാക്കി.

പാര്‍ട്ടിയെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന പിന്നാക്കവിഭാഗങ്ങളെ അവഗണിച്ച് സംഘടിത മതന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് പാര്‍ട്ടി കോട്ടകളെ പോലും തകര്‍ത്തതെന്നും കമ്മിറ്റികളില്‍ വിമര്‍ശനമുയര്‍ന്നു.

Tags: Loksabha Election 2024CPM KeralaCPM State Committeeheavy defeat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊരുതി പുറത്തുപോയി സിപിഎമ്മിന് കനത്ത ആഘാതം

Kerala

ജി. സുധാകരന്‍ ഇന്ന് നിലപാട് പറയും; മത്സരിക്കാന്‍ സാദ്ധ്യത

Kerala

കുടുംബവാഴ്‌ച്ച, ഗോവിന്ദന്റെ ശൈലി; സിപിഎമ്മില്‍ അസംതൃപ്തി

Editorial

അട്ടിമറിക്കപ്പെടുന്ന നിയമവാഴ്ച

മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ പ്രധാന വേദിയില്‍ വിളക്ക് കൊളുത്തി നിര്‍വഹിക്കുന്നു
Kerala

മഹാത്മാഗാന്ധി സര്‍വകലാശാലകലോത്സവത്തിന് തുടക്കം; സിപിഎം സമ്മേളനവേദിയായി ഉദ്ഘാടന സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.