ന്യൂദല്‍ഹി: റെയില്‍വേ സ്റ്റാഷനുകളില്‍ ചായ വിറ്റിരുന്നയാള്‍ ഇന്ന് ലോകനേതാക്കള്‍ ആരാധിക്കുന്ന നേതാവായി, ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറിയത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ തെളിവാണെന്ന് മിലിന്ദ് ദിയോറ എംപി. ഇന്ത്യയില്‍ ജനാധിപത്യം ഭീഷണിയിലാണെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മിലിന്ദ് ദിയോറ എംപി. ഈ അടുത്ത കാലത്താണ് 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം വിച്ഛേദിച്ച് അദ്ദേഹം ഏക് നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്നത്. ഷിന്‍ഡേ അദ്ദേഹത്തിന് രാജ്യസഭാ എംപി പദവി നല്‍കുകയും ചെയ്തു. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മുരളി ദിയോറയുടെ മകനാണ് മിലിന്ദ് ദിയോറ.
നെഹ്രു കഴിഞ്ഞാല്‍ മൂന്ന് തവണ ഇന്ത്യയില്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് നരേന്ദ്രമോദി എന്ന കാര്യം ആരും മറക്കരുത്. കൃത്യമായി പറഞ്ഞാല്‍ 62 വര്‍ഷം മുന്‍പ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു മൂന്നു വട്ടം പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായി ഇന്ത്യയില്‍ നരേന്ദ്രമോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മോദി പ്രധാനമന്ത്രിയായി തുടരുമ്പോള്‍ ആറ് പ്രധാനമന്ത്രിമാര്‍ പാകിസ്ഥാനില്‍ മാറി മാറി വന്നു. യുകെയില്‍ അഞ്ച് പ്രധാനമന്ത്രിമാര്‍ മാറി മാറി വന്നു. ശ്രീലങ്കയില്‍ നാല് പ്രസിഡന്റുമാര്‍ ഉണ്ടായി. ഫ്രാന്‍സില്‍ മൂന്ന് പ്രസിഡന്റുമാരുണ്ടായി. യുഎസില്‍ രണ്ട് പ്രസിഡന്റുമാര്‍ വന്നു. – മിലിന്ദ് ദിയോറ പറഞ്ഞു.
ചൈന, സിറ്റി, യാത്ര, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് ഇന്ത്യയുടെ നാല് പ്രധാന പ്രശ്നങ്ങളെന്നും മുരളി ദിയോറ പറഞ്ഞു. ചൈനയില്‍ വികസിത രാഷ്ട്രങ്ങള്‍ക്കും വികസ്വര രാഷ്ട്രങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യയോടുള്ള വിശ്വാസം കൂടി വരികയാണെന്നും മിലിന്ദ് ദിയോറ പറഞ്ഞു.
“തന്റെ ജീവിതത്തില്‍ ഒരു വൃത്തം പൂര്‍ത്തിയായി. 47 വര്‍ഷം മുന്‍പ് തന്റെ അന്തരിച്ച പിതാവിനെ ബാലാ സാഹബ് താക്കറെ മുംബൈയുടെ മേയറാക്കി. ഇന്ന് ഏക്നാഥ് ഷിന്‍ഡെ എന്നെ രാജ്യസഭാ എംപിയാക്കി. ഒരു ദശകത്തിന് ശേഷം ഞാന്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തുമ്പോള്‍ ഒരു പാട് കാര്യങ്ങള്‍ മാറി. ഇന്ത്യയ്ക്ക് ഒരു പുതിയ യോഗ്യതയുള്ള പാര്‍ലമെന്റ് മന്ദിരം ഉണ്ടായി. ഇന്ത്യയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു ആദിവാസി വനിത രാഷ്ട്രപതിയായി മാറി. നമുക്ക് ഇപ്പോള്‍ ലളിതമായ പശ്ചാത്തലത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു നേതാവുണ്ട്. ലോകം പറയുന്നത് ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണ് എന്നാണ്. റെയില്‍വേ സ്റ്റേഷനില്‍ ചായ വില്‍ക്കുന്ന ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഇന്ന് അദ്ദേഹം ലോകമാകെ ആരാധിക്കുന്ന നേതാവാണ്. അതിനര്‍ത്ഥം ഇന്ത്യയുടെ സംവിധാനത്തിന് ഒരു കുഴപ്പവുമില്ലെന്നാണ്.” – മിലിന്ദ് ദിയോറ പറഞ്ഞപ്പോള്‍ ഭരണപക്ഷത്തെ എംപിമാര്‍ ഉറക്കെ കയ്യടിച്ചു.
മഹാരാഷ്ട്രയിലും മുഖ്യമന്ത്രിയായ ആള് ഒരു ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. വെറുമൊരു ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ആള് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം, ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ വല്കൃത സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. ഈ പ്രസംഗം കാണുന്ന ചെറുപ്പക്കാര്‍ മനസ്സിലാക്കും ഇന്ത്യയുടെ ജനാധിപത്യം ശക്തമാണെന്നത്. – മിലിന്ദ് ദിയോറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: