തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വ്യപാര സമുച്ചയങ്ങളില്‍ 60 ശതമാനത്തോളം കടകള്‍ വാടകയ്‌ക്ക് എടുക്കാനാളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഉയര്‍ന്ന ഡെപ്പോസിറ്റ് ആണിതിനുകാരണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് മൂന്നാഴ്ചയ്‌ക്കുള്ളില്‍ മുഴുവന്‍ കടകളും വാടകയ്‌ക്ക് നല്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. സഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്കുകയായിരുന്നു മന്ത്രി.
കൂടുതല്‍ എസി സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസുകള്‍ വാങ്ങും. സിവില്‍ വിങ് നിര്‍ത്തലാക്കും. പുതിയ കെട്ടിടങ്ങളുടെ പണിയും അറ്റകുറ്റപ്പണികളും ഇനി പിഡബ്ല്യൂഡിയുടെ ബില്‍ഡിങ്‌സ് വിഭാഗത്തെ ഏല്‍പിക്കും. പേരൂര്‍ക്കട ബസ് ഡിപ്പോയ്‌ക്ക് പുതിയ കെട്ടിടം പണി ഉടന്‍ ആരംഭിക്കും. കൊട്ടാരക്കര ബസ് സ്റ്റാന്‍ഡിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: