Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്രിവാളിന് ജാമ്യം നല്‍കിയ ന്യായബിന്ദുവിന് എതിരെ സീനിയര്‍ ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ നടത്തുന്ന വിമര്‍ശനം ഇതാണ്

കെജ്രിവാളിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം വാദം കേട്ട് ദല്‍ഹി റൗസ് കോടതി പ്രത്യേക ജഡ്ജി ന്യായബിന്ദു കെജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ വിമര്‍ശിച്ച് സീനിയര്‍ ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 07:13 pm IST
in India
സീനിയര്‍ അഭിഭാഷകന്‍ പെഴ്സിവല്‍ ബില്ലിമോര്‍ (ഇടത്ത്) ജഡ്ജി ന്യായബിന്ദു (വലത്ത്)

സീനിയര്‍ അഭിഭാഷകന്‍ പെഴ്സിവല്‍ ബില്ലിമോര്‍ (ഇടത്ത്) ജഡ്ജി ന്യായബിന്ദു (വലത്ത്)

ന്യൂദല്‍ഹി: കെജ്രിവാളിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം വാദം കേട്ട് ദല്‍ഹി റൗസ് കോടതി പ്രത്യേക ജഡ്ജി ന്യായബിന്ദു കെജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ വിമര്‍ശിച്ച് സീനിയര്‍ ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ. ഇഡി കോടതിയില്‍ സമര്‍പ്പിച്ച ആയിരക്കണക്കിന് പേജുകളുള്ള രേഖകള്‍ വായിക്കാതെയാണ് ന്യായബിന്ദു കെജ്രിവാളിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നല്‍കിയത്.

സത്ത് ഗ്രൂപ്പ് എന്ന രാഷ്‌ട്രീയക്കാരും ബിസിനസുകാരും അടങ്ങുന്ന സ്ഥാപിതതല്‍പരഗ്രൂപ്പിന് ദല്‍ഹിയില്‍ മദ്യവില്‍പനയ്‌ക്കുള്ള സമ്പൂര്‍ണ്ണ അധികാരത്തിനുള്ള ലൈസന്‍സ് നല്‍കിയപ്പോള്‍ 100 കോടി കെജ്രിവാള്‍ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. ഈ കൈക്കൂലിപ്പണം ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെജ്രിവാള്‍ ഉപയോഗിച്ചതായി ഇഡി കണ്ടെത്തുകയും ചെയ്തു. സൗത്ത് ഗ്രൂപ്പ് എന്ന സ്ഥാപിതതല്‍പരഗ്രൂപ്പിന് പിന്നില്‍ തെലുങ്കാനയിലെ മുന്‍മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ.കവിതയും ഉള്‍പ്പെടും. മദ്യനയം സൗത്ത് ഗ്രൂപ്പിന് അനുകൂലമായി തയ്യാറാക്കിയതിലും 100 കോടി കൈക്കൂലി വാങ്ങിയതിലും കവിതയും കെജ്രിവാളും ഗൂഢാലോചന നടത്തിയതായും ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം കണക്കിലെടുക്കാതെയാണ് ന്യായബിന്ദു കെജ്രിവാളിന് ജാമ്യം അനുവദിച്ചത് എന്നാണ് ഇഡിയുടെ പരാതി.

എന്നാല്‍ ഈ കേസില്‍ ഇഡിക്ക് ഗോവയില്‍ പണം ഉപയോഗിച്ചതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാനായിട്ടില്ലെന്നാണ് ന്യായബിന്ദുവിന്റെ വാദം. കെജ്രിവാള്‍ കുറ്റവാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നതായിരുന്നു ന്യായബിന്ദു നിരത്തിയ മറ്റൊരു വാദം. 100 കുറ്റവാളികള്‍ രക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുതെന്ന ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ വചനം ഉദ്ധരിച്ച ന്യായബിന്ദു ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് കെജ്രിവാളിന്റെ പേര് സിബിഐ കേസിലോ ഇഡി കേസിലോ ഇല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.

ന്യായബിന്ദുവിനെ വാദത്തിനെതിരെ സീനിയര്‍ ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ നടത്തുന്ന വിമര്‍ശനം

അനാവശ്യമായ ചില നിരീക്ഷണങ്ങള്‍ ന്യായബിന്ദു വിധിയില്‍ നടത്തുന്നതായി പെഴ്സിവല്‍ ബില്ലിമോറിയ പറയുന്നു. ഈ കേസില്‍ ജാമ്യം നല്‍കുക എന്നത് അനാവശ്യമായ ഒരു തീരുമാനമാണ്. “അഴിമതിപ്പണമായി കെജ്രിവാള്‍ വാങ്ങിയ 100 കോടി രൂപ കൈപ്പറ്റിയ വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണല്ലോ ജഡ്ജി ന്യായബിന്ദു നടത്തിയ ഒരു നിരീക്ഷണം. പക്ഷെ ഈ 100 കോടിയില്‍ 40 കോടി എങ്ങിനെ കെജ്രിവാളിന്റെ പക്കല്‍ എത്തിയതെന്ന് ഇഡി വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി 60 കോടിയുടെ വഴിയാണ് കണ്ടെത്താനുള്ളത്. എത്ര സമയം കൊണ്ട് ഈ തുക കണ്ടെത്താനകുമെന്ന് തീര്‍ത്ത് പറയാനാകില്ലെന്നും ഇഡി പറഞ്ഞിട്ടുണ്ട്. എന്തായാലും മനീഷ് സിസോദിയയുടെ കേസില്‍ ജൂലായ് ആദ്യത്തെ ആഴ്ച അടുത്ത കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഇഡി പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍ കെജ്രിവാളിനെ ജാമ്യം നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല.” – ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ അഭിപ്രായപ്പെടുന്നു.

പിന്നെ എന്തിനാണ് ന്യായബിന്ദുവിന്റെ വാദത്തിനെതിരെ ഇഡി ഹൈക്കോടതിയില്‍ പോയി കെജ്രിവാളിന്റെ ജാമ്യം റദ്ദാക്കിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും ബില്ലി മോറിയ വ്യക്തമായി ഉത്തരം നല്‍കുന്നു. “കെജ്രിവാളിന് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയത് നെറികേടാണെന്ന വാദമാണ് ഇഡിയ്‌ക്കുള്ളത്. മാത്രമല്ല, ഈ കേസില്‍ വാദപ്രതിവാദങ്ങള്‍ വിവിധ കോടതികളില്‍ ഏറെ നടന്നതുമാണ്. ഇരുവിഭാഗങ്ങളും അവരുടെ വാദം ന്യായീകരിക്കാന്‍ ധാരാളം തെളിവുകളും നല്‍കിയിട്ടുണ്ട്. അങ്ങിനെയിരിക്കെ ഇഡിയുടെ ആയിരക്കണക്കിന് പേജുള്ള ന്യായവാദങ്ങള്‍ വായിക്കാന്‍ കഴിയില്ലെന്ന് ന്യായബിന്ദു പറഞ്ഞതിനെ ന്യായീകരിക്കാനാവില്ല. പ്രഥമദൃഷ്ട്യാ ഒരാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരാളെ ഇഡിയ്‌ക്ക് അറസ്റ്റ് ചെയ്യാനാകൂ. അപ്പോള്‍ ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ ഹാജരാക്കിയ രേഖകള്‍ നോക്കാന്‍ ജഡ്ജിക്ക് ബാധ്യതയുണ്ട്. ആ രേഖകള്‍ ന്യായബിന്ദു നോക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 19ാം വകുപ്പ് പറയുന്നത് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം എന്നാണ്.” – ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ പറയുന്നു.

 

 

 

Tags: kejriwalArvind KejriwalDelhi High CourtRouse avenue courtBillimoriaPercival BillimoriaJudge Percival Billimoria
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി ദീപിക പദുക്കോണിന്റെ ‘ലോട്ടസ് സ്പ്ലാഷി’ന് വിലക്ക്, സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

India

ജുമാ മസ്ജിദിന് സമീപം ബുൾഡോസർ നടപടിക്ക് പദ്ധതിയുണ്ടോ ? അനധികൃത  കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനായി സർവേ നടത്താൻ ഉത്തരവിട്ട് ദൽഹി ഹൈക്കോടതി

India

ഇര ക്ഷമിച്ചു എന്നതുകൊണ്ട് മാത്രം പോക്സോ കേസിൽ പ്രതിയെ വെറുതെ വിടാനാകില്ല’; ഡൽഹി ഹൈക്കോടതി

India

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ചില തുറന്നുപറച്ചില്‍ ഏറ്റു, ദല്‍ഹി വായുമലിനീകരണത്തിന് പിന്നിലെ ഈ സത്യങ്ങള്‍ അംഗീകരിച്ച് ജനം

India

ഗർഭിണി ആണെന്ന കാരാണത്താല്‍ ഭര്‍ത്താവിനെതിരെയുള്ള ഭാര്യയുടെ ക്രൂരതയെ ന്യായീകരിക്കാനാവില്ല; വിവാഹ മോചനം അനുവദിച്ച് കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.