തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം റദ്ദാക്കിയ സംഘടനയുടെ റിപ്പോര്‍ട്ട് പ്രചരിപ്പിച്ച് കേരളം വന്‍ തോതില്‍ നിക്ഷേപം ആകര്‍ഷിച്ചെന്ന് പിണറായി സര്‍ക്കാരിന്റെ വ്യാജ പ്രചരണം. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളം 91,575 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികള്‍ വിജയകരമായി ആകര്‍ഷിച്ചു, ഇതില്‍ 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു, പ്രത്യക്ഷമായും പരോക്ഷമായും 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു എന്നൊക്കെയാണ് പ്രചരിപ്പിക്കുന്നത്.
എംഎസ്എംഇ എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സിലും കോണ്‍ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഏജന്‍സിയും സംയുക്തമായി നടത്തിയ പഠനം എന്ന നിലവയിലാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കേരളം 17.3% വ്യാവസായിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് 18.9% രേഖപ്പെടുത്തിയതിന് ശേഷം ഉല്‍പ്പാദന മേഖലയുടെ നേട്ടം കൂടുതല്‍ ശ്രദ്ധേയമാണെന്നും പഠനം പറയുന്നതായിട്ടാണ് അവകകാശവാദം.
കേന്ദ്ര വാണിജ്യമന്ത്രാലയം 2020ല്‍ അനുമതി നിഷേധിച്ച സംഘടനയാണ് എംഎസ്എംഇ എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സില്‍. മന്ത്രാലയത്തിന്റെ പേര് ദുരുപയോഗപ്പെടുത്തുകയും ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുകയും ചെയ്യുന്നത് ചൂണ്ടികാട്ടിയായിരുന്നു നടപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: