Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ ഗുരുതര കണ്ടെത്തല്‍; നിയമന രേഖകളില്ലാതെ നൂറുകണക്കിന് അദ്ധ്യാപകര്‍

Janmabhumi Online by Janmabhumi Online
Jun 17, 2024, 03:53 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥിരമായി ജോലി ചെയ്ത് ശമ്പളം വാങ്ങുന്ന നൂറുകണക്കിന് അദ്ധ്യാപകരുടെ നിയമന രേഖകള്‍ ഇല്ലെന്ന് കണ്ടെത്തല്‍. ഈ അധ്യാപകര്‍ എങ്ങനെ അവിടെത്തി എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് യാതൊരു വിവരവുമില്ല.

ആലപ്പുഴ ജില്ലയില്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. ഹക്കിമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ഗുരുതര വീഴ്ച കണ്ടെത്തിയത്.

കഴിഞ്ഞ 23 വര്‍ഷത്തിലേറെയായി ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിയമന രേഖകളില്ലാതെ നിരവധി അദ്ധ്യാപകര്‍ ശമ്പളം വാങ്ങുന്നു. ഇവര്‍ പിഎസ്‌സി മുഖേന നേരിട്ടുള്ള നിയമനത്തില്‍ വന്നോ, തസ്തിക മാറി വന്നോ, ജില്ലാന്തര സ്ഥലം മാറ്റത്തിലൂടെ എത്തിയോ, ആശ്രിത നിയമനമാണോ എന്നൊന്നും അറിയാന്‍ നിയമനാധികാരിയായ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രേഖകളൊന്നുമില്ല.

വ്യക്തമായ രേഖകളില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിയമനത്തട്ടിപ്പ് നടക്കുന്നുവെന്ന് കായംകുളം കൊറ്റുകുളങ്ങര ഒറകാരിശ്ശേരില്‍ നസ്‌റിന്‍ ഖാന്റെ പരാതിയെ തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. ഹക്കിമിന്റെ നേതൃത്വത്തില്‍ മൂന്നു പ്രാവശ്യം വിചാരണ നടത്തി. നസ്‌റിന്‍ഖാന് മുഴുവന്‍ വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ രേഖാ പകര്‍പ്പുകളും സൗജന്യമായി നല്‍കാന്‍ ഉത്തരവായിരുന്നു. എന്നാല്‍ അപ്രകാരം കിട്ടിയ രേഖകള്‍ വ്യാജമാണെന്ന് അപേക്ഷകന്‍ കമ്മിഷനെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് കമ്മിഷണര്‍ നേരിട്ട് നടത്തിയ തെളിവെടുപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.

ഈ ഓഫീസില്‍ 2001 വരെ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്കുന്നതു സംബന്ധിച്ച് രജിസ്റ്റര്‍ സൂക്ഷിച്ചിരുന്നില്ല. 2002 ല്‍ ആദ്യമായി രജിസ്റ്റര്‍ തുടങ്ങിയെങ്കിലും സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ പിഎസ്‌സി വഴിയും സ്ഥലംമാറ്റം മുഖേനയും ആശ്രിത നിയമനത്തിലൂടെയും അധ്യാപകരെ നിയമിച്ചതിന്റെ ഒരു രേഖപ്പെടുത്തലും രജിസ്റ്ററില്‍ കാണാനില്ല. ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രണ്ടു പതിറ്റാണ്ടായി നിയമന തട്ടിപ്പ് നടക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ രേഖകളുടെ തിരിമറി ഉള്‍പ്പെടെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തുകയും ശക്തമായ നടപടികള്‍ക്ക് ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ അതിന്മേല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കമ്മിഷന്‍ കണ്ടെത്തി. ആ റിപ്പോര്‍ട്ട് മുക്കിയവര്‍ക്കെതിരെയും റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിച്ച് ജൂലൈ 31നകം വിവരം സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന് കമ്മിഷണര്‍ നിര്‍ദേശം നല്കി ഉത്തരവായി.

Tags: State Information Commissionerappointment documentsteachersgovernment school
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

Education

ലഹരി വ്യാപനം: കുട്ടികളുടെ ബാഗ് പരിശോധിക്കാന്‍ അധ്യാപകര്‍ മടിക്കരുത്, വ്യാജപരാതി കൊടുക്കുമെന്ന ഭയം വേണ്ടെന്നും മുഖ്യമന്ത്രി

Kerala

അധ്യാപക നിയമന ഉത്തരവ് ‘ശരിയാക്കുന്ന’ സെക്രട്ടേറിയറ്റിലെ ഗൂഢസംഘത്തിന്റെ ഇടനിലക്കാരന്‍ പിടിയില്‍

വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ചതറിഞ്ഞ് ഒ.എസ് അംബിക എംഎല്‍എ എത്തിയപ്പോള്‍.
Thiruvananthapuram

അധ്യാപകരുടെ കുടിപ്പക; വിദ്യാര്‍ഥിനിക്ക് പീഡനമെന്ന് വ്യാജ പരാതി, അധ്യാപികയെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജര്‍

Education

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

പുതിയ വാര്‍ത്തകള്‍

5 ലക്ഷത്തിലേറെ രൂപയുടെ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

നിയമന തട്ടിപ്പുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യവുമായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ഷെയര്‍ ട്രേഡിംഗിന്‌റെ മറവില്‍ കോട്ടയം സ്വദേശിയില്‍ നിന്ന് ഒന്നര കോടിയിലേറെ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് പമ്പില്‍ ഡീസലടിച്ച് പണം നല്‍കാതെ കടന്ന പ്രതികള്‍ അറസ്റ്റില്‍

A railway conductor (L) checks the documents of a passenger who arrived to board on a train after the government eased restrictions imposed as a preventive measure against the COVID-19 coronavirus, at Kalupur railway station in Ahmedabad on June 1, 2020. (Photo by SAM PANTHAKY / AFP)

ഓര്‍ഡിനറി, നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ നിരക്കില്‍ മാറ്റമില്ല, പുതുക്കിയ പട്ടിക പുറത്തിറക്കി റെയിൽവേ

ആശിര്‍നന്ദയുടെ ആത്മഹത്യ: ശ്രീകൃഷ്ണപുരം കോണ്‍വെന്റ് സ്‌കൂള്‍ തുറന്നു, ഇനി പുതിയ പ്രിന്‍സിപ്പലും പിടിഎയും

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി: പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

മൊബൈല്‍ മോഷ്ടിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ജയില്‍ ചാടി, രക്ഷപ്പെട്ടത് അസം സ്വദേശി അമിനുള്‍ ഇസ്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies