Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘പുഷ്പങ്ങളും പുഷ്പചക്രങ്ങളും വേണ്ട ഫുട്‌ബോള്‍ മാത്രം മതി’-ചാത്തുണ്ണിമാഷിന്റെ അന്ത്യാഭിലാഷം പോലെ

ഷാലി മുരിങ്ങൂര്‍ by ഷാലി മുരിങ്ങൂര്‍
Jun 12, 2024, 11:28 pm IST
in Football
അന്തരിച്ച ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി മാഷിന് അന്ത്യോപചാരമായി ഫുട്‌ബോള്‍ സമര്‍പ്പിക്കുന്നു. മൃതദേഹത്തിന് സമീപം വേറേയും ഫുട്‌ബോളുകള്‍ കാണാം

അന്തരിച്ച ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി മാഷിന് അന്ത്യോപചാരമായി ഫുട്‌ബോള്‍ സമര്‍പ്പിക്കുന്നു. മൃതദേഹത്തിന് സമീപം വേറേയും ഫുട്‌ബോളുകള്‍ കാണാം

ചാലക്കുടി: ഇന്ത്യന്‍ ഫുട്‌ബോളിന്റെയും കേരള ഫുട്‌ബോളിന്റെയും ചരിത്രത്തിലെ ഇതിഹാസ അധ്യായമാണ് ടി. കെ. ചാത്തുണ്ണി എന്ന പേര്. ഇന്ത്യന്‍ ഫുട്ബോളിലെ പ്രമുഖ ക്ലബ്ബുകളുടെ പരിശീലകനായി അക്കാലത്തെ വലിയ താരമൂല്യമുള്ള പരിശീലകനായിരുന്നു ചാലക്കുടിയുടെ സ്വന്തം ചാത്തുണ്ണിയേട്ടന്‍.

പട്ടാള ടീമായ ഇഎംഇ, സെക്കന്തരബാദ്, വാസ്‌കോ ഗോവ, ഓര്‍ക്കേ മില്‍സ്, ബോംബെ തുടങ്ങിയ ക്ലബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വ്വീസസ്, ഗോവ, മഹാരാഷ്‌ട്ര സംസ്ഥാന ടീമുകളിലേയും കളിക്കാരനായിരുന്നു. പരിശീലകനായും മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. 1990ല്‍ എംആര്‍എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെഎസ്ഇബി, സാല്‍ഗോക്കര്‍, മോഹന്‍ ബഹാന്‍, എഫ്സി കൊച്ചിന്‍, വിവ കേരള, ഗോള്‍ഡന്‍ ത്രഡ്സ്, ജോസ്‌കോ എഫ്സി വിവി ചെന്നൈ ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ ഫുട്ബോള്‍ ശക്തികളായിരുന്ന നാല് സംസ്ഥാനങ്ങളിലെ നിരവധി ക്ലബ്ബുകളുടെ പരിശീലകനായിരുന്നു. 1979 ല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായിരുന്നു. മോഹന്‍ ബഗാന്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കര്‍ എഫ്സി കൊച്ചിന്‍, തുടങ്ങിയ നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകളേയും പരിശീലിപ്പിച്ചിരുന്നു. ഫുട്ബോള്‍ മൈ സോള്‍ എന്ന പേരില്‍ ആത്മകഥയുമെഴുതി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റേതടക്കം ചെറുതും വലതുമായ നൂറുകണക്കിന് പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കി ഫുട്ബോളിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു. മരിക്കുമ്പോള്‍ പുഷ്പങ്ങളോ, പുഷ്പചക്രങ്ങളോ വേണ്ട മറിച്ച് ഫുട്ബോള്‍ നല്‍കി യാത്രയാക്കണമെന്ന് എഴുതി വെച്ചാണ് ഫുട്ബോളിന്റെ രാജകുമാരന്‍ യാത്രയായത്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഒട്ടനവധി സംഘടനകളും വ്യക്തികളും റീത്ത് ഒഴിവാക്കി ഫുട്ബോള്‍ സമര്‍പ്പിച്ചാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. ഫുട്ബോളിനായി സമര്‍പ്പിച്ച ചാത്തുണ്ണിയേട്ടന്റെ ജീവിതത്തില്‍ അന്ത്യാഭിലാഷവും വേറിട്ട തീരുമാനങ്ങളോടെയായിരുന്നു. ചാലക്കുടിയില്‍ ഒരിടത്തും തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കരുതെന്നും തന്റെ സംസ്‌കാരം ചാലക്കുടിയില്‍ വേണ്ടെന്നും, പകരം വടൂക്കര എസ്എന്‍ഡിപി ശമ്ശാനത്തില്‍ വേണമെന്നും, പൊതുദര്‍ശനത്തിന് വെക്കുകയാണെങ്കില്‍ തൃശൂരില്‍ എവിടെ എങ്കിലും മതിയെന്നും, പുഷ്പചക്രമോ, റീത്തോ മറ്റു പുഷ്പങ്ങളൊന്നും തനിക്ക് വേണ്ടെന്നും പകരം ഫുട്ബോള്‍ മതിയെന്നും എല്ലാം കൃത്യമായി എഴുത്തി തയ്യാറാക്കി ഭാര്യ സ്വര്‍ണലതയെ ഏല്‍പ്പിച്ചിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം.

നഗരസഭയില്‍ പൊതു ദര്‍ശനത്തിന് വയ്‌ക്കുന്ന കാര്യത്തിലും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായി. ഒടുവില്‍ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിന് വിരുദ്ധമായി അരമണിക്കൂര്‍ നഗരസഭയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചു. അതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബെന്നി ബെഹനാന്‍ എംപി, നഗരസഭ ചെയര്‍മാന്‍ എ.ബി. ജോര്‍ജ്, വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, ജനപ്രതിനിധികള്‍, സാമൂഹ്യ സംസ്‌കാരിക കലാകായിക രംഗത്തെ നിരവധി പ്രമുഖര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

Tags: keralaChathunni mashfootball coach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.