Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘പുഷ്പങ്ങളും പുഷ്പചക്രങ്ങളും വേണ്ട ഫുട്‌ബോള്‍ മാത്രം മതി’-ചാത്തുണ്ണിമാഷിന്റെ അന്ത്യാഭിലാഷം പോലെ

ഷാലി മുരിങ്ങൂര്‍ by ഷാലി മുരിങ്ങൂര്‍
Jun 12, 2024, 11:28 pm IST
in Football
അന്തരിച്ച ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി മാഷിന് അന്ത്യോപചാരമായി ഫുട്‌ബോള്‍ സമര്‍പ്പിക്കുന്നു. മൃതദേഹത്തിന് സമീപം വേറേയും ഫുട്‌ബോളുകള്‍ കാണാം

അന്തരിച്ച ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി മാഷിന് അന്ത്യോപചാരമായി ഫുട്‌ബോള്‍ സമര്‍പ്പിക്കുന്നു. മൃതദേഹത്തിന് സമീപം വേറേയും ഫുട്‌ബോളുകള്‍ കാണാം

ചാലക്കുടി: ഇന്ത്യന്‍ ഫുട്‌ബോളിന്റെയും കേരള ഫുട്‌ബോളിന്റെയും ചരിത്രത്തിലെ ഇതിഹാസ അധ്യായമാണ് ടി. കെ. ചാത്തുണ്ണി എന്ന പേര്. ഇന്ത്യന്‍ ഫുട്ബോളിലെ പ്രമുഖ ക്ലബ്ബുകളുടെ പരിശീലകനായി അക്കാലത്തെ വലിയ താരമൂല്യമുള്ള പരിശീലകനായിരുന്നു ചാലക്കുടിയുടെ സ്വന്തം ചാത്തുണ്ണിയേട്ടന്‍.

പട്ടാള ടീമായ ഇഎംഇ, സെക്കന്തരബാദ്, വാസ്‌കോ ഗോവ, ഓര്‍ക്കേ മില്‍സ്, ബോംബെ തുടങ്ങിയ ക്ലബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വ്വീസസ്, ഗോവ, മഹാരാഷ്‌ട്ര സംസ്ഥാന ടീമുകളിലേയും കളിക്കാരനായിരുന്നു. പരിശീലകനായും മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. 1990ല്‍ എംആര്‍എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെഎസ്ഇബി, സാല്‍ഗോക്കര്‍, മോഹന്‍ ബഹാന്‍, എഫ്സി കൊച്ചിന്‍, വിവ കേരള, ഗോള്‍ഡന്‍ ത്രഡ്സ്, ജോസ്‌കോ എഫ്സി വിവി ചെന്നൈ ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ ഫുട്ബോള്‍ ശക്തികളായിരുന്ന നാല് സംസ്ഥാനങ്ങളിലെ നിരവധി ക്ലബ്ബുകളുടെ പരിശീലകനായിരുന്നു. 1979 ല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായിരുന്നു. മോഹന്‍ ബഗാന്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കര്‍ എഫ്സി കൊച്ചിന്‍, തുടങ്ങിയ നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകളേയും പരിശീലിപ്പിച്ചിരുന്നു. ഫുട്ബോള്‍ മൈ സോള്‍ എന്ന പേരില്‍ ആത്മകഥയുമെഴുതി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റേതടക്കം ചെറുതും വലതുമായ നൂറുകണക്കിന് പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കി ഫുട്ബോളിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു. മരിക്കുമ്പോള്‍ പുഷ്പങ്ങളോ, പുഷ്പചക്രങ്ങളോ വേണ്ട മറിച്ച് ഫുട്ബോള്‍ നല്‍കി യാത്രയാക്കണമെന്ന് എഴുതി വെച്ചാണ് ഫുട്ബോളിന്റെ രാജകുമാരന്‍ യാത്രയായത്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഒട്ടനവധി സംഘടനകളും വ്യക്തികളും റീത്ത് ഒഴിവാക്കി ഫുട്ബോള്‍ സമര്‍പ്പിച്ചാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. ഫുട്ബോളിനായി സമര്‍പ്പിച്ച ചാത്തുണ്ണിയേട്ടന്റെ ജീവിതത്തില്‍ അന്ത്യാഭിലാഷവും വേറിട്ട തീരുമാനങ്ങളോടെയായിരുന്നു. ചാലക്കുടിയില്‍ ഒരിടത്തും തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കരുതെന്നും തന്റെ സംസ്‌കാരം ചാലക്കുടിയില്‍ വേണ്ടെന്നും, പകരം വടൂക്കര എസ്എന്‍ഡിപി ശമ്ശാനത്തില്‍ വേണമെന്നും, പൊതുദര്‍ശനത്തിന് വെക്കുകയാണെങ്കില്‍ തൃശൂരില്‍ എവിടെ എങ്കിലും മതിയെന്നും, പുഷ്പചക്രമോ, റീത്തോ മറ്റു പുഷ്പങ്ങളൊന്നും തനിക്ക് വേണ്ടെന്നും പകരം ഫുട്ബോള്‍ മതിയെന്നും എല്ലാം കൃത്യമായി എഴുത്തി തയ്യാറാക്കി ഭാര്യ സ്വര്‍ണലതയെ ഏല്‍പ്പിച്ചിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം.

നഗരസഭയില്‍ പൊതു ദര്‍ശനത്തിന് വയ്‌ക്കുന്ന കാര്യത്തിലും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായി. ഒടുവില്‍ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിന് വിരുദ്ധമായി അരമണിക്കൂര്‍ നഗരസഭയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചു. അതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബെന്നി ബെഹനാന്‍ എംപി, നഗരസഭ ചെയര്‍മാന്‍ എ.ബി. ജോര്‍ജ്, വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, ജനപ്രതിനിധികള്‍, സാമൂഹ്യ സംസ്‌കാരിക കലാകായിക രംഗത്തെ നിരവധി പ്രമുഖര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

Tags: keralaChathunni mashfootball coach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.