Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘പുഷ്പങ്ങളും പുഷ്പചക്രങ്ങളും വേണ്ട ഫുട്‌ബോള്‍ മാത്രം മതി’-ചാത്തുണ്ണിമാഷിന്റെ അന്ത്യാഭിലാഷം പോലെ

ഷാലി മുരിങ്ങൂര്‍ by ഷാലി മുരിങ്ങൂര്‍
Jun 12, 2024, 11:28 pm IST
in Football
അന്തരിച്ച ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി മാഷിന് അന്ത്യോപചാരമായി ഫുട്‌ബോള്‍ സമര്‍പ്പിക്കുന്നു. മൃതദേഹത്തിന് സമീപം വേറേയും ഫുട്‌ബോളുകള്‍ കാണാം

അന്തരിച്ച ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി മാഷിന് അന്ത്യോപചാരമായി ഫുട്‌ബോള്‍ സമര്‍പ്പിക്കുന്നു. മൃതദേഹത്തിന് സമീപം വേറേയും ഫുട്‌ബോളുകള്‍ കാണാം

ചാലക്കുടി: ഇന്ത്യന്‍ ഫുട്‌ബോളിന്റെയും കേരള ഫുട്‌ബോളിന്റെയും ചരിത്രത്തിലെ ഇതിഹാസ അധ്യായമാണ് ടി. കെ. ചാത്തുണ്ണി എന്ന പേര്. ഇന്ത്യന്‍ ഫുട്ബോളിലെ പ്രമുഖ ക്ലബ്ബുകളുടെ പരിശീലകനായി അക്കാലത്തെ വലിയ താരമൂല്യമുള്ള പരിശീലകനായിരുന്നു ചാലക്കുടിയുടെ സ്വന്തം ചാത്തുണ്ണിയേട്ടന്‍.

പട്ടാള ടീമായ ഇഎംഇ, സെക്കന്തരബാദ്, വാസ്‌കോ ഗോവ, ഓര്‍ക്കേ മില്‍സ്, ബോംബെ തുടങ്ങിയ ക്ലബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വ്വീസസ്, ഗോവ, മഹാരാഷ്‌ട്ര സംസ്ഥാന ടീമുകളിലേയും കളിക്കാരനായിരുന്നു. പരിശീലകനായും മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. 1990ല്‍ എംആര്‍എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെഎസ്ഇബി, സാല്‍ഗോക്കര്‍, മോഹന്‍ ബഹാന്‍, എഫ്സി കൊച്ചിന്‍, വിവ കേരള, ഗോള്‍ഡന്‍ ത്രഡ്സ്, ജോസ്‌കോ എഫ്സി വിവി ചെന്നൈ ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ ഫുട്ബോള്‍ ശക്തികളായിരുന്ന നാല് സംസ്ഥാനങ്ങളിലെ നിരവധി ക്ലബ്ബുകളുടെ പരിശീലകനായിരുന്നു. 1979 ല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായിരുന്നു. മോഹന്‍ ബഗാന്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കര്‍ എഫ്സി കൊച്ചിന്‍, തുടങ്ങിയ നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകളേയും പരിശീലിപ്പിച്ചിരുന്നു. ഫുട്ബോള്‍ മൈ സോള്‍ എന്ന പേരില്‍ ആത്മകഥയുമെഴുതി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റേതടക്കം ചെറുതും വലതുമായ നൂറുകണക്കിന് പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കി ഫുട്ബോളിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു. മരിക്കുമ്പോള്‍ പുഷ്പങ്ങളോ, പുഷ്പചക്രങ്ങളോ വേണ്ട മറിച്ച് ഫുട്ബോള്‍ നല്‍കി യാത്രയാക്കണമെന്ന് എഴുതി വെച്ചാണ് ഫുട്ബോളിന്റെ രാജകുമാരന്‍ യാത്രയായത്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഒട്ടനവധി സംഘടനകളും വ്യക്തികളും റീത്ത് ഒഴിവാക്കി ഫുട്ബോള്‍ സമര്‍പ്പിച്ചാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. ഫുട്ബോളിനായി സമര്‍പ്പിച്ച ചാത്തുണ്ണിയേട്ടന്റെ ജീവിതത്തില്‍ അന്ത്യാഭിലാഷവും വേറിട്ട തീരുമാനങ്ങളോടെയായിരുന്നു. ചാലക്കുടിയില്‍ ഒരിടത്തും തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കരുതെന്നും തന്റെ സംസ്‌കാരം ചാലക്കുടിയില്‍ വേണ്ടെന്നും, പകരം വടൂക്കര എസ്എന്‍ഡിപി ശമ്ശാനത്തില്‍ വേണമെന്നും, പൊതുദര്‍ശനത്തിന് വെക്കുകയാണെങ്കില്‍ തൃശൂരില്‍ എവിടെ എങ്കിലും മതിയെന്നും, പുഷ്പചക്രമോ, റീത്തോ മറ്റു പുഷ്പങ്ങളൊന്നും തനിക്ക് വേണ്ടെന്നും പകരം ഫുട്ബോള്‍ മതിയെന്നും എല്ലാം കൃത്യമായി എഴുത്തി തയ്യാറാക്കി ഭാര്യ സ്വര്‍ണലതയെ ഏല്‍പ്പിച്ചിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം.

നഗരസഭയില്‍ പൊതു ദര്‍ശനത്തിന് വയ്‌ക്കുന്ന കാര്യത്തിലും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായി. ഒടുവില്‍ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിന് വിരുദ്ധമായി അരമണിക്കൂര്‍ നഗരസഭയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചു. അതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബെന്നി ബെഹനാന്‍ എംപി, നഗരസഭ ചെയര്‍മാന്‍ എ.ബി. ജോര്‍ജ്, വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, ജനപ്രതിനിധികള്‍, സാമൂഹ്യ സംസ്‌കാരിക കലാകായിക രംഗത്തെ നിരവധി പ്രമുഖര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

Tags: keralaChathunni mashfootball coach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.