Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിമാല്‍: മരണം 38, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 01:01 am IST
in India

കൊല്‍ക്കത്ത/ധാക്ക: റിമാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ മരിച്ചവരുടെ എണ്ണം 38 ആയി. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. മഴയില്‍ വീടുകള്‍ തകരുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തതോടെ നൂറുകണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് മിസോറാമില്‍ ആണ്. ആസാം, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളെയും സാരമായി ബാധിച്ചു. മിസോറാമില്‍ ഐസ്വാളിലെ മെല്‍തം, ഹ്ലിമെന്‍, ഫാല്‍കൗണ്‍, സേലം വെങ് മേഖലകളില്‍ 27 പേര്‍ മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇതുവരെ 27 പേരുടെ മൃതദേഹങ്ങള്‍ ദുരിതാശ്വാസ സംഘം കണ്ടെടുത്തു. നഗരത്തില്‍ തിരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവര്‍ക്ക് 15 കോടി രൂപയും ദുരന്ത ബാധിതര്‍ക്ക് നാല് ലക്ഷം രൂപയും മുഖ്യമന്ത്രി ലാല്‍ദുഹോമ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആസാമില്‍ നാല് പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. ആസാമിലെ സോനിത്പൂര്‍ ജില്ലയില്‍ സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണ് 12 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ബംഗ്ലാദേശിലും വന്‍ നാശമാണ് റിമാല്‍ വിതച്ചത്. മുപ്പതിനായിരത്തിലധികം വീടുകള്‍ തകര്‍ന്നു. പെട്ടെന്ന് രൂപം കൊള്ളുകയും ദീര്‍ഘ നേരം വീശിയടിക്കുകയും ചെയ്ത ഒരു ചുഴലിക്കാറ്റ് അടുത്തെങ്ങും രാജ്യത്തുണ്ടായിട്ടില്ലെന്ന് ബംഗ്ലാദേശിലെ കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും നേരം വീശിയടിച്ച ഒരു കാറ്റുണ്ടായിട്ടില്ല. 36 മണിക്കൂറാണ് റിമാല്‍ ബംഗ്ലാദേശില്‍ നിലകൊണ്ടത്. 2009ല്‍ ഐല ചുഴലിക്കാറ്റ് 34 മണിക്കൂര്‍ വീശിയടിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഇത്തരത്തില്‍ പെട്ടെന്ന് രൂപെകൊണ്ട്, ഏറെനേരം നിലനില്‍ക്കുന്ന കാറ്റുകള്‍ ഉണ്ടാകുന്നതെന്ന് ബംഗ്ലാദേശ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യേഗസ്ഥന്‍ പറഞ്ഞു. ദശാബ്ധങ്ങളായി നിരവധിപ്പേരാണ് രാജ്യത്ത് ചുഴലിക്കാറ്റുമൂലം മരിച്ചത്. തീരപ്രദേശങ്ങളിലെ ജനവാസ മേഖലകളില്‍ വീശുന്ന ചുഴലിക്കാറ്റുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. 37.5 ലക്ഷം ജനങ്ങളെ റിമാല്‍ തുഴലിക്കാറ്റ് ബാധിച്ചു. 35,000ത്തിലധികം വീടുകള്‍ പൂര്‍ണമായും ഒരുലക്ഷത്തോളെ വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ബംഗ്ലാദേശിലെ മന്ത്രി മൊഹിബ്ബുര്‍ റഹ്മാന്‍ സ്ഥിരീകരിച്ചു.

Tags: Cyclone Rimalnortheastern states
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബംഗ്ലാദേശില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭൂപടം പാകിസ്ഥാന്‍റെ പട്ടാള ജനറലിന് മുഹമ്മദ് യൂനസ് സമ്മാനിക്കുന്നു
India

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബംഗ്ലാദേശില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭൂപടം പാകിസ്ഥാന്റെ പട്ടാള ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്

റിമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ആസമില്‍ മരം കടപുഴകി കാറിന് മുകളിലേക്ക് വീണപ്പോള്‍
India

റിമാല്‍ ചുഴലിക്കാറ്റ്: മരണം 21 ആയി; ബംഗ്ലാദേശിലും കനത്ത നാശനഷ്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.