Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇന്ന് മഹാത്മാമ ബസവേശ്വര ജയന്തി: സാമൂഹ്യപരിഷ്‌കരണത്തിന്റെ നായകന്‍

അനീഷ് എന്‍ പിള്ള by അനീഷ് എന്‍ പിള്ള
May 10, 2024, 02:59 am IST
in Article
ബസവേശ്വര പ്രതിമയില്‍ ആദരമര്‍പ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

ബസവേശ്വര പ്രതിമയില്‍ ആദരമര്‍പ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവും, തത്വചിന്തകനും വീരശൈവരുടെ ആത്മീയ ആചാര്യനുമായ ബസവേശ്വരന്റെ ജന്‍മദിനമാണ് ഇന്ന്. ‘ഭാരതത്തിലെ ആദ്യത്തെ സ്വതന്ത്രചിന്തകനാണ് ബസവേശ്വരന്‍’ എന്ന് ചരിത്രകാരനായ ആര്‍തര്‍ മില്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്.

യാഥാസ്ഥിതികചിന്തകള്‍ ശക്തമായിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജനിച്ച ബസവേശ്വരന്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചു. അസമത്വങ്ങള്‍ക്കും ലിംഗവിവേചനങ്ങള്‍ക്കും എതിരെയുള്ള പ്രവര്‍ത്തനം സ്വന്തം കുടുംബത്തില്‍ നിന്നും അദ്ദേഹം ആരംഭിച്ചു. ശൈവ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ബസവേശ്വരന്‍ തന്റെ ഉപനയന ചടങ്ങ് ബഹിഷ്‌കരിച്ചു കൊണ്ടാണ് സ്ത്രീ പുരുഷ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയത്. തന്റെ സഹോദരിക്ക് നിഷേധിക്കുന്ന പൂണൂല്‍ തനിക്കാവശ്യമില്ലന്നു അദ്ദേഹം പ്രഖ്യാപിച്ചു. പൂണൂല്‍ ജാതിയുടെ പ്രതികമാണെന്നും മനുഷ്യനെ സമൂഹത്തില്‍ വേര്‍തിരിച്ചു കാണിക്കാന്‍ മാത്രമേ അത് ഉപകരിക്കു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

പൂണൂല്‍ നിഷേധിച്ചതിലൂടെ പുരോഹിത വര്‍ഗ്ഗത്തെയാണ് അദ്ദേഹം പരോക്ഷമായി ചോദ്യം ചെയ്തത്. നിലവിലുള്ള സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും ചോദ്യം ചെയ്ത അദ്ദേഹം സ്വന്തം വീടുവിട്ടിറങ്ങി കൂടല സംഗമക്ഷേത്രത്തില്‍ എത്തി ജാതവേദമുനിയുടെ ശിഷ്യത്വത്തില്‍ വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ബിജ്വല രാജധാനിയിലെത്തിയ ബസവേശ്വരന്‍ പടിപടിയായി ഉയര്‍ന്ന് ധനകാര്യ മന്ത്രിയായി. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രിപദം വരെ എത്തുകയും ചെയ്തു. രാജ്യത്തെ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുമ്പോഴുമദ്ദേഹം സാമൂഹ്യപരിഷ്‌കരണത്തിനു മുന്‍തൂക്കം നല്‍കി. പന്ത്രണ്ടാം നൂറ്റാണ്ടിലെ അരക്ഷിതാവസ്ഥയിലുള്ള ജനതയെ പുതിയ വെളിച്ചത്തിലേക്ക് ബസവേശ്വരന്‍ കൈ പിടിച്ചു നയിച്ചു.

അയിത്തം കൊടികുത്തിവാണിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടില്‍ എല്ലാ ജാതിയിലും, തൊഴിലിലും ഏര്‍പ്പെട്ടിരുന്നവരെ വിളിച്ചു കൂട്ടി അനുഭവ മണ്ഡപം എന്ന ആധ്യാത്മിക സദസിന് അദ്ദേഹം രൂപം നല്‍കി. ചെരുപ്പുകുത്തിയും കര്‍ഷകനും, ബാര്‍ബറും, അടക്കം സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ അനുഭവമണ്ഡപത്തില്‍ ഉള്‍പ്പെട്ടിരുന്നു. സ്ത്രീപുരുഷഭേദമന്യേ സമൂഹത്തിലെ ആര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ഈ വേദിയില്‍ ജനങ്ങളുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും, തീരുമാനമെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം സ്ഥാപിച്ച അനുഭവ മണ്ഡപമെന്ന ഈ ആധ്യാത്മികപാര്‍ലമെന്റ് ആണ് പില്‍ക്കാലത്ത് ജനാധിപത്യവ്യവസ്ഥയിലെ പാര്‍ലമെന്റ്എന്ന ആശയത്തിലേക്ക് എത്തിയത് എന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്‍പില്‍ ബസവേശ്വരന്റെ പ്രതിമ സ്ഥാപിച്ച് രാജ്യം അദ്ദേഹത്തെ ആദരിച്ചു.

വിധവകളെ പുനര്‍വിവാഹം ചെയ്യിക്കുന്നതിനും, വേശ്യകളെ വേശ്യാവൃത്തിയില്‍ നിന്നു പിന്തിരിപ്പിച്ചു സമുഹത്തിലെ മുഖ്യധാരയില്‍ കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. അധ്വാനത്തിനെ പ്രോത്സാഹിപ്പിച്ച ബസവേശ്വരന്‍ പുരോഹിതരുള്‍പ്പെടെ എല്ലാവരും അധ്വാനിച്ച് ആഹാരത്തിനുള്ള വക കണ്ടെത്തണമെന്നും, അധികമുള്ളവ ഇല്ലാത്തവനു നല്‍കണമെന്നും ഉദ്‌ബോധിപ്പിച്ചു. ‘കായകവേ കൈലാസ’ എന്നതായിരുന്നു ബസവേശ്വരന്റെ സിദ്ധാന്തം.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട രചനകളും, ചിന്തകളും സാധാരണ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതായിരുന്നില്ല. ഭാഷയിലെ വ്യത്യസ്തതയായിരുന്നു ഇതിനു കാരണം. ഇതു മനസിലാക്കിയ ബസവേശ്വരന്‍ അനുഭവ മണ്ഡപത്തില്‍ ചര്‍ച്ച ചെയ്യുന്ന ചിന്തകളും, ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും സാധാരണ ജനങ്ങള്‍ക്കു മനസിലാകുന്ന തരത്തില്‍ ലളിതമായി ആവിഷ്‌കരിക്കുവാനും പ്രചരിപ്പിക്കുവാനും മുന്‍കൈയെടുത്തു. ഇങ്ങനെ എഴുതപ്പെട്ടവ വചനങ്ങള്‍ എന്നറിയപ്പെട്ടു.

800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിശ്രവിവാഹത്തിനെ പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവായ ബസവേശ്വരന്റെ ജന്മദിനം ഇന്ന് രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. ഭാരത നവോത്ഥാന ചരിത്രത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബസവേശ്വരനും, അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്കും രാജ്യം പ്രത്യേക സ്ഥാനം തന്നെ നല്‍കിയിരിക്കുന്നു.

(ലേഖകന്‍ അഖില കേരള വീരശൈവ മഹാസഭയുടെ സംസ്ഥാന സെക്രട്ടറിയും ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് ജനറല്‍ സെക്രട്ടറിയും ആണ്)

 

Tags: Mahatma Basaveshwara JayantiSocial ReformHero of Social Reformindependent thinker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.