Categories: Kerala

ആറു വർഷം മുൻപ് മരിച്ച അന്നമ്മയുടെ വോട്ട് മരുമകൾ അന്നമ്മ രേഖപ്പെടുത്തി;മൂന്ന് പോളിങ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Published by

തിരുവല്ല: ആറന്മുള നിയോജക മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന പരാതിയിൽ രണ്ട് പോളിങ് ഓഫീസർമാരെയും ബിഎൽഒയെയും സസ്‌പെൻഡ് ചെയ്തു. ബിഎൽഒ അമ്പിളി ദേവി, പോളിങ് ഓഫീസർമാരായ ദീപ, കല. എസ്. തോമസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മരിച്ചയാളുടെ വോട്ട് മരുമകൾ രേഖപ്പെടുത്തിയെന്നാണ് പരാതി. വീഴ്ച ബോധ്യപ്പെട്ട സാഹചര്യത്തിൽ ഈ വോട്ട് അസാധുവായി കണക്കാക്കും.

ആറു വർഷം മുൻപ് മരിച്ചുപോയ അന്നമ്മ എന്നയാളുടെ വോട്ട് മരുമകൾ അന്നമ്മ രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ട് അസാധുവാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നല്കുമെന്നും കളക്ടർ അറിയിച്ചു. എന്നാൽ സീരിയൽ നമ്പർ മാറിപ്പോയതാണെന്നും അബദ്ധവശാൽ വോട്ടു മാറി ചെയ്തതാണെന്നുമാണ് അന്നമ്മയുടെ വീട്ടുകാരും യുഡിഎഫും നല്കുന്ന വിശദീകരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by