Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസിന്റെ ‘കൈ’ ജിഹാദികള്‍ക്കൊപ്പം

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Apr 5, 2024, 03:28 am IST
in Editorial

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുമായി ഉണ്ടാക്കിയിട്ടുള്ള ബന്ധം മറച്ചുപിടിക്കാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് സഖ്യം ആവാമെന്ന മട്ടില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കെ, അങ്ങനെയൊന്ന് ഇല്ലെന്നുവരുത്താനുള്ള വിഫല ശ്രമമാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ നടത്തുന്നത്. എസ്ഡിപിഐയുമായി സഖ്യം ഇല്ലെന്നും, എന്നാല്‍ അവരുടെ വോട്ട് സ്വീകരിക്കുമെന്നുമുള്ള സതീശന്റെ നിലപാട് ഇരട്ടത്താപ്പാണ്. സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം ഇതിലെ കാപട്യം തിരിച്ചറിയാനാവും. പാര്‍ട്ടികള്‍ പരസ്പരം സഖ്യം ഉണ്ടാക്കുന്നത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ലഭിക്കാനാണ്. ഇതിന്റെ പേരാണല്ലോ തെരഞ്ഞെടുപ്പ് സഖ്യം. എസ്ഡിപിഐയും കോണ്‍ഗ്രസും തമ്മില്‍ ഇങ്ങനെയൊന്നുണ്ട് എന്നര്‍ത്ഥം. പാര്‍ട്ടിയുടെ പ്രമുഖ നേതാവായ ഹസ്സന് ഒരു വെളിപാട് ഉണ്ടായതല്ലല്ലോ.എസ്ഡിപിഐക്കാര്‍ പിന്തുണ പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഹസ്സന്‍. ഭീകരവാദവുമായി ബന്ധമുള്ള പാര്‍ട്ടിയുടെ പിന്തുണ പരസ്യമായി സമ്മതിച്ചാല്‍ ജനാധിപത്യ വിശ്വാസികളുടെയും സമാധാനകാംക്ഷികളുടെയും വോട്ടുകള്‍ നഷ്ടപ്പെട്ടേക്കും എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ഇതാണ് എസ്ഡിപിഐ ബന്ധത്തെ തള്ളിപ്പറയാന്‍ പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിക്കുന്നത്. തികഞ്ഞ അവസരവാദമാണിത്. സ്വന്തം തട്ടകമായ പറവൂരില്‍ ജിഹാദികളെ പിന്തുണയ്‌ക്കുന്നയാളാണ് സതീശന്‍ എന്ന ആരോപണം പലപ്പോഴും ഉയര്‍ന്നിട്ടുള്ളതാണ്. ഇങ്ങനെയൊരാള്‍ എസ്ഡിപിഐയെ തള്ളിപ്പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല.

കോണ്‍ഗ്രസും യുഡിഎഫും ഇതിനു മുന്‍പും പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും തെരഞ്ഞെടുപ്പുകാലത്ത് ധാരണ ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിംലീഗ് എസ്ഡിപിഐയുമായി രഹസ്യ ചര്‍ച്ച നടത്തിയത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുമുണ്ട്. എന്നിട്ടാണ് സതീശന്റെ ചാരിത്ര്യപ്രസംഗം. ഭീകരവാദ സംഘടനയാണെന്ന് കണ്ടെത്തി പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും, അതിന്റെ നേതാക്കളെ ജയിലിലടയ്‌ക്കുകയും ചെയ്തതാണ് അവരുമായി സഖ്യം ഉണ്ടാക്കിയിട്ടും അത് സമ്മതിക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത്. എസ്ഡിപിഐയുടെ പൂര്‍വരൂപമായ എന്‍ഡിഎഫുമായും ഐഎസ്എസുമായുമൊക്കെ സഖ്യമുണ്ടാക്കാന്‍ യാതൊരു മടിയും കാണിക്കാത്തവരാണ് കോണ്‍ഗ്രസുകാര്‍. എന്നിട്ട് ഇവരുമായൊന്നും പാര്‍ട്ടിക്ക് സഖ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് ഇപ്പോള്‍ പറയുന്നത് ആരും വിലവയ്‌ക്കില്ല. സതീശന്‍ തന്ത്രപൂര്‍വം തള്ളിപ്പറയുന്ന എസ്ഡിപിഐയുമായി യുഡിഎഫ് ഘടകക്ഷിയായ മുസ്ലിം ലീഗിന്റെ ബന്ധം എന്താണ്? ലീഗ് വാങ്ങുന്ന ജിഹാദികളുടെ വോട്ട് കോണ്‍ഗ്രസിനും ലഭിക്കുന്നില്ലേ? ഈ ഭീകരവാദികളുടെ വോട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടെന്നുവയ്‌ക്കാനുള്ള ആര്‍ജവമാണ് സതീശനെപ്പോലുള്ളവര്‍ കാണിക്കേണ്ടത്. അങ്ങനെയൊന്ന് ഇക്കൂട്ടര്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല.

ഇസ്ലാമിക മതമൗലികവാദികളുമായും ഭീകരവാദികളുമായും സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും മടികാണിച്ചിട്ടില്ല. 58 പേര്‍ കൊലചെയ്യപ്പെട്ട കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ പ്രതിയായ മദനിയെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കിയത് കോണ്‍ഗ്രസിന്റെ കൂടി പിന്തുണയോടെയാണല്ലോ. ബെംഗളൂരു ബോംബുസ്ഫോടന കേസില്‍ പ്രതിയായി കര്‍ണാടക ജയിലില്‍ കഴിഞ്ഞ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും കോണ്‍ഗ്രസ്സാണ്. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടി മാറ്റിയ സംഘടനയുടെ പില്‍ക്കാല രൂപമാണല്ലോ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും. ജോസഫ് മാഷിനെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്ന് ഒരുകാലത്തും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. യഥാക്രമം സിപിഎമ്മും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളുമായി തങ്ങളുടെ ആവശ്യമനുസരിച്ച് സഖ്യം ഉണ്ടാക്കുന്നവരാണ് എസ്ഡിപിഐക്കാര്‍. കേരളം ഭീകരവാദികളുടെ താവളമായി തുടരാനുള്ള കാരണവും ഇതുതന്നെയാണ്. രാജ്യവ്യാപകമായി ഇസ്ലാമിക മതമൗലികവാദികളെ പിന്തുണയ്‌ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എസ്ഡിപിഐക്കാര്‍ക്കും പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിച്ചത് വലിയ വിവാദമാവുകയുണ്ടായി. രാമനാഥപുരം കഫെയില്‍ അടുത്തിടെ ഭീകരര്‍ ബോംബ് സ്ഫോടനം നടത്തിയപ്പോഴും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് മൃദു സമീപനമാണ് സ്വീകരിച്ചത്. വയനാട്ടില്‍ രാഹുല്‍ പച്ചക്കൊടി മറച്ചുപിടിച്ചതുകൊണ്ടൊന്നും ജിഹാദികളോടുള്ള കോണ്‍ഗ്രസിന്റെ പ്രേമം അവസാനിക്കുന്നില്ല എന്നതിന് തെളിവാണ് എസ്ഡിപിഐയുമായുള്ള തന്ത്രപരമായ തെരഞ്ഞെടുപ്പ് ധാരണ.

Tags: PICKJihadisLoksabha Election 2024SDPI-Congress AllianceCongress's 'hand'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

World

നൈജീരിയയിൽ തീവ്രവാദികളുടെ അഴിഞ്ഞാട്ടം : ബൈക്കിലെത്തിയ ഭീകരർ കൊന്നു തള്ളിയത് 32 പേരെ ; മരിച്ചവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ

India

“ഞാൻ നിന്നെ വെടിവെക്കും,” അതിർത്തിയിൽ വീഡിയോകൾ പകർത്തുന്ന ബംഗ്ലാദേശികൾക്ക് ബിഎസ്എഫ് ജവാന്റെ മുന്നറിയിപ്പ് ; റൈഫിൾ കണ്ടതും കണ്ടം വഴി ഓടി ജിഹാദികൾ

India

പൂജാ പന്തലിൽ വെച്ച് മാ കാളിയുടെ വിഗ്രഹത്തിന്റെ തലയറുത്ത് മാറ്റിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ ; ജയിൽ വാനിൽ വിഗ്രഹം എടുത്ത് കൊണ്ട് പോകാൻ കൽപ്പിച്ച് മമതയും

World

ഭാരതം ഇനി ബഹുധ്രുവ ലോകത്തിന്റെ കേന്ദ്രബിന്ദു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.