Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് പോരാട്ടച്ചൂട്

കെ.കെ. പത്മഗിരീഷ് by കെ.കെ. പത്മഗിരീഷ്
Mar 18, 2024, 03:12 am IST
in Kerala

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. ഒപ്പം വാളയാര്‍ ചുരത്തില്‍നിന്നുള്ള കാറ്റും. ഇതിനൊപ്പം തെരഞ്ഞെടുപ്പ് ചൂടുകൂടി ആയതോടെ പാലക്കാട് ലോക്‌സഭാ മണ്ഡലം ആവേശത്തിലായിക്കഴിഞ്ഞു. മൂന്ന് മുന്നണികളും പ്രചരണത്തിന്റെ രണ്ടാംഘട്ടത്തിലാണ്. ഏറ്റവും ആദ്യം പ്രചരണം ആരംഭിച്ചത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ തന്നെ. ഏഴ് നിയോജക മണ്ഡലങ്ങളിലായി മിക്കവാറും പഞ്ചായത്തുകളില്‍ എത്തിക്കഴിഞ്ഞു. സിറ്റിങ് എംപി വി.കെ. ശ്രീകണ്ഠന്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 1999ല്‍ പാലക്കാട് നിന്നും വിജയിക്കുകയും പിന്നീട് പരാജയപ്പെടുകയും ചെയ്ത സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. മൂന്നുമുന്നണികളും കരുത്തരെത്തന്നെയാണ് രംഗത്തിറക്കിയിട്ടുള്ളത്.

കഴിഞ്ഞ തവണ ശ്രീകണ്ഠന് സ്വപ്നംപോലും കാണാത്ത വിജയമാണുണ്ടായത്. ഇടതുമുന്നണിയുടെ എം.ബി. രാജേഷ് വിജയം ഉറപ്പിച്ചതായിരുന്നു പാലക്കാട്ട്. വോട്ടെണ്ണല്‍വരെയും തികഞ്ഞ ആത്മവിശ്വാസത്തിലുമായിരുന്നു. എന്നാല്‍, പട്ടാമ്പിക്കാരും മണ്ണാര്‍ക്കാട്ടുകാരും ശ്രീകണ്ഠനെ വിജയിപ്പിച്ചെന്നുതന്നെ പറയാം. പട്ടാമ്പിയില്‍ 17,000 വോട്ടിന്റെ ഭൂരിപക്ഷമാണ് നല്‍കിയതെങ്കില്‍ മണ്ണാര്‍ക്കാട്ട് അത് 30,000 ആയി. അതിന്റെ കാരണം എന്തെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം.

2014ല്‍ ശോഭാ സുരേന്ദ്രന്‍ 1,36,687 വോട്ട് നേടിയെങ്കില്‍ 2019ല്‍ സി. കൃഷ്ണകുമാര്‍ 2,18,556 ആയി വര്‍ധിപ്പിച്ചു. മാത്രമല്ല, പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തും എത്തി. ഇ.കെ. നായനാര്‍, എ.കെ. ഗോപാലന്‍ എന്നിവരെ വിജയിപ്പിച്ച മണ്ഡലമാണ് പാലക്കാട്. ഒരു പാര്‍ട്ടിയോടും മുന്നണിയോടും പ്രത്യേക മമതയൊന്നുമില്ല. 1957ല്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലം നിലവില്‍ വന്നശേഷം കോണ്‍ഗ്രസ് ആറുതവണയും ഇടതുമുന്നണി എട്ടുതവണയും വിജയികളായി. 1957ല്‍ ദ്വയാംഗ മണ്ഡലമായിരുന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വെള്ള ഈച്ചരനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി പി. കുഞ്ഞനും വിജയിച്ചിരുന്നു. 1999ല്‍ എ. വിജയരാഘവന്‍, യുഡിഎഫിലെ വി.എസ്. വിജയരാഘവനെ കേവലം 1286 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ 1991ലെ തെരഞ്ഞെടുപ്പില്‍ 15,761 വോട്ടിന് വിഎസ്, എ. വിജയരാഘവനെ തോല്‍പ്പിച്ചു. പിന്നീട് ആറുതവണ ഇടതുമുന്നണിയോടൊപ്പമായിരുന്നു പാലക്കാട്.

കേന്ദ്രസര്‍ക്കാര്‍ പാലക്കാടിന് നല്‍കിയ വികസനത്തിന്റെ എണ്ണം പറഞ്ഞാണ് വോട്ടുചോദിക്കുന്നത്. റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണവും ഐഐടി കൊണ്ടുവന്നതും ദേശീയപാത വികസനവും ഫുഡ്പാര്‍ക്കും ഫിലിം പാര്‍ക്കും അട്ടപ്പാടിക്കുള്ള 2400 കോടി രൂപയുടെ പാക്കേജുമെല്ലാം നിരത്തിയാണ് വോട്ടഭ്യര്‍ത്ഥന. പാലക്കാട്, മലമ്പുഴ, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ ബിജെപി നിര്‍ണായക ശക്തിയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാടും മലമ്പുഴയിലും രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഷൊര്‍ണൂരില്‍ 750 വോട്ടിന്റെ വ്യത്യാസമാണ് യുഡിഎഫും ബിജെപിയും തമ്മിലുള്ളത്. 52 അംഗ പാലക്കാട് നഗരസഭയില്‍ ബിജെപിയാണ് ഭരിക്കുന്നത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഷൊര്‍ണൂര്‍ നഗരസഭയില്‍ ഒമ്പതും ഒറ്റപ്പാലത്ത് ഒരു സ്വതന്ത്രനുള്‍പ്പെടെ ഒമ്പതുമാണുള്ളത്. പട്ടാമ്പി, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും പാര്‍ട്ടിക്ക് പ്രാതിനിധ്യമുണ്ട്. വിവിധ പഞ്ചായത്തുകളിലും ബിജെപി നിര്‍ണായക ശക്തിയാണ്. പാലക്കാട്ട് 50,220ഉം മലമ്പുഴയില്‍ 50,200ഉം ഷൊര്‍ണൂരില്‍ 36,973ഉം വോട്ടാണ് ബിജെപി നേടിയത്. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് എന്നീ മണ്ഡലങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ മണ്ണാര്‍ക്കാടും പാലക്കാടും യുഡിഎഫിനാണെങ്കില്‍ ബാക്കി അഞ്ചും എല്‍ഡിഎഫിനോടൊപ്പമാണ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷവും കൃഷ്ണകുമാര്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. ഏതുപ്രശ്നങ്ങളില്‍ ഇടപെടുന്നതിനും സമരങ്ങള്‍ നയിക്കുന്നതിനും മുന്‍പന്തിയില്‍തന്നെ. ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കൃഷ്ണകുമാറിന്റേത്. അടുക്കും ചിട്ടയോടുംകൂടിയുള്ള പ്രവര്‍ത്തനത്തിനാണ് ബിജെപി രൂപം നല്‍കിയിട്ടുള്ളത്. തുടര്‍ച്ചയായി നാലുതവണ നഗരസഭാ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായിരുന്ന കൃഷ്ണകുമാറാണ് പാലക്കാട് നഗരത്തെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപയുടെ വികസനങ്ങളാണ് നഗരത്തില്‍ കൊണ്ടുവന്നത്.

Tags: NDALoksabha Election 2024Modiyude GuaranteeC.KrishnakumarPalakkad Lok Sabha Constituencybjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

Kerala

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

Kerala

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണം: ബിജെപി രാഷ്‌ട്രീയ പ്രമേയം

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.