Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് പോരാട്ടച്ചൂട്

കെ.കെ. പത്മഗിരീഷ് by കെ.കെ. പത്മഗിരീഷ്
Mar 18, 2024, 03:12 am IST
in Kerala

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. ഒപ്പം വാളയാര്‍ ചുരത്തില്‍നിന്നുള്ള കാറ്റും. ഇതിനൊപ്പം തെരഞ്ഞെടുപ്പ് ചൂടുകൂടി ആയതോടെ പാലക്കാട് ലോക്‌സഭാ മണ്ഡലം ആവേശത്തിലായിക്കഴിഞ്ഞു. മൂന്ന് മുന്നണികളും പ്രചരണത്തിന്റെ രണ്ടാംഘട്ടത്തിലാണ്. ഏറ്റവും ആദ്യം പ്രചരണം ആരംഭിച്ചത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ തന്നെ. ഏഴ് നിയോജക മണ്ഡലങ്ങളിലായി മിക്കവാറും പഞ്ചായത്തുകളില്‍ എത്തിക്കഴിഞ്ഞു. സിറ്റിങ് എംപി വി.കെ. ശ്രീകണ്ഠന്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 1999ല്‍ പാലക്കാട് നിന്നും വിജയിക്കുകയും പിന്നീട് പരാജയപ്പെടുകയും ചെയ്ത സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. മൂന്നുമുന്നണികളും കരുത്തരെത്തന്നെയാണ് രംഗത്തിറക്കിയിട്ടുള്ളത്.

കഴിഞ്ഞ തവണ ശ്രീകണ്ഠന് സ്വപ്നംപോലും കാണാത്ത വിജയമാണുണ്ടായത്. ഇടതുമുന്നണിയുടെ എം.ബി. രാജേഷ് വിജയം ഉറപ്പിച്ചതായിരുന്നു പാലക്കാട്ട്. വോട്ടെണ്ണല്‍വരെയും തികഞ്ഞ ആത്മവിശ്വാസത്തിലുമായിരുന്നു. എന്നാല്‍, പട്ടാമ്പിക്കാരും മണ്ണാര്‍ക്കാട്ടുകാരും ശ്രീകണ്ഠനെ വിജയിപ്പിച്ചെന്നുതന്നെ പറയാം. പട്ടാമ്പിയില്‍ 17,000 വോട്ടിന്റെ ഭൂരിപക്ഷമാണ് നല്‍കിയതെങ്കില്‍ മണ്ണാര്‍ക്കാട്ട് അത് 30,000 ആയി. അതിന്റെ കാരണം എന്തെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം.

2014ല്‍ ശോഭാ സുരേന്ദ്രന്‍ 1,36,687 വോട്ട് നേടിയെങ്കില്‍ 2019ല്‍ സി. കൃഷ്ണകുമാര്‍ 2,18,556 ആയി വര്‍ധിപ്പിച്ചു. മാത്രമല്ല, പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തും എത്തി. ഇ.കെ. നായനാര്‍, എ.കെ. ഗോപാലന്‍ എന്നിവരെ വിജയിപ്പിച്ച മണ്ഡലമാണ് പാലക്കാട്. ഒരു പാര്‍ട്ടിയോടും മുന്നണിയോടും പ്രത്യേക മമതയൊന്നുമില്ല. 1957ല്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലം നിലവില്‍ വന്നശേഷം കോണ്‍ഗ്രസ് ആറുതവണയും ഇടതുമുന്നണി എട്ടുതവണയും വിജയികളായി. 1957ല്‍ ദ്വയാംഗ മണ്ഡലമായിരുന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വെള്ള ഈച്ചരനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി പി. കുഞ്ഞനും വിജയിച്ചിരുന്നു. 1999ല്‍ എ. വിജയരാഘവന്‍, യുഡിഎഫിലെ വി.എസ്. വിജയരാഘവനെ കേവലം 1286 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ 1991ലെ തെരഞ്ഞെടുപ്പില്‍ 15,761 വോട്ടിന് വിഎസ്, എ. വിജയരാഘവനെ തോല്‍പ്പിച്ചു. പിന്നീട് ആറുതവണ ഇടതുമുന്നണിയോടൊപ്പമായിരുന്നു പാലക്കാട്.

കേന്ദ്രസര്‍ക്കാര്‍ പാലക്കാടിന് നല്‍കിയ വികസനത്തിന്റെ എണ്ണം പറഞ്ഞാണ് വോട്ടുചോദിക്കുന്നത്. റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണവും ഐഐടി കൊണ്ടുവന്നതും ദേശീയപാത വികസനവും ഫുഡ്പാര്‍ക്കും ഫിലിം പാര്‍ക്കും അട്ടപ്പാടിക്കുള്ള 2400 കോടി രൂപയുടെ പാക്കേജുമെല്ലാം നിരത്തിയാണ് വോട്ടഭ്യര്‍ത്ഥന. പാലക്കാട്, മലമ്പുഴ, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ ബിജെപി നിര്‍ണായക ശക്തിയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാടും മലമ്പുഴയിലും രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഷൊര്‍ണൂരില്‍ 750 വോട്ടിന്റെ വ്യത്യാസമാണ് യുഡിഎഫും ബിജെപിയും തമ്മിലുള്ളത്. 52 അംഗ പാലക്കാട് നഗരസഭയില്‍ ബിജെപിയാണ് ഭരിക്കുന്നത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഷൊര്‍ണൂര്‍ നഗരസഭയില്‍ ഒമ്പതും ഒറ്റപ്പാലത്ത് ഒരു സ്വതന്ത്രനുള്‍പ്പെടെ ഒമ്പതുമാണുള്ളത്. പട്ടാമ്പി, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും പാര്‍ട്ടിക്ക് പ്രാതിനിധ്യമുണ്ട്. വിവിധ പഞ്ചായത്തുകളിലും ബിജെപി നിര്‍ണായക ശക്തിയാണ്. പാലക്കാട്ട് 50,220ഉം മലമ്പുഴയില്‍ 50,200ഉം ഷൊര്‍ണൂരില്‍ 36,973ഉം വോട്ടാണ് ബിജെപി നേടിയത്. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് എന്നീ മണ്ഡലങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ മണ്ണാര്‍ക്കാടും പാലക്കാടും യുഡിഎഫിനാണെങ്കില്‍ ബാക്കി അഞ്ചും എല്‍ഡിഎഫിനോടൊപ്പമാണ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷവും കൃഷ്ണകുമാര്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. ഏതുപ്രശ്നങ്ങളില്‍ ഇടപെടുന്നതിനും സമരങ്ങള്‍ നയിക്കുന്നതിനും മുന്‍പന്തിയില്‍തന്നെ. ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കൃഷ്ണകുമാറിന്റേത്. അടുക്കും ചിട്ടയോടുംകൂടിയുള്ള പ്രവര്‍ത്തനത്തിനാണ് ബിജെപി രൂപം നല്‍കിയിട്ടുള്ളത്. തുടര്‍ച്ചയായി നാലുതവണ നഗരസഭാ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായിരുന്ന കൃഷ്ണകുമാറാണ് പാലക്കാട് നഗരത്തെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപയുടെ വികസനങ്ങളാണ് നഗരത്തില്‍ കൊണ്ടുവന്നത്.

Tags: Modiyude GuaranteeC.KrishnakumarPalakkad Lok Sabha ConstituencybjpNDALoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

India

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

News

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

Kerala

ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് കെ ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.