Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുണാകരനെയും മകനെയും ജയിപ്പിക്കാത്ത തൃശ്ശൂര്‍

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 13, 2024, 01:32 am IST
in Kerala

തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. കെ. കരുണാകരന്റെ രാഷ്‌ട്രീയ തട്ടകം എന്ന് പറയുമ്പോഴും കരുണാകരനെയും മക്കളെയും തുടര്‍ച്ചയായി തോല്‍പ്പിച്ച മണ്ഡലമാണ് തൃശ്ശൂര്‍.

96 ലാണ് ലീഡര്‍ കെ. കരുണാകരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ തോറ്റത്. വി.വി. രാഘവനായിരുന്നു എതിരാളി. 91 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച് യുഡിഎഫ് കരുണാകരന്റെ നേതൃത്വത്തില്‍ ഭരിക്കുമ്പോഴാണ് 94ല്‍ ചാരക്കേസില്‍ എ ഗ്രൂപ്പ് കരുണാകരനെ കുടുക്കിയത്. കാലാവധി പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ കരുണാകരന് 95 മാര്‍ച്ചില്‍ മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. പകരം എ.കെ. ആന്റണി മുഖ്യമന്ത്രിയായി.

കരുണാകരനെ നരസിംഹറാവു ദല്‍ഹിക്ക് കൊണ്ടുപോയി കേന്ദ്രമന്ത്രിയാക്കി. അങ്ങിനെയാണ് 96 ല്‍ കരുണാകരന്‍ തൃശ്ശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത്. തോറ്റതിനു ശേഷം ലീഡര്‍ പറഞ്ഞ വാചകം പിന്നെ രാഷ്‌ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തു. എന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്നായിരുന്നു കരുണാകരന്റെ കമന്റ്. എ ഗ്രൂപ്പിനെതിരായ ലീഡറുടെ കുത്തായിരുന്നു അത്.

96ല്‍ കോഴിക്കോട് കെ. മുരളീധരന്‍ എം.പി. വീരേന്ദ്രകുമാറിനോടും തോറ്റു. 98ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മുരളീധരന്‍ തൃശ്ശൂര്‍ക്ക് കളം മാറി. ഫലം ദയനീയമായിരുന്നു. വലിയ മാര്‍ജിനില്‍ വീണ്ടും തോറ്റു. പിന്നീട് 2016ലും 2021ലും ലീഡറുടെ മകള്‍ പദ്മജ തൃശ്ശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. രണ്ടു വട്ടവും തോല്‍വിയായിരുന്നു ഫലം. 2004ല്‍ മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ലോനപ്പന്‍ നമ്പാടനെതിരെ മത്സരത്തിനിറങ്ങിയപ്പോഴും പദ്മജയെ കാത്തിരുന്നത് പരാജയം തന്നെ. 2004ല്‍ മുരളീധരന്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ അംഗമായി. നിയമസഭാംഗമല്ലാതിരുന്ന മുരളീധരന് മന്ത്രിയായി തുടരാന്‍ ആറുമാസത്തിനകം എംഎല്‍എയാകണമായിരുന്നു. വടക്കാഞ്ചേരിയിലെ വി. ബലറാമിനെ കോണ്‍ഗ്രസ് രാജിവയ്‌പിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി. പക്ഷേ സിപിഎം പ്രാദേശിക നേതാവായിരുന്ന എ.സി. മൊയ്തീനോട് തോറ്റു.

കെ. കരുണാകരന്റെ കുടുംബത്തില്‍ നിന്നൊരാളെ തൃശ്ശൂര്‍ വിജയിപ്പിക്കില്ല. അതാണ് ചരിത്രം. കരുണാകരന് തൃശ്ശൂരില്‍ ആഴത്തില്‍ വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. അത്ര തന്നെ ശത്രുക്കളും. ട്രേഡ് യൂണിയന്‍ നേതാവില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒരേയൊരു ലീഡര്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയില്‍ കെ. കരുണാകരന്‍ നേരിട്ട വിവാദങ്ങളേറെയാണ്.

അതില്‍ ഏറെയും തൃശ്ശൂര്‍ കേന്ദ്രമായ വിവാദങ്ങള്‍. തട്ടില്‍ എസ്റ്റേറ്റ് കൊലപാതകം, അഴീക്കോടന്‍ രാഘവന്‍ വധക്കേസ്, അടിയന്തരാവസ്ഥയിലെ രാജന്‍ കേസ്, നവാബ് രാജേന്ദ്രന്‍ തുടങ്ങി ഏതാണ്ടെല്ലാ വിവാദങ്ങളും തൃശ്ശൂര്‍ കേന്ദ്രീകരിച്ചായിരുന്നു. കരുണാകരനെയും മുരളീധരനെയും ഒരു കാലത്തും അംഗീകരിക്കാന്‍ തൃശ്ശൂരിലെ ഒരു വിഭാഗം തയ്യാറായിരുന്നില്ല. തുടര്‍ച്ചയായ തോല്‍വികള്‍ അതിന്റെ ഫലമായിരുന്നു. ഇക്കുറി മുരളീധരന്‍ ഒരിക്കല്‍ കൂടി മത്സരത്തിനെത്തുമ്പോള്‍ ഈ കഥകളെല്ലാം വീണ്ടും ഓര്‍ത്തെടുക്കുകയാണ് തൃശ്ശൂര്‍ക്കാര്‍.

 

Tags: congressK MuraleedharanThrissur Parliament seatLoksabha Election 2024K KarunakaranModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.