Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനരോഷം ഭയന്ന് സിബിഐ അന്വേഷണം

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Mar 11, 2024, 03:50 am IST
in Editorial

പൂക്കോട് വെറ്ററിനറി കോളജ് കാമ്പസില്‍ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ട കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരിക്കുന്നു. സിദ്ധാര്‍ത്ഥന്റെ അച്ഛനും ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി നിവേദനം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റമറ്റതും നീതിപൂര്‍വവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റു ചെയ്തതായും, കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ഇങ്ങനെ പറയുന്നതില്‍നിന്നുതന്നെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്‌മ വ്യക്തമാണ്. ഈ വര്‍ഷം ഫെബ്രുവരി പതിനെട്ടിനാണ് സിദ്ധാര്‍ത്ഥന്‍ എന്ന വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കോളജ് ഭരിക്കുന്ന എസ്എഫ്‌ഐക്കാരുടെ ക്രൂരമര്‍ദ്ദനമേറ്റ് മരിക്കുന്നത്. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് തുടക്കം മുതല്‍ എസ്എഫ്‌ഐയും കോളജ് അധികൃതരും സിപിഎമ്മും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരുന്നത്. കടുത്ത മര്‍ദ്ദനമാണ് മരണത്തിന് കാരണമായതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ആത്മഹത്യയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എസ്എഫ്‌ഐയും സിപിഎമ്മും ചെയ്തത്. പരസ്യവിചാരണയും റാഗിങ്ങുമൊന്നും നടന്നിട്ടില്ലെന്നു വരുത്താന്‍ നിരവധി കള്ളക്കഥകള്‍ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ എസ്എഫ്‌ഐയ്‌ക്ക് ബന്ധമില്ലെന്ന് ആദ്യം പറഞ്ഞവര്‍ പിന്നീട് ചില എസ്എഫ്‌ഐക്കാര്‍ മാത്രമാണുള്ളതെന്നും, മറ്റ് വിദ്യാര്‍ത്ഥി സംഘടനകളില്‍പ്പെടുന്നവരുമുണ്ടെന്നും കുപ്രചാരണം നടത്തുകയായിരുന്നു.

സിദ്ധാര്‍ത്ഥന്‍ എസ്എഫ്‌ഐയില്‍ ചേരാതിരുന്നതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു ആ സംഘടനയില്‍പ്പെട്ട ഒരുപറ്റം ക്രിമിനലുകള്‍. നൂറിലേറെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് പരസ്യവിചാരണ ചെയ്തും പൈശാചികമായി മര്‍ദ്ദിച്ചുമാണ് സിദ്ധാര്‍ത്ഥന്‍ എന്ന പ്രതിഭാശാലിയായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്കു തള്ളിവിട്ടത്. മൂന്നുദിവസം കടുത്ത മര്‍ദ്ദനത്തനിരയാക്കുകയും വെള്ളംപോലും കൊടുക്കാതിരിക്കുകയും ചെയ്തു. വീട്ടിലേക്ക് വരികയായിരുന്ന സിദ്ധാര്‍ത്ഥനെ സ്‌നേഹം നടിച്ച് കോളജിലേക്ക് വിളിച്ചുവരുത്തിയാണ് കൊടുംക്രൂരതകള്‍ കാണിച്ചത്. കോളജ് ഭരിക്കുന്ന എസ്എഫ്‌ഐ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്‌ക്കും അവിടെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടില്ല. സിദ്ധാര്‍ത്ഥനെ കൊലചെയ്തവരൊക്കെ കാമ്പസില്‍ എസ്എഫ്‌ഐക്കാരാണ്. ഇതുകൊണ്ടാണ് പ്രതികളെ ഒളിപ്പിക്കാനും സംരക്ഷിക്കാനും സിപിഎമ്മുകാരും പോലീസും ഒറ്റക്കെട്ടായത്. സിപിഎം ജില്ലാ സെക്രട്ടറി ഇതിനായി പോലീസ് സ്‌റ്റേഷനും കോടതിയുമൊക്കെ കയറിയിറങ്ങി എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ സിദ്ധാര്‍ത്ഥന്റെ കൊലപാതകം സംബന്ധിച്ച് പല വിവരങ്ങളും സഹപാഠികളില്‍നിന്നും പുറത്തുവന്നതോടെയാണ് ഗത്യന്തരമില്ലാതെ പോലീസ് പല പ്രതികളെയും പിടികൂടാന്‍ തയ്യാറായത്. പ്രതികള്‍ ആരൊക്കെയെന്ന് വ്യക്തമായിട്ടും പലരെയും പിടിക്കാന്‍ പോലീസ് താല്‍പ്പര്യം കാണിച്ചില്ല എന്നതാണ് സത്യം. കേസ് സിബിഐക്ക് വിട്ട ദിവസമാണ് രണ്ട് പ്രതികളെ പിടികൂടിയത്. ചിലരെയൊക്കെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നതായും, ഒരാളെയും മാപ്പുസാക്ഷിയാക്കരുതെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ പറയുന്നുണ്ടല്ലോ. സംഭവത്തില്‍ പങ്കുണ്ടെന്ന് പറയപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിനി ഇപ്പോഴും പ്രതിപ്പട്ടികയിലില്ല.

ഇതില്‍നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ പൊതു തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടാനാണ് സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ അന്വേഷണത്തിന് വിട്ടിരിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ അച്ഛനും നിരവധി സംഘടനകളും വ്യക്തികളും ഈ ആവശ്യം നേരത്തെ ഉന്നയിച്ചതാണ്. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ സര്‍ക്കാര്‍ ഇതിന് തയ്യാറാവണമായിരുന്നു. ഇതു ചെയ്തില്ലെന്നു മാത്രമല്ല, സിദ്ധാര്‍ത്ഥന്റെ മരണം സംഭവിച്ച് പത്തൊന്‍പത് ദിവസം കഴിഞ്ഞാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്‌പെന്‍ഡു ചെയ്തതുള്‍പ്പെടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടായി. സിദ്ധാര്‍ത്ഥന്റെ അച്ഛനോ മറ്റാരെങ്കിലുമോ കോടതിയെ സമീപിച്ചാല്‍ അനുകൂല ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാവും. ഇതാണ് ഒരു വെളിപാടുണ്ടായതുപോലെ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പോലീസിന്റെ സഹായത്തോടെ പ്രതികള്‍ കഴിയാവുന്നത്ര തെളിവുകള്‍ നശിപ്പിച്ചുകഴിഞ്ഞു എന്നാണറിയുന്നത്. ഇതിനുവേണ്ടിയാണ് പ്രതികളെ മുഴുവന്‍ പോലീസ് പിടികൂടാതിരുന്നത്. ഇനിയിപ്പോള്‍ സിബിഐ അന്വേഷിച്ചാലും കുഴപ്പമില്ലെന്ന് വിലയിരുത്തിയാണ് സര്‍ക്കാരിന്റെ തീരുമാനം. ഇരകള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുകയും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഹൃദയശൂന്യമായ നയമാണിത്.

Tags: CM PInarayi VijayanVeterinary student sidharth death caseCBI probe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കും? രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

Article

ഇണക്കാനും പിണക്കാനും മീന്‍ തന്നെ വേണം

Kerala

എ ഐ ഫോട്ടോ : കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ

Kerala

സ്വര്‍ണക്കൊള്ള: അന്വേഷണത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം സിബിഐ വരാന്‍ സാധ്യതയേറെ

Kerala

കിഫ്ബി മസാല ബോണ്ട്: കമ്മീഷനടിക്കാന്‍ തിരിമറി നടത്തിയെന്ന് ഉറപ്പാകുന്നു; അടിമുടി ദുരൂഹത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.