Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യു കേസില്‍ അട്ടിമറികള്‍ തുടരുന്നു; രേഖകള്‍ കാണാതായത് ഒടുവിലത്തെ സംഭവം, തുടര്‍ നടപടികള്‍ വൈകും

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Mar 8, 2024, 01:53 am IST
in Kerala

കൊച്ചി: അഭിമന്യു കേസിലെ അട്ടിമറികള്‍ തുടരുന്നു. കേസിലെ കുറ്റപത്രം അടക്കം മുഴുവന്‍ സുപ്രധാന രേഖകളും കോടതിയില്‍ നിന്ന് കാണാതായ സംഭവമാണ് അട്ടിമറി ശ്രമങ്ങളിലെ ഏറ്റവും ഒടുവിലത്തേത്. രേഖകള്‍ എങ്ങനെ കാണാതായി എന്നത് വിശദമായി അന്വേഷിച്ചാലേ അതിനുപിന്നില്‍ ഗൂഢാലോചന നടന്നോയെന്ന് വ്യക്തമാകൂ.

രേഖകള്‍ കാണാതായത് കേസിന്റെ തുടര്‍നടപടികള്‍ വൈകിപ്പിക്കും. കേസിലെ 11 നിര്‍ണായക രേഖകളാണ് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍നിന്നു കാണാതായത്. വിഷയം കേരള ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഇവ പുനഃസൃഷ്ടിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നിര്‍ദേശം നല്കി. 2023 നവംബറില്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ കേസ് പരിഗണിച്ചപ്പോള്‍, 11 രേഖകള്‍ കോടതിയില്‍നിന്ന് കാണാതായതായി കണ്ടെത്തി. കുറ്റപത്രം, കവറിങ് ലെറ്ററോടുകൂടിയ കേസിന്റെ വിശദാംശങ്ങള്‍, ജയില്‍ പരിശോധനയില്‍ കണ്ടെത്തിയ സ്വത്തിന്റെ രജിസ്റ്ററിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, അര്‍ജുന്‍ എന്ന വ്യക്തിക്ക് പോലീസ് നല്കിയ അറിയിപ്പ്, കാഷ്വാലിറ്റി രജിസ്റ്റര്‍, വിനീത് എന്ന വ്യക്തിയുടെ ആശുപത്രി കാര്‍ഡ്, രാഹുലിന്റെ മുറിവ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് കാണാതായവ. സിം കാര്‍ഡുകള്‍ വാങ്ങാന്‍ സമര്‍പ്പിച്ച 15 ഉപഭോക്തൃ അപേക്ഷാ ഫോമുകള്‍, സൈറ്റ് പ്ലാന്‍, മഹാരാജാസ് കോളജില്‍ നിന്ന് നല്കിയ സര്‍ട്ടിഫിക്കറ്റ്, ചോദ്യം ചെയ്യലില്‍ പ്രതികള്‍ നല്കിയ 161 സിആര്‍പിസി മൊഴി എന്നിവയും കാണാതായിട്ടുണ്ട്.

രേഖകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്, പരിശോധന നടത്താന്‍ കോടതി ജീവനക്കാരോട് നിര്‍ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 16 പേര്‍ ഉള്‍പ്പെടെ 26 പ്രതികളാണ് കേസിലുള്ളത്. കാണാതായ രേഖകള്‍ പുനര്‍നിര്‍മിക്കാന്‍ ഹൈക്കോടതി ജില്ലാ കോടതിയോട് നിര്‍ദേശിച്ചു.

കേസില്‍ ഗൂഢാലോചന അന്വേഷിക്കാത്തതാണ് ആദ്യ അട്ടിമറി. മുഖ്യപ്രതിയുടെ അറസ്റ്റ് വൈകിപ്പിച്ചതും പ്രധാന തൊണ്ടിമുതലായ കുത്തിയ കത്തി കണ്ടെടുക്കാത്തതും രണ്ടാമത്തെ അട്ടിമറി. അടിയന്തര വിചാരണ നടത്താന്‍ നടപടികള്‍ സ്വീകരിക്കാത്തത് മറ്റൊരു അട്ടിമറി. കോടികള്‍ രക്തസാക്ഷി ഫണ്ട് പിരിച്ച് നാമമാത്രമായ തുക അഭിമന്യുവിന്റെ കുടുംബത്തിന് നല്കി കബളിപ്പിക്കല്‍.

മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐക്കായി ജീവിതം ഹോമിച്ച അഭിമന്യുവിന്റെ ആത്മാവിനോട് സിപിഎം കാണിക്കുന്ന അനീതിയുടെ എണ്ണമില്ലാത്ത സംഭവങ്ങളാണ് പുറത്ത് വരുന്നത്. അഭിമന്യുവിനെ ഉന്മൂലനം ചെയ്ത് കാമ്പസില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടിന്റെ ആവശ്യമായിരുന്നു. അതിനുള്ള ആസൂത്രണത്തിന് എസ്എഫ്‌ഐയും കുടപിടിച്ചു.

വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ വിളിച്ച് വരുത്തി കൊലയാളികള്‍ക്ക് മുന്നില്‍ ഇട്ടുകൊടുത്തത് എസ്എഫ്‌ഐ ആണ്. കൊലപാതകം നടന്ന് ഒരു വര്‍ഷം പിന്നിട്ടതിന്‌ശേഷം അഭിമന്യുവിന്റെ പിതാവ് പ്രതിഷേധവുമായി രംഗത്ത് വന്നതിന് ശേഷമാണ് മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന് ഒരു പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ പോലും ആഭ്യന്തര വകുപ്പ് തയാറായില്ല.

അതേസമയം സംഭവത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍ പരിജിത്ത്. രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായതിന്റെ ഞെട്ടലിലാണ് വട്ടവടയിലെ അഭിമന്യുവിന്റെ കുടുംബം. വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണിത്. രേഖകള്‍ വീണ്ടെടുക്കുന്നതിനൊപ്പം ഇവ മാറ്റിയവരെ പൊതുസമൂഹത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും സഹോദരന്‍ പറഞ്ഞു.

അഭിമന്യൂ കൊലക്കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ പതിനൊന്നു രേഖകള്‍ കാണാനായ സംഭവം ബുധനാഴ്ചയാണ് പുറംലോകം അറിഞ്ഞത്. കുറ്റപത്രം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്, മുറിവ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളാണ് നഷ്ടപ്പെട്ടത്. രേഖകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായതോടെ വിവരം സെഷന്‍സ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ശേഖകള്‍ കാണാതായ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ നീളുമോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്. എന്നാല്‍ കാണാതായ രേഖകളുടെ കോപ്പികള്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും കൈവശം ഉള്ളതിനാല്‍ ശേഖകള്‍ നഷ്ട്ടമായത് വിചാരണ നടപടികളെ ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

മഹാരാജാസ് കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ- കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെടുന്നത്. 2018 സപ്തംബര്‍ 26നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Tags: SFIAbhimanyu caseMissing documentsErnakulam District Principal Sessions Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിജ്ഞാന വിലക്കുകളുടെ നവലോകം

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

നിങ്ങൾക്ക് ഇടതു സർക്കാർ തന്ന സംരക്ഷണം ഇല്ലാതായി ; പൊലീസുകാർ തല്ലിയാൽ തിരിച്ചു തല്ലുമെന്ന് എസ് എഫ് ഐ നേതാവ് പി എസ് സഞ്ജീവ്

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

ഫയല്‍ ചിത്രം
Editorial

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.