Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭീകരരുടെ ഒളിത്താവളത്തില്‍ നിന്ന് ആത്മീയ അനുഭവത്തിലേയ്‌ക്ക് : ഹസ്രത്ബാല്‍ പള്ളിയുടെ സംയോജിത വികസന പദ്ധതി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 6, 2024, 02:44 pm IST
in Article

 

ജമ്മു കാശ്മീരിലെ ‘ഹസ്രത്ബാല്‍ പള്ളിയുടെ സംയോജിത വികസനം’ പദ്ധതി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍ അത് മാറിയ കാശ്മീരിന്റെ ഏറ്റവും മികച്ച ഉദാഹരണമാകും. ഭീകരരുടെ ഒളിത്താവളം എന്ന നിലയില്‍ വാര്‍ത്ത സൃഷ്ടിച്ച പള്ളി, സമഗ്രമായ ആത്മീയ അനുഭവം മെച്ചപ്പെടുത്തുന്ന കേന്ദ്രമായി മാറും.18-ം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ മുഹമ്മദ് നബിയുടെ വിശുദ്ധ തിരുശേഷിപ്പ് കൈവശം വച്ചിരിക്കുന്ന പള്ളിയാണ് ഹസ്രത്ബാല്‍. സിഖുകാര്‍ക്ക് സുവര്‍ണ്ണ ക്ഷേത്രം എന്നതുപോലെയാണ് കാശ്മീരികള്‍ക്ക് ഹസ്രത്ബാല്‍.
എന്നാല്‍ കാശ്മീര്‍ തീവ്രവാദത്തോട് ചേര്‍ത്താണ് ഹസ്രത്ബാല്‍ പള്ളിയുടെ പേര് ശ്ര്‌ദ്ധേയമായത്.

1990 ല്‍ തീവ്രവാദികളുടെ സംഗമസ്ഥാനമായി ഈ പള്ളി മാറി. 1993ല്‍, അവര്‍ സുരക്ഷിതമായ പള്ളി വളപ്പില്‍ ഒളിത്താവളങ്ങള്‍ സ്ഥാപിച്ചു. 1993 ഒക്‌ടോബര്‍ 15 ന് തീവ്രവാദികള്‍ പള്ളിയുടെ പൂട്ടുകള്‍ തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) പള്ളി സമുച്ചയം വളഞ്ഞു. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്), ഓപ്പറേഷന്‍ ബാലാകോട്ട്, അല്‍ജിഹാദ് എന്നിവയുടെ 70ഓളം സായുധരായ തീവ്രവാദികള്‍ പള്ളിയുടെ നിയന്ത്രണം പിടിമുറുക്കി.
നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസാണ് കേന്ദ്രം ഭരിക്കുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഹിന്ദി ഹൃദയഭൂമിയിലെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ആരാധനാലയ പരിസരത്ത് വെടിവെപ്പും രക്തച്ചൊരിച്ചിലും ഉണ്ടാകരുതെന്ന നിര്‍ദ്ദേശത്തോടെ പ്രധാനമന്ത്രി റാവു എല്ലാകാര്യവും ഗവര്‍ണര്‍ കൃഷ്ണ റാവുവിന്റെ വിവേചനാധികാരത്തിന് വിട്ടു. കൃഷ്ണ റാവുവിന് സൈന്യവുമായി നല്ല ബന്ധമുണ്ടായിരുന്നില്ല. ആഭ്യന്തര മന്ത്രി എസ് ബി ചവാനും സഹമന്ത്രി രാജേഷ് പൈലറ്റും രണ്ടു ദിശയിലായിരുന്നു.

ബ്യൂറോക്രസിക്കും സുരക്ഷാ സേനയ്‌ക്കും വ്യക്തതയോ ദിശാബോധമോ ഇല്ലാതെ, അരാജകത്വവും ആശയക്കുഴപ്പവും സംസ്ഥാനം ഭരിച്ചു. ഞങ്ങള്‍ തീവ്വ്രാദികളെ ക്ഷീണിപ്പിക്കുകയും അവരുടെ ഇഷ്ടം തകര്‍ക്കുകയും ചെയ്യുമെന്നും തീവ്രവാദികള്‍ക്ക് സുരക്ഷിതമായ ഒരു വഴിയും ഇല്ലെന്നും കരസേനാ മേധാവി ബി സി ജോഷി പറഞ്ഞു. എന്നാല്‍ ഹുറിയത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതിസന്ധി പരിഹരിക്കുമെന്നാണ് ചീഫ് സെക്രട്ടറി ഷെയ്ഖ് ഗുലാം റസൂല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഉന്നത നേതാക്കളായ പ്രൊഫ. അബ്ദുള്‍ ഗനി ഭട്ടും മൗലവി അബ്ബാസ് അന്‍സാരിയും ചീഫ് സെക്രട്ടറി റസൂലിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് മിക്കവാറും എല്ലാ ദിവസവും കാണാറുണ്ടായിരുന്നു. ഡിവിഷണല്‍ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ക്കെല്ലാം ഭക്ഷണവും പുതപ്പും വിതരണം ചെയ്യുകയും ചെയ്തു. ജെകെഎല്‍എഫ് മേധാവി യാസിന്‍ മാലിക്കുമായി ഹബീബുള്ള അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ഗവര്‍ണര്‍ കൃഷ്ണറാവുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം, പ്രതിസന്ധിക്ക് മേല്‍നോട്ടം വഹിക്കുന്ന ആഭ്യന്തര മന്ത്രാലയം, ഉപരോധം കൈകാര്യം ചെയ്യുന്ന പ്രധാന സേനയില്‍ നിന്നുള്ള പരസ്പര വിരുദ്ധ സൂചനകള്‍ എന്നിവ പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന തീവ്രവാദികള്‍ക്ക് അനാവശ്യ സ്വാധീനം നല്‍കി.ഹസ്രത്ബാലില്‍ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികള്‍ ഗവര്‍ണറുടെ ഭരണത്തെ സമ്മര്‍ദത്തിലാക്കി, അവര്‍ക്ക് അവരുടെ സന്ദേശങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയിക്കാന്‍ ടെലിഫോണും നല്‍കി. തീവ്രവാദികളുടെ നേതാവും ജെകെഎല്‍എഫിന്റെ സൈനിക ഉപദേഷ്ടാവുമായ ഇദ്രീസിനെ വിദേശ പത്രപ്രവര്‍ത്തകര്‍ അഭിമുഖം നടത്തിയത് ഇതേ ടെലിഫോണിലൂടെയാണ്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിവിധ ദിശകളിലേക്കാണ് വലിക്കപ്പെട്ടത്. പള്ളി സമുച്ചയത്തിലേക്ക് വെള്ളവും വൈദ്യുതിയും തടസ്സപ്പെടുത്താന്‍ സൈന്യം നിര്‍ദ്ദേശം നല്‍കി. ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും ഒളിഞ്ഞിരിക്കുന്ന തീവ്രവാദികള്‍ക്ക് നല്‍കാനുള്ള ഉത്തരവ് സുപ്രീം കോടതിയില്‍ നിന്നും ജമ്മുകാശ്മീര്‍ വാര്‍ അസോസിയേന്‍ നേടിയെടുത്തു. പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ്, പവര്‍ വകുപ്പുകളിലെ ചീഫ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ ഗവര്‍ണറുടെ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ വിസമ്മതിച്ചു. അത് സൈന്യത്തിന്റെ ‘ഓപ്പറേഷന്‍ സൈക്കോ’യെ ‘ഓപ്പറേഷന്‍ ബൂമറാംഗ്’ ആയി ചുരുക്കി!

ഒരു മാസത്തെ സംഘര്‍ഷത്തിന് ശേഷം, തീവ്രവാദികള്‍ക്ക് അവരുടെ നേതാവില്‍ നിന്ന് ഐബി വഴിയും ഹബീബുള്ള വഴിയും ആയുധം താഴെവെച്ച് പുറത്തിറങ്ങാന്‍ ഉപദേശിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചു. ജുഡീഷ്യല്‍ നടപടിയിലൂടെ എല്ലാവരെയും വിട്ടയക്കുമെന്നും ആരെയും തടങ്കലില്‍ വയ്‌ക്കില്ലെന്നും ഉറപ്പുകിട്ടി.
തീവ്രവാദികള്‍ കഴിയുന്നത്രയും ഇതിനകം നേടിക്കഴിഞ്ഞിരുന്നു. അവരെല്ലാവരും വീരന്മാരായിക്കഴിഞ്ഞു. ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ് (എപിഎച്ച്‌സി) എന്ന പേരില്‍ തീവ്രവാദികള്‍ക്കായി പാകിസ്ഥാന്‍ രാഷ്‌ട്രീയ പിന്തുണ രൂപപ്പെടുത്തുകയും അന്താരാഷ്‌ട്ര പ്രചാരണത്തോടെ അത് അവതരിപ്പിക്കുകയും ചെയ്തു. അവസാനം പള്ളിയില്‍ ഒളിച്ചിരുന്ന എല്ലാ തീവ്രവാദികളെയും സ്വതന്ത്രരാക്കുകയും അവരുടെ സംഘടനകളിലേക്ക് മടങ്ങുകയും ചെയ്തു.
കാശ്മീരില്‍ തീവ്രവാദികളക്കെതിരായ പോരാട്ടത്തിന്റെ നിര്‍ണായക സമയത്ത് താഴ്‌വരയില്‍ ഭാരത വിരുദ്ധ ടെമ്പോ ഉയര്‍ത്തുകയും തീവ്രവാദ പ്രസ്ഥാനത്തിന് വലിയ ഉത്തേജനം നല്‍കുകയും ചെയ്ത സംഭവമായിരുന്നു ഹസ്രത്ബാല്‍.
മൂന്നു വര്‍ഷങ്ങല്‍ക്കുശേഷം 1996 ല്‍ ഹസ്രത്ബാല്‍ വീണ്ടും തീവ്രവാദികളുടെ ഒളിത്താവളമായി. ജെകെഎല്‍എഫ് അമാനുള്ള ഖാന്‍ ഗ്രൂപ്പ് പളളിക്ക് പുറത്തുള്ള ഗ്രീന്‍ ഹൗസില്‍ അവരുടെ ആസ്ഥാനം സ്ഥാപിച്ചു. തീവ്രവാദികളുടെ പ്രത്യേക സംഘത്തെ ശല്യപ്പെടുത്തരുത് എന്ന നിര്‍ദ്ദേശമായിരുന്നു സൈന്യത്തില്‍ ലഭിച്ചിരുന്നത്. എന്നിരുന്നാലും, ജെകെഎല്‍എഫ് ഭീകരര്‍ സൈന്യത്തിന്റെ കാവല്‍പുരയ്‌ക്ക്് നേരെ വെടിയുതിര്‍ത്തു, ഇത് സായുധ തിരിച്ചടിക്ക് കാരണമായി. ആറ് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു.
ഉടന്‍ തന്നെ എല്ലാ തീവ്രവാദികളും ആരാധനാലയ പരിസരത്തേക്ക് പാഞ്ഞുകയറി, സംഘര്‍ഷം 5 ദിവസത്തോളം തുടര്‍ന്നു. ഗവര്‍ണറുടെ ഭരണകൂടം ചര്‍ച്ചകളിലൂടെ ഒളിഞ്ഞിരിക്കുന്ന ഭീകരരെ പുറത്തെടുക്കാന്‍ ശ്രിമിക്കുന്നതിനിടയില്‍ സൈന്യം അറ്റകൈ പ്രയോഗം നടത്തി. 30 ഓളം തീവ്രവാദികളേയും ഏറ്റുമുട്ടലുകളില്‍ കൊന്നു.
നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണം കാശ്മീരിലെ വെടിയൊച്ച് ഇല്ലാതാക്കി എന്നുമാത്രമല്ല സന്തോഷത്തിന്‍രേയും സമാധാനത്തിന്റേയും സന്ദേശമാണ് നല്‍കുന്നത് എന്നതിന് അടിവരയിടുകയാണ് ‘ഹസ്രത്ബാല്‍ ദേവാലയത്തിന്റെ സംയോജിത വികസനം’ എന്ന പദ്ധതി .

ഹസ്രത്ബാല്‍ ദേവാലയം സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും സുഖസൗകര്യങ്ങളും സൃഷ്ടിക്കുന്നതിനും അവരുടെ സമഗ്രമായ ആത്മീയ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായുളള പദ്ധതിയാണിത്,ദേവാലയത്തിന്റെ അതിര്‍ത്തിമതില്‍ നിര്‍മാണം ഉള്‍പ്പെടെ മുഴുവന്‍ പ്രദേശത്തിന്റെയും വികസനം, ഹസ്രത്ബാല്‍ ആരാധനാലയങ്ങളുടെ ചുറ്റുപ്രദേശങ്ങളിലെ പ്രകാശാലങ്കാരം; ദേവാലയത്തിനു ചുറ്റുമുള്ള ഘാട്ടുകളുടെയും ദേവ്രി പാതകളുടെയും മെച്ചപ്പെടുത്തല്‍; സൂഫി വ്യാഖ്യാന കേന്ദ്രത്തിന്റെ നിര്‍മാണം; വിനോദസഞ്ചാര സൗകര്യകേന്ദ്രത്തിന്റെ നിര്‍മാണം; അടയാളങ്ങള്‍ സ്ഥാപിക്കല്‍; ബഹുനില കാര്‍ പാര്‍ക്കിങ്; ആരാധനാലയത്തിന്റെ പൊതു സൗകര്യ ബ്ലോക്കിന്റെയും പ്രവേശന കവാടത്തിന്റെയും നിര്‍മാണം തുടങ്ങിയവയും പദ്ധതിയുടെ പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

 

Tags: JKLFHazratbalTerrorist HideoutSpiritual ExperienceHazratbal Shrine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുനാവായയിലെ മഹാമാഘമഹോത്സവത്തെ അനുഗ്രഹിക്കാനെത്തിയ ശങ്കരമഠങ്ങളിലെ സംന്യാസിമാരായ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി, നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ അച്യുതാനന്ദ ഭാരതി, ഇടനീര്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ സച്ചിദാനന്ദ ഭാരതി, തൃക്കൈക്കാട്ടു മഠം മൂപ്പില്‍ സ്വാമിയാര്‍ നാരായണ ബ്രഹ്‌മാനന്ദ തീര്‍ത്ഥ, നടുവില്‍ മഠം ഇളമുറ സ്വാമിയാര്‍ പാര്‍ത്ഥസാരഥി ഭാരതി എന്നിവര്‍ യജ്ഞശാലയില്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്കൊപ്പം
Kerala

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

India

പാക് ഭീകരരുടെ ഒളിത്താവളത്തില്‍ അതിശക്തമായ ആക്രമണം: ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു

India

നാല് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊന്നത് യാസിന്‍ മാലിക് തന്നെയെന്ന് സാക്ഷികള്‍

പാക് ഭീകരസംഘടനയായ ലഷ്കര്‍ ഈ ത്വയിബയുടെ നേതാവ് ഹഫീസ് സയിദ് (ഇടത്ത്) ജമ്മുകശ്മീരിലെ ഭീകരന്‍ യാസിന്‍ മാലിക് 2006ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ കാണുന്നു (വലത്ത്)
India

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ സന്ദർശിച്ചതില്‍ മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞെന്ന് യാസീൻ മാലിക്

1990 ജൂലായ് 4ന് തീവ്രവാദികളുടെ ക്രൂരപീഢനത്തില്‍ കൊല ചെയ്യപ്പെട്ട രാധാ കിഷന്‍ റസ്ദാന്‍റെ ജഡം ചുമന്ന് പോകുന്ന കശ്മീരി പണ്ഡിറ്റുകള്‍. തുടര്‍ച്ചയായ തട്ടിക്കൊണ്ടുപോകലും ഭീഷണികളും ക്രൂരമായ കൊലകളും ഒരു ലക്ഷം പേരെ കശ്മീര്‍ താഴ് വരയില്‍ നിന്നും പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചു.
Kerala

മലയാള മാധ്യമങ്ങള്‍ തമസ്കരിക്കുന്ന കശ്മീര്‍ കലാപവും കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് കലാപവും താരതമ്യം ചെയ്യുന്ന സമൂഹമാധ്യമപോസ്റ്റ് വൈറലാവുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.